Just In
- 49 min ago തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
- 2 hrs ago മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- 14 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 15 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
Don't Miss
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- News ഗോൾഡ് ലോണിനും ഇഎംഐയോ? കെഎസ്എഫ്ഇ എന്നാ സുമ്മാവാ, ആശ്വാസമേകാൻ ജനമിത്രം പദ്ധതി
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
- Movies 'അടിതെറ്റി സിബിനും, മാപ്പ് പറഞ്ഞു; പുറത്തുവരുന്ന അവസാന രണ്ട് പേരില്‍ ജാസ്മിനുമുണ്ടാകും'
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
ഡിസംബര്‍ 31 ഓടെ ട്രക്കുകള്‍ക്ക് എസി ക്യാബിൻ നിര്‍ബന്ധം
ഡിസംബര്‍ 31 നകം രാജ്യത്തെ ട്രക്കുകളില്‍ ശീതീകരിച്ച ക്യാബിനുകള്‍ ഒരുങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
2017 ഏപ്രില്‍ 1 മുതല്‍ N2 (3.5-12 ടണ്‍), N3 (12 ടണിന് മുകളില്‍) വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എല്ലാ ചരക്ക് വാഹനങ്ങളിലും ശീതീകരിച്ച ക്യാബിനുകള്‍ ഉറപ്പാക്കണമെന്നായിരുന്നു കേന്ദ്രം ആദ്യം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ട്രക്കുകളില്‍ ശീതീകരിച്ച ക്യാബിനുകള്‍ ഉള്‍പ്പെടുത്താനുള്ള കാലപരിധി, ഡിസംബര്‍ 31 വരെ നീട്ടിയിരിക്കുകയാണ്.
കേന്ദ്ര റോഡ് ഗതാഗത, ഹൈവെ, കപ്പല്‍ ഗതാഗത സഹമന്ത്രി മന്‍സൂഖ് ലാല്‍ മാണ്ഡവ്യ രാജ്യസഭയില്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ലഭ്യമായ കണക്കുകള്‍ പ്രകാരം ട്രക്കുകളും, മള്‍ട്ടി ആക്സില്‍ വാഹനങ്ങളും ട്രാക്ടറുകളും കാരണം 98,897 (19.7 ശതമാനം) റോഡപകടങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 37,458 പേരാണ് (25.6 ശതമാനം) ഈ അപകടങ്ങളില്‍ മരിച്ചതും.
Recommended Video
ബസുകള്‍ കാരണം 41,832 അപകടങ്ങളാണ് (8.3 ശതമാനം) ഇതേ കാലയളവില്‍ ഇന്ത്യയില്‍ അരങ്ങേറിയത്. ഓരോ വര്‍ഷവും റോഡ് അപകടങ്ങളില്‍ ഒന്നര ലക്ഷത്തോളം പേര് മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഒപ്പം മൂന്ന് ലക്ഷത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.