Just In
- 4 min ago ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- 29 min ago ഥാറിന്റെ 'അപ്പൻ തമ്പുരാൻ'; മുഖംമിനുക്കി ജീപ്പ് റാങ്ലറിന്റെ എഴുന്നള്ളത്ത്; വില കേട്ടാൽ ഞെട്ടും
- 56 min ago 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ വീഡിയോ റിവ്യൂ കാണാം
- 1 hr ago എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
Don't Miss
- Lifestyle ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- News പാലക്കാട് ചുട്ടുപൊള്ളുന്നു; 'മനുഷ്യശരീരത്തിന് താങ്ങാവുന്നതിലും അധികം ചൂട്',കളക്ടറുടെ മുന്നറിയിപ്പ്
- Movies നിങ്ങളുടെ കൂടെ 13 വര്‍ഷമായെന്ന് സുപ്രിയ! അന്ന് നമ്മളും കുട്ടികളെങ്കില്‍ ഇന്നൊരു കുട്ടിയുടെ മാതാപിതാക്കളായി!
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പിഴ ചുമത്തിയതിനെ മാരുതിയും മഹീന്ദ്രയും ചോദ്യം ചെയ്യും
രാജ്യത്തിന്റെ വിപണി നിയമങ്ങളെ ലംഘിച്ചതിന്റെ പേരില്‍ കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (സിസിഐ) പിഴ ചുമത്തിയതിനെ ചോദ്യം ചെയ്യാന്‍ മാരുതി സുസൂക്കിയും മഹീന്ദ്രയും തയ്യാറെടുക്കുന്നു. ആകെ 14 കമ്പനികള്‍ക്കെതിരെയാണ് വിപണിനിയമങ്ങള്‍ ലംഘിച്ചതിന് സിസിഐ നടപടിയെടുത്തത്.
പതിന്നാല്
കമ്പനികള്‍ക്കുമായി
2,545
കോടി
രൂപ
പിഴ
ചുമത്തിയിട്ടുണ്ട്
സിസിഐ.
കൂടുതല്‍
വിവരങ്ങള്‍
താഴെ
ചിത്രത്താളുകളില്‍
വായിക്കാം.
ചിത്രങ്ങളിലൂടെ നീങ്ങുക.
വാഹനങ്ങളുടെ ഘടകഭാഗങ്ങള്‍ സ്വന്തം ഷോറൂമുകളും സര്‍വീസ് സെന്ററുകളും വഴി വിറ്റഴിക്കുകയാണ് പിഴ ചുമത്തപ്പെട്ട കമ്പനികള്‍ ചെയ്യുന്നത്. ഇത് ചട്ടവിരുദ്ധമാണെന്ന് സിസിഐ ചൂണ്ടിക്കാണിക്കുന്നു. എല്ലാ സ്പെയര്‍ പാര്‍ട്സുകളും മൂന്നാം കക്ഷികളിലൂടെയും വിറ്റഴിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്യാന്‍ സാധ്യത കണ്ടെത്തിയിട്ടുണ്ട് മഹീന്ദ്രയുടെയും മാരുതിയുടെയും നിയമവിദഗ്ധരെന്നാണ് അറിയാന്‍ കഴിയുന്നത്.
അടുത്ത അറുപത് ദിവസത്തിനകം കോപറ്റീഷന്‍ അപ്പെല്ലറ്റ് ട്രിബ്യൂണലില്‍ (കോംപാറ്റ്) സിസിഐ നിലപാടിനെ ചോദ്യം ചെയ്തുള്ള ഹരജി സമര്‍പ്പിക്കുമെന്ന് മഹീന്ദ്ര അറിയിക്കുന്നു.
2002ലെ കോപറ്റീഷന്‍ നിയമപ്രകാരം സിസിഐ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കോംപാറ്റില് ചോദ്യം ചെയ്യാനുള്ള വ്യവസ്ഥയുണ്ട്. ഇവിടെ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കമ്പനികള്‍ പിഴ അടയ്ക്കേണ്ടതായി വരും.
മാരുതി സുസൂക്കി, ടാറ്റ മോട്ടോഴ്സ്, ഹോണ്ട, ഫോക്സ്വാഗണ്, ഫിയറ്റ്, ബിഎംഡബ്ല്യു, ഫോഡ്, ജനറല്‍ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ്, മെഴ്സിഡിസ് ബെന്‍സ്, നിസ്സാന്‍ മോട്ടോര്‍, സ്കോഡ ഓട്ടോ, ടൊയോട്ട കിര്ലോസ്കര് എന്നിവര്‍ക്കാണ് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ പിഴ ചുമത്തിയിട്ടുള്ളത്.
പിഴ ചുമത്തപ്പെട്ടവരില്‍ കട്ടപ്പണി കിട്ടിയത് ടാറ്റയ്ക്കാണ്. 1,346.46 കോടി രൂപയാണ് ടാറ്റയ്ക്ക് ചിമത്തിയ പിഴ. മാരുതിയുടേത് 471.14 കോടി രൂപ. മഹീന്ദ്രയ്ക്ക് ലഭിച്ചത് 292.25 രൂപ പിഴയാണ്.