Just In
- 1 hr ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 2 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 3 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- 3 hrs ago ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
Don't Miss
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- Movies റസിയക്കാണോ പ്രാധാന്യമെന്ന് കാവ്യക്ക് സംശയം; എന്നെ വിളിച്ചു; ദിലീപ് ഇങ്ങോട്ട് ആവശ്യപ്പെട്ട റോൾ; കമൽ
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
മാരുതി ഡ്രൈവിങ് സ്കൂളില്‍ പരിശീലനം നേടിയത് പകുതിയും സ്ത്രീകള്‍
മാരുതിയുടെ ഡ്രൈവിങ് പരിശീനം വഴി 20 ലക്ഷം പേര് ലൈസന്‍സ് നേടി പുറത്തിറങ്ങിയിട്ടുണ്ട്. ദില്ലി സര്‍ക്കാരുമായി യോജിച്ച് രണ്ടായിരാമാണ്ടില്‍ തുടങ്ങിയ പരിശീലനകേന്ദ്രത്തിൽ നിന്നാണ് തുടക്കം. ഇന്ന് രാജ്യത്തെമ്പാടുമായി 320 ഇടങ്ങളില്‍ മാരുതിയുടെ സ്വന്തം ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ട്. കണക്കുകള്‍ പറയുന്നതു പ്രകാരം മാരുതിയുടെ പരിശീലനം കഴിഞ്ഞിറങ്ങിയ ഡ്രൈവര്‍മാരില്‍ പകുതിയും സ്ത്രീകളാണ്.
മാരുതിയുടെ ഡ്രൈവിങ് പരീശീലനകേന്ദ്രങ്ങളില് നിരവധി സ്ത്രീകളും പരിശീലകരായി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ ദില്ലിയില്‍ കൂടാതെ ഡെറാഡൂണ്‍, ബറോഡ, രോഹ്തക് എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു. ഏതാണ്ട് 1.3 ദശലക്ഷം പേര് ഇവയില്‍ നിന്നു മാത്രമായി പുറത്തിറങ്ങിയിട്ടുണ്ട്.
രാജ്യത്ത്
ഉയര്‍ന്ന
നിലവാരമുള്ള
ഡ്രൈവിങ്
വിദ്യാഭ്യാസം
നല്കുന്ന
സ്ഥാപനങ്ങളുടെ
അഭാവം
മാരുതിയുടെ
മാര്‍ക്കറ്റിങ്
വിഭാഗം
തലവനായ
മെയ്നാക്
പരീഖ്
ചൂണ്ടിക്കാട്ടുന്നു.
സുരക്ഷിതമായ
ഡ്രൈവിങ്
ശൈലി
വളര്‍ത്തുന്നത്
കോര്‍പറേറ്റുകളും
അധികൃരും
യോജിച്ചു
പ്രവര്‍ത്തിക്കണമെന്നും
പരീഖ്
പറയുന്നു.
2014-15 കാലയളവില്‍ അഞ്ച് ലക്ഷം പേര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്കുവാനാണ് മാരുതി സുസൂക്കി പദ്ധതിയിട്ടിട്ടുള്ളത്. കോര്‍പറേറ്റ് കമ്പനികളില്‍ ജോലിയുള്ളവര്‍ക്കും സ്ത്രീകള്‍ക്കും പൊലീസുദ്യോഗസ്ഥര്‍ക്കും അര്ധസൈനികവിഭാഗങ്ങള്ക്കുമെല്ലാം യോജിക്കുന്ന വിധത്തിലുള്ള ഡ്രൈവിങ് പരിശീലനരീതികള്‍ മാരുതി തയ്യാറാക്കിയിട്ടുണ്ട്.
ഗുജറാത്തിലെ അയ്യായിരത്തോളം വരുന്ന ഗോത്രവിഭാഗത്തില്‍ പെട്ടയാളുകള്‍ മാരുതിയുടെ ഡ്രൈവിങ് പരിശീലനം നേടുകയും അതുവഴി തൊഴില്‍ സമ്പാദിക്കുകയും ചെയ്തതായി പരീഖ് പറുന്നു. ഇത്തരം പരീശീലനപരിപാടികള്‍ സര്‍ക്കാരുകളുമായി യോജിച്ച് നടപ്പാക്കുവാന്‍ മാരുതിക്ക് ആലോചനയുണ്ട്.