Just In
- 11 min ago ബ്രെസയും നെക്സോണും പോലെ കമ്പനിയിട്ട പേരുകളല്ല! സ്കോഡ എസ്യുവിക്ക് ജനങ്ങള്‍ നിര്‍ദേശിച്ച 10 പേരുകള്‍ കണ്ടോ...
- 54 min ago ക്രാഷ് ടെസ്റ്റിൽ ഹോണ്ടയുടെ 'മാരുതി'യായി അമേസ്; ഇടിപ്പരീക്ഷയിൽ കിട്ടിയത് വെറും 2-സ്റ്റാർ റേറ്റിംഗ്
- 1 hr ago പപ്പടം പോലെ പൊടിയില്ല! കുട്ടികളുടെ സുരക്ഷയിൽ 5-സ്റ്റാർ നേടി കാരെൻസ്; മുതിർന്നവരുടെ കാര്യത്തിൽ മെച്ചപ്പെടണം
- 3 hrs ago കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
Don't Miss
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Movies 'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയി; പിന്നിൽ സംഭവിച്ചത് ഇങ്ങനെ
ഉത്തര്‍പ്രദേശില്‍ ഓരോ മണിക്കൂറിലും മൂന്ന് വാഹനങ്ങള്‍ വീതം മോഷണം പോകുന്നൂവെന്നാണ് ശരാശി കണക്ക്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റത് മുതല്‍ സംസ്ഥാനം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അധികാരത്തില്‍ ഏറിയത് മുതല്‍ യോഗി ആദിത്യനാഥ് സ്വീകരിച്ച നിലപാടുകളും നടപടികളും പ്രതിദിനം ചര്‍ച്ച ചെയ്യപ്പെടുകയുമാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള വാര്‍ത്ത ഇന്ത്യയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. എന്താണ് സംഭവം എന്നല്ലേ?
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹത്തില്‍ നിന്നും ഒരു കാര്‍ മോഷണം പോയി!
ഉത്തര്‍പ്രദേശില്‍ ഓരോ മണിക്കൂറിലും മൂന്ന് വാഹനങ്ങള്‍ വീതം മോഷണം പോകുന്നൂവെന്നാണ് ശരാശി കണക്ക്. ഇത് ഉത്തര്‍പ്രദേശ് ജനതയ്ക്ക് വ്യക്തമായി അറിയുകയും ചെയ്യാം.
എന്നാല്‍ ഇത്തവണ മോഷണം പോയത് സ്പെഷ്യല്‍ കാറാണെന്ന് മാത്രം.
'സാക്ഷാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹത്തില്‍ നിന്നും കാറിനെ മോഷ്ടിക്കാന്‍ ധൈര്യമുള്ള വിരുതന്മാരും ഉത്തര്‍പ്രദേില്‍ ഉണ്ടോ?'- ഇതാകാം കാര്‍ മോഷണം പോയെന്ന പരാതിയുമായി ഡ്രൈവര്‍ പൊലീസിനെ സമീപിച്ചപ്പോള്‍ സംഭവിക്കാവുന്ന ആത്മഗതം.
ഉത്തര്‍പ്രദേശിലെ കുറ്റകൃത്യനിരക്ക് പിടിച്ച് നിര്‍ത്താന്‍ രാപകല്‍ നടപടികള്‍ ആവിഷ്കരിച്ച് വരികയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍.
അതിന്റെ ഭാഗമായി തലസ്ഥാനമായ ലഖ്നൗവില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള ജില്ലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തവെയാണ് ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്.
ഝാന്‍സി സര്‍ക്യൂട്ട് ഹൗസില്‍ നിന്നും യോഗി ആദിത്യനാഥിന്റെ വാഹനങ്ങളില്‍ ഒന്ന് മോഷണം പോയി എന്ന വാര്‍ത്ത ആക്ഷരാര്‍ത്ഥത്തില്‍ ജില്ലാ പൊലീസ് സന്നാഹത്തെ മുഴുവന്‍ ഞെട്ടിച്ചു.
വികാസ് ഭവനില്‍ ജില്ലാ ഭരണാധികാരികളും, ഉദ്യോഗസ്ഥരുമായി യോഗി ആദിത്യനാഥ് ചര്‍ച്ച നടത്തവെയാണ് വാഹനം മോഷണം പോയതായി കണ്ടെത്തിയത്.
വികാസ് ഭവനിന് സമീപമുള്ള ഝാന്‍സി സര്‍ക്യൂട്ട് ഹൗസ് പരിസരത്താണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പാര്‍ക്ക് ചെയ്തിരുന്നത്.
ചര്‍ച്ച നീളുമെന്ന അറിയിപ്പ് ഉണ്ടായതിനാല്‍ കാറുകളിലെ ഡ്രൈവര്‍മാര്‍ ഇടവേളയെടുത്ത് മാറി നില്‍ക്കുകയായിരുന്നു.
പിന്നീട് ഡ്രൈവര്‍മാരില്‍ ഒരാള്‍ തിരികെ വന്നപ്പോഴാണ് കാര്‍ കാണ്മാനില്ലെന്ന് മനസിലാക്കിയത്.
പിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്നും ഒരു കാര്‍ മോഷണം പോയതായി ഡ്രൈവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ കാര്‍ മോഷണം പോയി എന്ന വാര്‍ത്ത പൊലീസ് സംഘത്തെയാകെ ആശങ്കയിലാഴ്ത്തി.
അടിയന്തരമായി പൊലീസ് ഉന്നതാധികാരികളും സംഭവത്തില്‍ ഇടപെട്ടു. ജില്ലയിലെ എല്ലാ ചെക്പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കി.
ജില്ലയ്ക്കുള്ളില്‍ പട്രോളിംഗ് ആരംഭിച്ച് കാറിനെ തിരികെ നേടാനും പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
സാധാരണ ഗതിയില്‍ കാര്‍ കാണ്മാനില്ല എന്ന പരാതിയുമായി സമീപിക്കുന്ന പൗരന്മാരോട് പൊലീസ് ആദ്യം നല്കുന്ന നിര്‍ദ്ദേശം കാര്‍ ട്രാഫിക് പൊലീസിലുണ്ടോ അന്വേഷിക്കാനാണ്.
അനധികൃത പാര്‍ക്കിംഗ് പശ്ചാത്തലത്തില്‍ വാഹനങ്ങളെ കണ്ട് കെട്ടുന്നത് ഉത്തര്‍പ്രദേശില്‍ പതിവാണ്.
യഥാര്‍ത്ഥത്തില്‍ ആരും അത്തരത്തില്‍ ചിന്തിച്ചില്ല എന്നതാണ് വാസ്തവം. മുഖ്യമന്ത്രിയുടെ വാഹനം ട്രാഫിക് പൊലീസ് കസ്റ്റഡിയില്‍ എടുക്കുമോ?
എന്നാല്‍ സംഭവിച്ചതും ഇത് തന്നെയാണ്. അനധികൃത പാര്‍ക്കിംഗ് പശ്ചാത്തലത്തില്‍ ട്രാഫിക് പൊലീസ് യോഗി ആദിത്യനാഥിന്റെ കാറുകളില്‍ ഒന്നിനെ വലിച്ചിഴച്ചു കൊണ്ട് പോയി.
അനധികൃത പാര്‍ക്കിംഗിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാഹനങ്ങളില്‍ ഒന്നിനെ അനുവദിച്ച പാര്‍ക്കിംഗ് ഏരിയയിലേക്ക് ട്രാഫിക് പൊലീസ്കൊണ്ട് പോയതാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ദിനേഷ് സിംഗ് വ്യക്തമാക്കി.
ടൂവീലറും ഫോര്‍വീലറും ഉള്‍പ്പെടെ ഏകദേശം 30000 വാഹനങ്ങളാണ് ഉത്തര്‍പ്രദേശില്‍ ഓരോ വര്‍ഷവും മോഷണം പോകാറുള്ളത്.