Just In
- 20 min ago തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
- 1 hr ago മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- 13 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 15 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
Don't Miss
- News ദിലീപ് ശ്രമിച്ചത് അതിനായിരുന്നു': നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ടിബി മിനി
- Sports IPL 2024: രോഹിത് അടുത്ത പഞ്ചാബ് ക്യാപ്റ്റന്‍! എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു? പ്രതികരിച്ച് പ്രീതി
- Lifestyle സംശയാലുവായ ഭാര്യയും ഭര്‍ത്താവും, ദാമ്പത്യത്തിന്റെ അന്ത്യത്തിന് വഴിയൊരുക്കുന്ന 5 ശീലങ്ങള്‍
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Movies 'അടിതെറ്റി സിബിനും, മാപ്പ് പറഞ്ഞു; പുറത്തുവരുന്ന അവസാന രണ്ട് പേരില്‍ ജാസ്മിനുമുണ്ടാകും'
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
പോളോ വിൽക്കരുതെന്ന് ഡീലർമാരോട് ഫോക്സ്‌വാഗൺ
പോളോ ഹാച്ച്ബാക്ക് വിൽക്കുന്നത് നിറുത്തിവെക്കാൻ ഡീലർമാരോട് ഫോക്സ്‌വാഗൺ നിർദ്ദേശം നൽകി. കൃത്യമായ കാരണം പറയാതെയാണ് വിൽപന നിറുത്തുവാൻ കമ്പനി ആവശ്യപ്പെട്ടിട്ടുള്ളത്.
ഡീസൽ
എൻജിൻ
കാറുകളുടെ
എമിഷൻ
ടെസ്റ്റ്
അനുകൂലമാക്കുവാൻ
അമേരിക്കയിൽ
നടത്തിയ
തട്ടിപ്പുകൾ
പുറത്തുവന്നിരുന്നു.
ഇതുമായി
ബന്ധപ്പെട്ടാണോ
ഈ
നിർദ്ദേശം
പുറപ്പെടുവിച്ചിട്ടുള്ളത്
എന്ന
സംശയം
ഉയരുന്നുണ്ട്.
കൂടുതൽ
വിശദമായി
അറിയാം
താഴെ.
നിർദ്ദേശം
"We request, not to physically deliver any Polo vehicle (all variants) with immediate effect till further notice from VW,"- എന്ന ഒരു ഒറ്റവരി നിർദ്ദേശമാണ് രാജ്യത്തെ ഫോക്സ്‌വാഗൺ ഡീലർഷിപ്പുകളിലേക്ക് ചെന്നിരിക്കുന്നത്. പോളോയുടെ ഒരു വേരിയന്റും വിൽക്കരുതെന്നാണ് നിർദ്ദേശം.
ഫോക്സ്‌വാഗന്റെ രണ്ട് സീനിയർ ഉദ്യോഗസ്ഥരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. വിൽപനാനന്തര പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ആശിഷ് ഗുപ്തയും പങ്കജ് ശർമയുമാണിവർ.
എമിഷനല്ല പ്രശ്നം?
അതെസമയം ഈ നിർദ്ദേശത്തിന് എമിഷൻ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് ഫോക്സ്‌വാഗൺ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, എന്താണ് യഥാർത്ഥ കാരണമെന്ന് പറയുന്നില്ല.
ഇന്ത്യയുടെ നടപടി
അമേരിക്കയിൽ ഉടലെടുത്ത ഫോക്സ്‌വാഗൺ ഡീസൽ എൻജിൻ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ കാർ ടെസ്റ്റിങ് ഏജൻസിയായ എആർഎഐ ഇടപെടൽ നടത്തിയിരുന്നു. ഈ വിഷയത്തിൽ വിശദമായ ഒരു റിപ്പോർട്ടാണ് എആർഎഐ കമ്പനിയോടാവശ്യപ്പെട്ടത്. ഇതിനായി ഫോക്സ്‌വാഗൺ ഒരു അന്വേഷണസമിതിയെയും നിയോഗിച്ചിട്ടുണ്ട്.
'ഡിഫീറ്റ് ഡിവൈസ്'
ഡിഫീറ്റ് ഡിവൈസ് എന്നു പേരായ ഒരു സോഫ്റ്റ്‌വെയർ ഡീസൽ കാറുകളിലെ മെയിൻ സോഫ്റ്റ്‌വെയറിലേക്ക് കടത്തിവിട്ടാണ് ഫോക്സ്‌വാഗൺ തട്ടിപ്പ് നടത്തിയത്. ഡിഫീറ്റ് ഡിവൈസ് ചെയ്തത് കാറുകളിലെ മെയിൻ സോഫ്റ്റ്‌വെയറിനെ നിർവീര്യമാക്കുകയാണ്. ഈ ഡിവൈസ് പക്ഷെ കാറുകൾ ടെസ്റ്റിനെടുക്കുന്നത് തിരിച്ചറിയുകയും പ്രസ്തുത സന്ദർഭങ്ങളിൽ മെയിൻ സോഫ്റ്റ്‌വെയറിനെ പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യും. ചുരുക്കത്തിൽ എമിഷൻ ടെസ്റ്റുകളിൽ അനുകൂലമായ ഫലം ലഭിക്കുന്നു.
മലിനീകരണം
എൻജിനോടൊപ്പം പ്രവർത്തിച്ച് മലിനീകരണം തടയുകയാണ് മെയിൻ സോഫ്റ്റ്‌വെയറിന്റെ ജോലി. മൈലേജ് കൂട്ടുവാൻ ഇത് സഹായിക്കുന്നു. മൈലേജ് കൂടുമ്പോൾ സ്വാഭാവികമായും എൻജിന്റെ പ്രകടനക്ഷമത കുറയുന്നു. ഇതിന് പുതിയ സാങ്കേതികത വികസിപ്പിച്ചെടുക്കുകയോ മറ്റോ ചെയ്ത് മെനക്കെടാതെ ഒരു ചെറിയ തിരിമറി നടത്തി ഊരാൻ ശ്രമിക്കുകയായിരുന്നു ഫോക്സ്‌വാഗൺ.
കൂടുതൽ
ഫോക്സ്‌വാഗൺ തട്ടിപ്പ് 'മഞ്ഞുമലയുടെ മുകളറ്റം' മാത്രമെന്ന്!