Just In
- 3 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 4 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 4 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 4 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- Movies ഇത് സത്യമോ?, ദിലീപ് ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നു, ലാലിന് പുറമെ മറ്റൊരു താരം ഹൗസിലെത്തുന്നത് ആദ്യം!
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അംബാസ്സഡറിനു മുമ്പില്‍ ഇനി രണ്ടു വഴികള്‍
ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ പശ്ചിമ ബംഗാള്‍ പ്ലാന്റിലെ ഉല്പാദനം അവസാനിപ്പിച്ചതോടെ അംബാസ്സഡര്‍ കാറിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. രണ്ടു വഴികളാണ് ഇനി ഈ ഐതിഹാസിക ബ്രാന്‍ഡിനു മുമ്പിലുള്ളത്. ഒന്ന്, സ്വയം പുതുക്കുവാനുള്ള സാമ്പത്തിക സമാഹരണത്തിന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന് സമയം നല്‍കുക. രണ്ട്, മറ്റേതെങ്കിലും വന്‍ കമ്പനിക്ക് അംബാസ്സഡര്‍ ബ്രാന്‍ഡിനെ ഏറ്റെടുക്കാനുള്ള അവസരം നല്‍കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇപ്പറഞ്ഞ രണ്ടില്‍ ഏതെങ്കിലുമൊന്ന് എന്തായാലും സംഭവിക്കുമെന്ന് കരുതുന്നതായിരിക്കും ശരി.
പശ്ചിമ
ബംഗാള്‍
പ്ലാന്റ്
അടച്ചിട്ടതുമായി
ബന്ധപ്പെട്ട
ചര്‍ച്ചയ്ക്കായി
ഹിന്ദുസ്ഥാന്‍
മോട്ടോഴ്സിനെ
പശ്ചിമ
ബംഗാള്‍
സര്‍ക്കാര്‍
വിളിപ്പിച്ചെന്ന്
പുതിയ
വാര്‍ത്തകള്‍
പറയുന്നു.
താളുകളിലൂടെ നീങ്ങുക
പ്ലാന്റ് അടച്ചിട്ടതു മൂലം 2700 തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ തീരുമാനത്തില്‍ നിന്നും മാനേജ്മെന്റ് പിന്തിരിയണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. ലേബര്‍ കമ്മീഷണര്‍ ജാവേദ് അക്തര്‍ അടക്കമുള്ള ഉന്നതരാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചര്‍ച്ചയില്‍ പങ്കെടുക്കുക. തൊഴിലാളികളുടെ പ്രതിനിധികളും ചര്‍ച്ചയ്ക്കെത്തും.
സാമ്പത്തികനഷ്ടം ക്രമാതീതമായി ഉയരുന്നതിനെത്തുടര്‍ന്നാണ് അംബാസ്സഡര്‍ കാര്‍ ഉല്പാദനം നിറുത്തിവെക്കാന്‍ കമ്പനി തീരുമാനിച്ചത്. നിര്‍മാണം നിറുത്തി വെക്കുന്നത് അനിശ്ചിത കാലത്തേക്കാണെന്നാണ് കമ്പനി പറയുന്നത്.
മാസത്തില്‍ 7 കോടി നഷ്ടത്തിലാണ് ഇപ്പോള്‍ കമ്പനി ഓടുന്നതെന്നും ഈയവസ്ഥയില്‍ കമ്പനിയെ മുന്നോട്ടു കൊണ്ടുപോകാന്‍ വിഷമമാണെന്നും സികെ ബിര്‍ല ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനി മാനേജ്മെന്റ് വ്യക്തമാക്കുന്നു.
ഡിമാന്‍ഡിലുണ്ടായ വന്‍ ഇടിവാണ് അംബാസ്സഡര്‍ ബ്രാന്‍ഡിനെ ദോഷകരമായി ബാധിച്ചത്. രാഷ്ട്രീയക്കാര്‍ പോലും അംബാസ്സഡര്‍ കാറുകളെ വിട്ടുകഴിഞ്ഞു. വിപണിയില്‍ മത്സരം ദിനംപ്രതി കടുത്തു വരികയാണ്.
1957ല്‍ നിര്‍മിച്ച മോറിസ് ഓക്സ്ഫോഡ് പ്ലാറ്റ്ഫോമിലാണ് അംബാസ്സഡര്‍ കാറുകള്‍ ഇപ്പോഴും ഓടുന്നത്. ഇത്രയും കാലത്തിനിടയില്‍ കാര്യപ്പെട്ട മാറ്റങ്ങളൊന്നും ഈ പ്ലാറ്റ്ഫോമിനു വന്നിട്ടില്ല. ചുരുക്കത്തില്‍ ആധുനികം എന്നു വിളിക്കാവുന്ന ധാരാളം സംഗതികളൊന്നും തന്നെ വാഹനത്തിലില്ല. ഒരു ഐതിഹാസിക ബ്രാന്‍ഡിനെ ആധുനികവല്ക്കരിക്കാന് ശേഷിയില്ലാത്ത കമ്പനി എന്ന ചീത്തപ്പേര് വേറെയും. നിറുത്തുകയല്ലാതെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിനു മുമ്പില്‍ വഴികളൊന്നുമില്ലായിരുന്നു.
അംബാസ്സഡര്‍ കാറിനെ ആധുനികവല്ക്കരിക്കാന് കമ്പനി ചില ശ്രമങ്ങളെല്ലാം നടത്തിയിരുന്നു ഇടക്കാലത്ത്. അംബാസ്സഡറിന്റെ ഒരു 4 മീറ്റര്‍ പതിപ്പ് വിപണിയിലെത്തുന്നതിനെക്കുറിച്ചും കേട്ടിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് കമ്പനി അടച്ചിട്ടതിനെക്കുറിച്ചും!
2014 ഏപ്രില്‍ മാസത്തെ കണക്കു നോക്കിയാല്‍ സംഗതിയുടെ ഗൗരവം പിടികിട്ടും. കഴിഞ്ഞ മാസം ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ഇന്ത്യയില്‍ വിറ്റഴിച്ചത് അഞ്ച് കാറുകളാണ്!