Just In
- 38 min ago കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- 1 hr ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- 2 hrs ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- 3 hrs ago ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
Don't Miss
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Sports IPL 2024: ഇനി ആവര്‍ത്തിക്കരുത്, മുംബൈയുടെ ചതിക്ക് മാപ്പില്ല! ശിക്ഷ വിധിച്ച് ബിസിസിഐ
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Movies 'ദിലീപ് കുഴപ്പിച്ചിരുന്നു, എടീ എന്നൊന്നും വിളിക്കാൻ പറ്റില്ല, സീരിയലിനെ വിമർശിക്കാൻ തോന്നുമായിരുന്നു'
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
2016 മഹീന്ദ്ര മൺസൂൺ ചലഞ്ചിൽ ഡ്രൈവ്സ്പാർക്കിന് ഉജ്ജ്വല വിജയം!
വാഹനങ്ങൾ വിറ്റഴിക്കാൻ ലോകത്തിലെ ഏത് നിർമാതാക്കൾക്കും കഴിയും എന്നാൽ ഉപഭോക്താക്കളുമായുള്ള ഒരു ദൃഢമായ ബന്ധം സ്ഥാപിച്ചെക്കുക അതിലാണ് മിടുക്ക്, ഇതിന് മഹീന്ദ്രയ്ക്ക് സാധിച്ചെന്നു വേണം പറയാൻ. ഇന്ത്യയിലെ ഒരുകൂട്ടം സാഹസികരായ യുവാക്കളെ അണിനിരത്തി കൊണ്ടുള്ള മൺസൂൺ റാലിക്കാണ് മഹീന്ദ്ര അഡ്വഞ്ചര്‍ വേദിയൊരുക്കിയത്. മാഗ്ലൂരിൽ നിന്ന് ഗോവ വരെ നീളുന്ന 600കിലോമീറ്റർ റാലിക്കായിരുന്നു കഴിഞ്ഞാഴ്ച മാഗ്ലൂർ വേദിയായത്.
എല്ലാ
മഹീന്ദ്ര
ഉപഭോക്താക്കൾക്കും
റീലിയിൽ
പങ്കെടുക്കാനുള്ള
സാഹചര്യമൊരുക്കിയിരുന്നു.
സാഹസികതയ്ക്കും
വേഗത്തിനും
ദൂരത്തിനും
പ്രാധാന്യം
നൽകികൊണ്ടായിരുന്നു
റാലി
സംഘടിപ്പിച്ചിരുന്നത്.
റാലിയിൽ
വിവിധ
ഭാഗങ്ങളിൽ
നിന്നുള്ള
സാഹസികരടക്കം
മഹീന്ദ്രയുടെ
വിവിധ
വാഹനങ്ങളും
അണിചേർന്നു.
റാലിയിൽ പങ്കെടുത്ത് മുൻപരിചയമുള്ള ആളുകൾ മുതൽ സാഹസികതയിൽ കഴിവ് തെളിയിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾ വരെ മഹീന്ദ്രയുടെ സംരംഭത്തിന്റെ ഭാഗമായിരുന്നു.
മുൻകൂട്ടി ചെയ്ത ബുക്കിംഗ് പ്രകാരമായിരുന്നു മത്സരാർത്ഥികൾ റാലിയിൽ പങ്കെടുത്തത്. ഡ്രൈവർ, നാവികേറ്റർ എന്നീ രണ്ട് പേരടങ്ങുന്ന സംഘങ്ങൾക്ക് മാത്രമാണ് റാലിയിൽ പങ്കെടുക്കാനുള്ള അനുമതി.
റാലിയിൽ പങ്കെടുക്കുന്നവർ താമസിച്ച മോട്ടി മഹൽ ഹോട്ടലിൽ നിന്ന് മാംഗ്ലൂർ ഫോറം മാൾ വരെയായിരുന്നു ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ചെറു റാലി നടന്നത്.
റാലി ഫ്ലാഗ് ഓഫ് ചെയ്യുന്നതിന്റെ ഭാഗമായി നടത്തപ്പെട്ട പരമ്പരാഗത നൃത്തമായ ടൈഗർ ഡാൻസും വളരെ ശ്രദ്ധേയമായിരുന്നു.
ഒന്നാം ദിവസം മാംഗ്ലൂരിൽ നിന്നാരംഭിച്ച റാലി ഷിമോഗയിലാണ് അവസാനിച്ചത്. റാലി മുൻപായി തന്നെ റൂട്ട് ബുക്കും ടൈം കാർഡും മത്സരാർത്ഥികൾക്ക് നൽകിയിരുന്നു. അതിനുശേഷം ഒന്നിനുപുറകെ മറ്റൊന്നായി ഓരോ ടീമും യാത്രയാരംഭിച്ചു.
ഹൈവെയിൽ നിന്നും മാറി നാടിൻപ്രദേശങ്ങളിലൂടെയുള്ള യാത്രയായിരുന്നു ഷിമോഗയിലേക്കുള്ള റൂട്ടിൽ ഉൾപ്പെടുത്തിയിരുന്നത്.
ചങ്ങാടം വഴി അക്കരെയ്ക്ക് കടക്കാനുള്ള ഒരവസരവും മത്സരാർത്ഥികൾക്ക സിങ്കാണ്ടൂർ പോകും വഴി ലഭിച്ചു. ഇത് എല്ലാ മത്സരാർത്ഥികൾക്കും വേറിട്ടൊരു അനുഭവമാണ് സമ്മാനിച്ചത്.
ഈ അവസരത്തിൽ സമയപരിധി ബാധകമായിരുന്നില്ല അക്കരെ എത്തിയതിന് ശേഷമായിരുന്നു വീണ്ടും ടൈം സെറ്റ് ചെയ്തുള്ള യാത്രയാരുഭിച്ചത്.
വൈകുന്നേരത്തോടെ ലക്ഷ്യസ്ഥാനമെത്തിയതോടുകൂടി അന്നത്തെ റാലിക്ക് പരിസമാപ്തിയായി. പിറ്റേന്ന് രണ്ടാം ദിവസത്തെ റാലിക്ക് മുൻപായി ഡെ 1 റിസൾട്ടും പ്രഖ്യാപിച്ചു.
ഷിമോഗയിൽ നിന്ന് ഗോവയിലേക്ക് 340കിലോമീറ്റർ ദൈർഘ്യമുള്ളതായിരുന്നു ഡെ 2 റാലി. റൂട്ട് മാപ്പും ടൈം കാർഡും ലഭിച്ചതോടെ റാലിക്ക് തുടക്കവുമായി.
കിലോമീറ്ററുകൾ താണ്ടി ഹൈവെയിൽ കൂടിയുള്ള യാത്രക്കൊടുവിൽ കൈഗ വഴി ലക്ഷ്യസ്ഥാനത്തേക്കായിരുന്നു യാത്ര. കൈഗയിലാണ് രാജ്യത്തെ ഏഴാമത്തെ ന്യൂക്ലിയാർ പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നതും.
കൈഗയിൽ നിന്ന് കാർവാർ വഴി ഗോവയിലേക്കുള്ള യാത്രാ മദ്ധ്യേ നിരവധി ചെക്ക്പോയിന്റുകളും ഉണ്ടായിരുന്നു. മത്സരാർത്ഥികൾക്ക് ഇവിടെ ഇറങ്ങി സമയം രേഖപ്പെടുത്തേണ്ടതായും വന്നു.
ഡ്രൈവ് സ്പാർക്ക് അടക്കം നാല് മീഡിയകളായിരുന്നു റാലിയിൽ പങ്കുചേർന്നത്. ടിഎസ്ഡി റാലിയിലെ ആദ്യത്തെ ശ്രമമെന്ന് നിലയ്ക്ക് വളരെ വ്യത്യസ്തമായ അനുഭവം തന്നെയായിരുന്നു ഡ്രൈവ്സ്പാർക്കിന് ലഭിച്ചത്.
കടുത്ത മത്സരത്തിന് ശേഷം മീഡിയ കാറ്റഗറിയിൽ ഡ്രൈവ് സ്പാർക്കിന് രണ്ടാം സ്ഥാനം ലഭിച്ചു എന്ന പ്രഖ്യാപമനായിരുന്നു സന്തോഷവും അഭിമാനവും സമ്മാനിച്ച നിമിഷം.
മഹീന്ദ്ര നുവോസ്പോർടായിരുന്നു റാലിക്കായി ഉപയോഗിച്ചത്. ത്രീ സിലിണ്ടർ ഡീസൽ എൻജിനായിട്ട് കൂടി മികച്ച പെർഫോമൻസായിരുന്നു നുവോസ്പോർട് കാഴ്ചവെച്ചത്. ഇതിലൊരുക്കിയിരിക്കുന്ന സ്ഥല സൗകര്യവും എടുത്തു പറയേണ്ട ഒരു കാര്യമാണ്.
എയർബാഗ്, സ്റ്റിയറിംഗ് മൗണ്ടണ്ട് കൺട്രോളഅ, ക്രൂസ് കൺട്രോൾ, ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നീ സവിശേഷതകൾ അടങ്ങുന്നതാണ് നൂവോസ്പോർട്.
മുൻപെ തിട്ടപ്പെടുത്തിയ സമയത്തിനുള്ളിൽ ഉദ്ദേശിച്ച വേഗതയിൽ ലക്ഷ്യസ്ഥാനത്ത് എത്തുക എന്നതാണ് ടൈം സ്പീഡ് ഡിസ്റ്റെൻസ് റാലി (ടിഎസ്ഡി) കൊണ്ട് ഉദ്ദേശിക്കുന്നത്.
ദേശീയ-സംസ്ഥാന ഹൈവേകളും പരുക്കന്‍ പാതകളും ഹൈറേഞ്ചിലെ കൊടുംവളവുകളുമൊക്കെയായി രണ്ടുദിവസം നീണ്ടു നിന്ന റാലിയായിരുന്നുവിത്.
മത്സരാർത്ഥികൾ റൂട്ട്ബുക്കും ടൈം കാർഡും പ്രകാരമാണ് ലക്ഷ്യസ്ഥാനം എത്തിച്ചേരേണ്ടത്. സമയം തിട്ടപ്പെടുത്താനായി വഴിയിലൂടനീളം ചെക്ക് പോസ്റ്റുകളും സ്ഥാപിച്ചിരുന്നു.
ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനായി എടുത്ത സമയം കണക്കിലെടുത്താണ് ജേതാക്കളെ പ്രഖ്യാപിക്കുക. ആദ്യ പങ്കാളിത്തമാണെങ്കിലും മീഡിയ കാറ്റഗറിയിൽ ഡ്രൈവ് സ്പാർകിന് രണ്ടാം സ്ഥാനവും ലഭിച്ചു.
മണ്‍സൂണ്‍ കാലം മുതലെടുത്ത് മഹീന്ദ്ര അഡ്വഞ്ചർ സംഘടിപ്പിച്ച ടിഎസ്ഡി റാലിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാഹസികർക്ക് ഒത്തുചേരാനുള്ള വലിയൊരു അവസരവും ലഭിച്ചു.
മഹീന്ദ്ര മൺസൂൺ ചലഞ്ച് റാലിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം
മഹീന്ദ്ര മൺസൂൺ ചലഞ്ച് റാലിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം
മഹീന്ദ്ര മൺസൂൺ ചലഞ്ച് റാലിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം
മഹീന്ദ്ര മൺസൂൺ ചലഞ്ച് റാലിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം
മഹീന്ദ്ര മൺസൂൺ ചലഞ്ച് റാലിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം
മഹീന്ദ്ര മൺസൂൺ ചലഞ്ച് റാലിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം
മഹീന്ദ്ര മൺസൂൺ ചലഞ്ച് റാലിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം
മഹീന്ദ്ര മൺസൂൺ ചലഞ്ച് റാലിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം
മഹീന്ദ്ര മൺസൂൺ ചലഞ്ച് റാലിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം