Just In
- 32 min ago ദുല്‍ഖര്‍ ചിത്രത്തിലെ നായികയാണെങ്കിലും 'സിമ്പിള്‍' കാര്‍ മതി! ബിഗ് ബോസ് താരത്തെ മനസ്സിലായോ?
- 1 hr ago ഏതെങ്കിലും 'വേദനിക്കുന്ന' കോടീശ്വരൻ്റേതാവാനാണ് സാധ്യത! കോടികൾ വിലയുളള ബെൻ്റലി ഉപേക്ഷിക്കപ്പെട്ട നിലയിൽ
- 2 hrs ago ഥാർ 5-ഡോറിനേക്കാൾ ഹൈപ്പ്; അടിമുടി പരിഷ്ക്കാരിയായി ഇന്ത്യയുടെ സ്വന്തം 'ദേസി ജി-വാഗൺ'
- 2 hrs ago ഒരു പാട്ടിന് വാങ്ങുന്നത് 10 ലക്ഷം! 1.50 കോടി രൂപയുടെ ലക്ഷ്വറി എസ്യുവി സ്വന്തമാക്കി ബോളിവുഡ് ഗായിക
Don't Miss
- Movies മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?
- News തെലങ്കാനയിൽ ഹനുമാൻ സേന സ്കൂൾ അടിച്ചുതകർത്തു; വൈദികനും മർദ്ദനം
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
- Lifestyle മുടികൊഴിച്ചിലിന് വിട, പോയ മുടി കിളിര്‍ത്തുവരും; ആഴ്ചയില്‍ രണ്ടുതവണ ഉപയോഗം
- Sports IPL 2024: മുംബൈ, ആര്‍സിബി പാടുപെടും, പ്ലേ ഓഫ് ടിക്കറ്റെടുക്കുക ആരൊക്കെ? പരിശോധിക്കാം
- Finance 10,000 ശതമാനം ലാഭം നൽകിയ ഓഹരി, 1 ലക്ഷം രൂപ ഇന്ന് 1 കോടിയാണ്, മുന്നേറ്റം തുടരും, കൂടെക്കൂട്ടുന്നോ
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
ശമ്പളക്കുടിശ്ശിക തീര്‍ക്കാന്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന് നിര്‍ദ്ദേശം
അംബാസ്സഡര്‍ കാര്‍ ഉല്പാദനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കു നല്കേണ്ടുന്ന ശമ്പളക്കുടിശ്ശികയുടെയും ആശ്വാസധനത്തിന്റെയും കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിനോടാവശ്യപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനകം പാക്കേജ് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
നഷ്ടത്തിലായതിനെത്തുടര്‍ന്നാണ്
അംബാസ്സഡര്‍
കാറുകള്‍
ഉല്പാദിപ്പിക്കുന്ന
ഉത്തര്‍പാരയിലെ
പ്ലാന്റ്
അടയ്ക്കുവാന്‍
കമ്പനി
തീരുമാനിച്ചത്.
നാലോ
അഞ്ചോ
കാറുകള്‍
മാത്രം
മാസത്തില്‍
വിറ്റവിക്കുന്ന
വിധത്തില്‍
തകര്‍ച്ചയെ
നേരിടുകയായിരുന്നു
ഹിന്ദുസ്ഥാന്‍
മോട്ടോഴ്സ്.
സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടു വെക്കപ്പെട്ട ഈ നിര്‍ദ്ദേശം കമ്പനി സ്വീകരിച്ചതായാണ് അറിവ്. കമ്പനിയിലെ ആറ് തൊഴിലാളി സംഘടനകളുടെ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ആറു മാസത്തിലധികമായി കമ്പനി തൊഴിലാളികളില്‍ വലിയൊരു വിഭാഗത്തിന് ശമ്പളം ലഭിച്ചിരുന്നില്ല എന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
കുടിശ്ശികയുടെ തിരിച്ചടവ് കുറച്ചു താമസിക്കുമെന്നാണ് മനസ്സിലാക്കാനാവുന്നത്. കമ്പനിയുടെ ആസ്തികള്‍ വിറ്റിട്ടുവേണം ഈ തുക നല്കുവാന്. ഇതിനായുള്ള നടപടികള്‍ തുടങ്ങിയിട്ടേയുള്ളൂ.
ഏതാണ്ട് 2400 തൊഴിലാളികളാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് പ്ലാന്റില്‍ ജോലി ചെയ്തിരുന്നത്.