Just In
- 2 hrs ago പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- 3 hrs ago 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- 4 hrs ago റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ ഇസൂസുവുമായി അഭ്യാസം
- 5 hrs ago ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
Don't Miss
- News സുരേഷ് ഗോപി, സുനില്‍, മുരളീധരന്: 238 തവണ തോറ്റ പത്മരാജനൊപ്പം ഇത്തവണ തൃശൂരില്‍ തോല്ക്കാന് ആര്
- Lifestyle ഹൃദയത്തിലെ ബ്ലോക്കിനെ യോഗയില്‍ പൂര്‍ണമായും നിയന്ത്രിക്കാം
- Movies 'വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്... അവളുടെ തിടുക്കം കണ്ടോ'; ജബ്രി കോമ്പോ ജയിലിൽ... കാവലായി ജിന്റോ!
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വാരിക്കോരി ഓഫര്‍; ഹ്യുണ്ടായി ഇന്ത്യയ്ക്ക് 87 കോടി രൂപ പിഴ
ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയ്ക്ക് മേല്‍ 87 കോടി രൂപ പിഴ. ക്രിയാത്മകമല്ലാത്ത വില്പന നയം സ്വീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (CCI) യാണ് ഹ്യുണ്ടായിക്ക് മേല്‍ പിഴ ചുമത്തിയിരിക്കുന്നത്.
കാറുകളില്‍ ഹ്യുണ്ടായി നല്കിയ ഡിസ്കൗണ്ടുകള്‍ ന്യായയുക്തമാണെന്ന് സിസിഐ ചൂണ്ടിക്കാട്ടി. വിപണിയില്‍ അന്യായമായ ഓഫറുകള്‍ ഒരുക്കരുതെന്നും ക്രിയാത്മകമല്ലാത്ത വില്പന നടപടികള്‍ അടിയന്തരമായി നിര്‍ത്തണമെന്നും സിസിഐ ഹ്യുണ്ടായിയോട് ആവശ്യപ്പെട്ടു.
കോംപറ്റീഷന്‍ നിയമം, 2002 പ്രകാരം കാറുകളില്‍ ഹ്യുണ്ടായി നല്കിയ ഡിസ്കൗണ്ട് അന്യായമാണ്. ഡീലര്‍മാര്‍ മുഖേന കാറുകളുടെ റീസെയില്‍ പ്രൈസ് മെയിന്റനന്‍സിനെ ഹ്യുണ്ടായി സ്വാധീനിച്ചതായി സിസിഐ കണ്ടെത്തി.
ഹ്യുണ്ടായിയുടെ നടപടി വാഹന വില്പന നയത്തിനെതിരാണെന്ന് സൂചിപ്പിച്ച സിസിഐ, നിയമലംഘനത്തിലൂടെ ഹ്യുണ്ടായി നേടിയ ആദായം, കമ്പനിയുടെ വാഹന വില്പനയെ അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കുമെന്ന് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ഹ്യുണ്ടായി ഇന്ത്യ നേടിയ ശരാശരി വരുമാനത്തെ അടിസ്ഥാനമാക്കിയാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഹ്യുണ്ടായി ഇന്ത്യയുടെ ശരാശരി വരുമാനത്തിന്റെ 0.3 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്ന 87 കോടി രൂപ. കൂടാതെ, ശുപാര്‍ശ ചെയ്ത ലൂബ്രിക്കന്‍ഡ്/ഓയിലുകളെ ഉപയോഗിക്കാത്ത ഡീലര്‍ഷിപ്പുകള്‍ക്ക് എതിരെ പിഴ ചുമത്തിയ ഹ്യുണ്ടായിയുടെ നടപടി നിരുത്തരവാദിത്വ സമീപനമാണെന്നും സിസിഐ പറഞ്ഞു.
അതേസമയം, സിസിഐയുടെ നടപടി ആശ്ചര്യജനകമാണെന്നും ഉത്തരവ് വിശദമായി പഠിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഹ്യുണ്ടായി ഇന്ത്യ പ്രസ്തവാനയിലൂടെ വ്യക്തമാക്കി.