Just In
- 5 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 6 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 7 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 8 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
Don't Miss
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
കരിമ്പുകച്ചട്ടങ്ങള്‍ ഏകീകരിക്കുന്നു
ഈ പ്രശ്നം ശരിക്കും പ്രശ്നത്തിലാക്കുന്നത് വാഹനക്കമ്പനികളെയാണ്. നഗര ഇന്ത്യയ്ക്കും നാടന്‍ ഇന്ത്യയ്ക്കുമായി രണ്ട് തരം എന്‍ജിനുകള്‍ നിര്‍മിക്കേണ്ട ഗതികേടിലാണവര്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പരിമിതി മനസ്സിലാക്കുമ്പോള്‍ തന്നെ വിപണിയുടെ വളര്‍ച്ചയ്ക്ക് ഇത് തടസ്സമാണെന്ന് കമ്പനികള്‍ വാദിക്കുന്നു.
ഇക്കാര്യത്തില്‍ ഒരു പ്രായോഗിക സമീപനം കൈക്കൊള്ളാന്‍ സര്‍ക്കാര്‍ വിദഗ്ധ കമ്മറ്റിയെ വെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2015 വരെ പാലിക്കാന്‍ സാധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ട് വെക്കുവാനാണ് വിദഗ്ധ കമ്മറ്റിയോടാവശ്യപ്പെടുക.
ഇന്ധനങ്ങളുടെ ഗുണനിലവാരം, ലഭ്യത, കരിമ്പുകച്ചട്ടവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി, സാധ്യമായ ഒരു പോംവഴി നിര്‍ദ്ദേശിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കരിമ്പുകച്ചട്ടം മൂന്നും നാലും പതിപ്പുകളുടെ സവിശേഷതകളെ കൂട്ടിയിണക്കി ഒറ്റ ഇന്ധന സംവിധാനം കൊണ്ടുവരാന്‍ സാധിക്കുമോ എന്നതാണ് വിദഗ്ധരുടെ കമ്മറ്റി അന്വേഷിക്കേണ്ടത്.
ഇതിനിടെ, 2015മാണ്ടോടെ യൂറോ അഞ്ചാം കരിമ്പുകച്ചട്ടം നിലവില്‍ വരുത്താന്‍ ശ്രമങ്ങളുണ്ടെന്ന് വാര്‍ത്തകള്‍ കണ്ടിരുന്നു. ഈ പ്രക്രിയ സമാന്തരമായി നടക്കുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം വന്നിരിക്കുകയാണ് ഇപ്പോള്‍.
യൂറോപ്പില്‍ നിലവിലുള്ള കരിമ്പുകച്ചട്ടം ഇന്ത്യയുടെ മെട്രോ നഗരങ്ങളില്‍ നിലവിലുള്ളതിനെക്കാള്‍ അഞ്ച് വര്‍ഷം മുമ്പിലാണ്.