Just In
- 16 min ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- 1 hr ago വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- 1 hr ago ഉഷ്ണം ഉച്ചിയിൽ അടിക്കേണ്ട! കൊടും ചൂടിൽ ഓട്ടോമാറ്റിക് എസിയുമായി വരുന്ന ബജറ്റ് എസ്യുവികൾ ഇവയൊക്കെ
- 3 hrs ago ഇത് ശരിക്കും ഇവി വിപ്ലവം! റേഞ്ച് ആശങ്കയ്ക്ക് ബൈബൈ; വെറും 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും ഷവോമിയുടെ കാർ
Don't Miss
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Movies മൂന്ന് ദിവസം വെള്ളവും കാപ്പിയും മാത്രം കുടിച്ചു, മൂന്നാമത്തെ ദിവസം രാത്രി കുഴഞ്ഞു വീണു; ഗോകുല്‍
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ട്രിപ്പ് റദ്ദു ചെയ്യുന്ന പ്രൈവറ്റ് ബസ്സുകള്‍ക്ക് പണി കിട്ടും!
ഔദ്യോഗികമായി കാരണം ബോധിപ്പിക്കാതെ രാത്രികാലങ്ങളിലെ സര്‍വീസ് റദ്ദു ചെയ്യുന്ന പ്രൈവറ്റ് ബസ്സുകള്‍ക്കെതിരെ കോഴിക്കോട് മോട്ടോര്‍ വെഹിക്കിള്‍സ് ഡിപാര്‍ട്മെന്റ് രംഗത്ത്. ഇത്തരം ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പെടെയുള്ള നടപടികളിലേക്ക് ഡിപ്പാര്‍ട്മെന്റ് നീങ്ങുമെന്ന് ആര്‍ടിഒ രാജീവ് പുത്തലത്ത് താക്കീത് നല്കി.
യാത്രക്കാര്‍ കുറവുള്ള ഒഴിവുദിവസങ്ങളില്‍ ട്രിപ്പുകള്‍ റദ്ദാക്കുന്നത് ബസ്സുടമകള്‍ പതിവാക്കിയിരിക്കുകയാണ്. ഇതിനു പുറമെ സാധാരണ ദിവസങ്ങളില്‍ രാത്രിയിലും ഉച്ചയ്ക്കും ബസ്സുകള്‍ ഓടാതിരിക്കുന്നതു കൂടി പതിവായതോടെ യാത്രക്കാന് പ്രയാസമനുഭവിക്കുകയാണ്.
ദീര്‍ഘദൂര ബസ്സുകളും ഹ്രസ്വദൂരബസ്സുകളും ട്രിപ്പ് റദ്ദാക്കല്‍ പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നാണ് അറിയുന്നത്. വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷദിനങ്ങള്‍ അടുപ്പിച്ചു വന്നതോടെ ബസ്സുകളുടെ ട്രിപ്പ് റദ്ദു ചെയ്യല്‍ പ്രവണത കൂടുകയായിരുന്നു. ഈ സമയങ്ങളില്‍ ഉദ്യോഗസ്ഥരുടെ ചെക്കിംഗ് ഒരല്പം കുറഞ്ഞതാണ് ബസ്സുടമകള്‍ മുതലെടുത്തത്.
തിങ്കളാഴ്ച മുതല്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ടെന്ന് ആര്‍ടിഓ അറിയിക്കുന്നു. മാനാഞ്ചിറയില്‍ ഉച്ചനേരത്ത് നിറുത്തിയിട്ടിരുന്ന ചില ബസ്സുകളിലെ ജീവനക്കാര്‍ക്ക് താക്കീതു നല്കി വിട്ടതായി ആര്‍ടിഓ രാജീവ് പുത്തലത്ത് പറഞ്ഞു. ഇനിയും ഇതാവര്‍ത്തിക്കുകയാണെങ്കില്‍ 5,000 രൂപ പിഴ നല്കേണ്ടുന്ന വകുപ്പുകള്‍ ചേര്‍ത്ത് പണി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വീഴ്ചകള്‍ കണ്ടെത്തിയാല്‍ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതുള്‍പെടെയുള്ള നടപടികളിലേക്ക് നീങ്ങും.
ബസ്സുകളോടാത്തതു സംബന്ധിച്ച് യാത്രക്കാരുടെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നഗരസഭ ആര്‍ടിഓ-യെയും ജില്ലാ കളക്ടറെയും സമീപിക്കുകയായിരുന്നു.
ഇന്നത്തെ
ഫേസ്ബുക്ക്
വീഡിയോ