Just In
- 4 min ago മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- 2 hrs ago ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- 3 hrs ago ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- 6 hrs ago കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
Don't Miss
- Lifestyle ചാണക്യനീതി: എല്ലാവര്‍ക്കുമുണ്ട് ഒരു കഷ്ടകാലം, ജീവിതം നശിക്കാതിരിക്കാന്‍ 7 കാര്യം
- Sports IPL 2024: ഇംപാക്ട് പ്ലെയര്‍ ബൗളര്‍മാരെ ദുര്‍ബലരാക്കുന്നു; ബാറ്റിംഗിനെ സഹായിക്കുന്നുവെന്ന് ബുംറ
- News അരുണാചൽ പ്രദേശിലും സിക്കിമിലും വോട്ടെടുപ്പ് മന്ദഗതിയിൽ; ജനവിധിയിൽ കണ്ണുംനട്ട് ബിജെപി, ആരെ തുണയ്ക്കും?
- Movies ശരീരത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ കാണിക്കണം, തനിച്ച് വരണം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
മാരുതി തൊഴിലാളികള്‍ക്ക് ജാമ്യം നിഷേധിക്കുന്നതിനെതിരെ യൂണിയന്
2012ല്‍ ജപ്പാന് കമ്പനിയായ മാരുതിയുടെ മനെസര്‍ പ്ലാന്റിലുണ്ടായ സമരത്തെ തുടര്‍ന്ന് അറസ്റ്റു ചെയ്യപ്പെട്ട തൊഴിലാളികള്‍ക്ക് ജാമ്യമനുവദിക്കണമെന്ന് തൊഴിലാളി യൂണിയന് ആവശ്യപ്പെട്ടു. രണ്ടു വര്‍ഷത്തോളമായി നൂറ്റമ്പതോളം പേരാണ് ജയിലില്‍ കഴിയുന്നത്. അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗം പേരും നിരപരാധികളാണെന്നിരിക്കെ ജാമ്യം നിഷേധിക്കുന്നത് നീതിനിഷേധമാണെന്ന് മാരുതി ഉദ്യോഗ് കാംകര്‍ യൂണിയന് ജനറല്‍ സെക്രട്ടറി സുല്‍ദീപ് ഝങ്ഗു അഭിപ്രായപ്പെട്ടു.
ന്യാമായ
വേതനമാവശ്യപ്പെട്ടും
നിയമപരമായി
സംഘടിക്കാനുള്ള
സ്വാതന്ത്ര്യം
നിഷേധിക്കുന്നതിനെതിരെയുമാണ്
തൊഴിലാളികള്‍
2012
ജൂലൈ
മാസത്തില്‍
സമരമാരംഭിച്ചത്.
മാരുതിയുടെ
ഗുഡ്ഗാവ്
പ്ലാന്റില്‍
മാത്രമാണ്
കമ്പനി
അംഗീകരിച്ച
തൊഴിലാളിയൂണിയന്‍
പ്രവര്‍ത്തിക്കുന്നത്.
ആഴ്ചകളോളം
നീണ്ടുനിന്ന
നിരവധി
സമരങ്ങള്‍ക്കു
ശേഷവും
ജപ്പാന്
കമ്പനി
വിട്ടുവീഴ്ചയ്ക്ക്
തയ്യാറാവുകയുണ്ടായില്ല.
കമ്പനിയുടെ
തൊഴിലാളികളില്‍
ഭൂരിഭാഗം
പേരും
കരാര്‍
തൊഴിലാളികളോ
ട്രെയിനികളോ
ആണ്.
2012 ജൂലൈ മാസത്തില്‍ മനെസറില്‍ നടന്ന സംഭവങ്ങള്‍ തൊഴിലാളികള്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയത്. തൊഴിലാളികളുയര്‍ത്തുന്ന ആവശ്യങ്ങള്‍ ന്യായമാണെന്ന പൊതുസമ്മതം രൂപപ്പെട്ടു വരുന്ന സാഹചര്യത്തിലായിരുന്നു അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഇതോടെ സമരത്തോടുള്ള അനുഭാവം കുറയ്ക്കുന്ന വിധത്തിലുള്ള കോര്‍പറേറ്റ് മാധ്യമനീക്കങ്ങള്‍ക്ക് കരുത്തേറുകയായിരുന്നു (മാരുതി സമരങ്ങളെക്കുറിച്ച് കൂടുതലറിയാം). അതെസമയം, അക്രമങ്ങളിലേക്ക് തൊഴിലാളികളെ നയിക്കുന്ന വിധത്തിലുള്ള അലംഭാവമാണ് മാരുതി മാനേജ്മെന്റ് സമരങ്ങളോട് പുലര്‍ത്തിയതെന്നും ഇതാണ് ഒരാളുടെ മരണത്തില്‍ കലാശിച്ച പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
രണ്ടുവര്‍ഷമായിട്ടും ജാമ്യം നിഷേധിക്കപ്പെട്ട് നൂറ്റമ്പതോളം തൊഴിലാളികള്‍ ജയിലുകളില്‍ കഴിയുന്നത് ചൂണ്ടിക്കാണിച്ച് സമരപരപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് യൂണിയന്. ഒഗസ്റ്റ് മൂന്നിനാണ് സമരം തുടങ്ങുക. മാരുതിയിലെ മുവ്വായിരത്തോളം തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. ഗുഡ്ഗാവ്, മനെസര്‍ പ്ലാന്റിലെ തൊഴിലാളികളും സുസൂക്കിയുടെ ടൂ വീലര്‍ പ്ലാന്റിലെ തൊഴിലാളികളും സുസൂക്കിയുടെ തന്നെ എന്ജിന് നിര്‍മാണ യൂണിറ്റായ സുസൂക്കി പവര്‍ട്രെയിനിലെ തൊഴിലാളികളും ഈ സമരത്തില്‍ പങ്കെടുക്കും.
രൊഹ്തക്കില് വെച്ചാണ് സമരപരിപാടികള്‍ അരങ്ങേറുക. സംസ്ഥാനസര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെടുന്ന ഹരജി നല്കുവാനും സമരക്കാര്‍ക്ക് പദ്ധതിയുണ്ട്.