Just In
- 44 min ago മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- 3 hrs ago ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- 4 hrs ago ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- 6 hrs ago കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
Don't Miss
- Lifestyle ശ്വാസകോശത്തിന്റെ ആയുസ്സിന് ഭീഷണി: ഈ അപകട സൂചന അവഗണിക്കരുത്
- Movies വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്! തനിക്കപ്പോൾ കരയാത്ത ദിവസങ്ങളില്ലെന്ന് ദിലീപ്
- Sports IPL 2024: ശശാങ്കിനെ ഫിനിഷര്‍ ആക്കിയത് തെറ്റ്! പഞ്ചാബിന് യുവ താരങ്ങളെ വിശ്വാസമില്ല; തുറന്നടിച്ച് ആകാശ് ചോപ്ര
- News പത്തനംതിട്ടയിലും മോക് പോളില്‍ പിഴവ്, പരാതിയുമായി യുഡിഎഫ്: വിശദീകരണം നല്കി കളക്ടർ
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ആശങ്ക നീങ്ങി; ആറാം കരിമ്പുകച്ചട്ടത്തിലേക്ക് പെട്ടെന്ന് നീങ്ങില്ല
രാജ്യത്ത് കരിമ്പുകച്ചട്ടങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് നിലവിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾക്ക് അവസാനമായി. ധൃതിപിടിച്ച് കർശനമായ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്നായിരുന്നു വാർത്തകൾ പറഞ്ഞിരുന്നത്. ഇത് വാഹനനിർമാതാക്കളെ കുഴപ്പത്തിലാക്കി. വരാനിരിക്കുന്ന ചട്ടങ്ങളെ മുന്നിൽക്കണ്ട് എൻജിൻ നിർമാണം മുതൽ വാഹനങ്ങളുടെ ഡിസൈൻ വരെയുള്ള കാര്യങ്ങളിൽ വാഹനനിർമാതാക്കൾ രൂപപ്പെടുത്തിയ നയങ്ങളെ മൊത്തം തകിടം മറിക്കുന്നതായിരുന്നു ഇത്.
കൂടുതലറിയാം
താളുകളിൽ.
പുതിയ റിപ്പോർട്ടുകൾ പറയുന്നതു പ്രകാരം ഇത്തരമൊരു നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല എന്നാണ്. അഞ്ചാം കരിമ്പുകച്ചട്ടമാണ് അടുത്തതായി നടപ്പാക്കേണ്ടത്. ഇതു വിട്ട് ആറാം കരിമ്പുകച്ചട്ടം നടപ്പാക്കുവാൻ സർക്കാർ പദ്ധതിയിടുന്നു എന്നാണ് വാർത്തകൾ വന്നത്.
സർക്കാർ തലത്തിൽ നടത്തിയ പഠനങ്ങളാണ് ഈ തീരുമാനത്തിൽ നിന്നും പിൻവാങ്ങാൻ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്. ധൃതിപിടിച്ചുള്ള ഈ നീക്കം പ്രായോഗികമല്ലെന്ന് പഠനറിപ്പോർട്ട് പറഞ്ഞതായി അറിയുന്നു.
ഭാരത് സ്റ്റേജ് അഞ്ചാം കരിമ്പുകച്ചട്ടം 2020ലാണ് നടപ്പാക്കുക. ആറാം കരിമ്പുകച്ചട്ടം നടപ്പിൽ വരിക 2024ലാണ്.
വാഹനനിർമാതാക്കൾക്ക് വൻതോതിലുള്ള നിക്ഷേപം ആവശ്യമായി വരും നേരത്തെതന്നെ കർശനമായ വ്യവസ്ഥകൾ നടപ്പാക്കിയാൽ. ഇതു ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ സർക്കാരിനെ സമീപിച്ചത്. വൻനിക്ഷേപം നടത്താൻ സാധിക്കുന്ന തരത്തിൽ ദ്രുതഗതിയിലല്ല വിപണിയുടെ വളർച്ച എന്നവർ പറയുന്നു. കൂടാതെ സാങ്കേതികവിദ്യകൾ പരിഷ്കരിക്കാൻ വേണ്ടത്ര സമയം വാഹനനിർമാതാക്കൾക്ക് ലഭിക്കുകയുമില്ല.
നാലാം കരിമ്പുകച്ചട്ടം നടപ്പാക്കുന്നതിൽ സർക്കാരുകൾ വരുത്തിയ വീഴ്ചയാണ് ഈ പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്. നിലവിൽ രാജ്യത്തെ മുപ്പത് നഗരങ്ങളിൽ നാലാം കരിമ്പുകച്ചട്ടം നിലവിലുണ്ട്. രാജ്യത്തിന്റെ മറ്റിടങ്ങളിൽ മൂന്നാം കരിമ്പുകച്ചട്ടമനുസരിച്ചുള്ള വാഹനങ്ങളും ഓടുന്നു.
ആറാം കരുമ്പുകച്ചട്ടം ധൃതിപിടിച്ച് നടപ്പാക്കിയാൽ ഇന്ധനത്തിന്റെ ലഭ്യതയും മറ്റും പ്രശ്നമാവുകയും ചെയ്യും. ഇപ്പറഞ്ഞ മുപ്പത് നഗരങ്ങളിലും കൂടിയ നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കേണ്ടിവരും. ഇതിനായി നിലവിലുള്ള സാങ്കേതികസൗകര്യങ്ങളിലും മാറ്റം വരുത്തേണ്ടിവരും.