Just In
- 1 hr ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 4 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 5 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 5 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- News ഇവിഎം ഹാക്കിംഗ് സംഭവിച്ചതായി റിപ്പോര്‍ട്ടില്ല, വിവിപാറ്റ് എണ്ണാനുള്ള ഹര്‍ജി വിധി പറയാനായി മാറ്റി സുപ്രീം കോടതി
- Lifestyle മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- Movies തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ജിപ്സിയെ ഇന്ത്യന്‍ സേനയും കൈവിടുന്നു
മാരുതി സുസൂക്കി ജിപ്സി ഇന്നും ഓഫ് റോഡിംഗ് ഭ്രാന്തന്മാരുടെ ഇഷ്ടവാഹനമാണ്. നിരത്തുകളില്‍ നിന്ന് ഏറെക്കുറെ മാഞ്ഞുപോയ മട്ടാണ് ഈ വാഹനം. ഓര്‍ഡറിനനുസരിച്ച് ഇപ്പോഴും ഇത് ലഭ്യമാണെങ്കിലും കാര്യമായ ഉപഭോക്തൃ പ്രതിരകണം ഇല്ല. ഇത്രയും കാലം ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി മാറി കഞ്ഞികുടിച്ചു പോകുകയായിരുന്ന ഈ കോംപാക്ട് എസ്യുവി ഇനി അധികകാലം അവിടെയും തുടരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ആര്‍മിയുടെ
ജനറല്‍
സര്‍വീസ്
വെഹിക്കിള്‍
എന്ന
നിലയിലായിരുന്നു
ജിപ്സി
ഉപയോഗിച്ചു
വന്നിരുന്നത്.
വലിയ
മാറ്റങ്ങളൊന്നും
തന്നെ
ഇടക്കാലത്ത്
ഈ
വാഹനത്തിന്
വരുത്തിയിരുന്നില്ല.
സൈന്യത്തിന്റെ
ഇപ്പോഴത്തെ
മിനിമം
മാനദണ്ഡങ്ങള്‍ക്ക്
വാഹനം
അനുയോജ്യമല്ല
എന്ന
വിലയിരുത്തില്‍
ജിപ്സിയുടെ
കാര്യത്തില്‍
വന്നിട്ടുണ്ടെന്നാണ്
അറിയാന്‍
കഴിയുന്നത്.
ജനറല്‍ സര്‍വീസ് വാഹനങ്ങളില്‍ മിനിമം 120 കുതിരശേഷി പകരുന്ന ടര്‍ബോ ഡീസല്‍ എന്ജിന് ഘടിപ്പിച്ചിരിക്കണം എന്നതാണ് സേനയുടെ പുതിയ മാനദണ്ഡം നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ജിപ്സിയില്‍ ഇന്നുള്ളത് 1.3 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. ഇതുകൂടാതെ ഡ്യുവല്‍ എയര്‍ബാഗ് എയര്‍ കണ്ടീഷന്‍, പവര്‍ വിന്‍ഡോകള്‍, അഞ്ച് ഡോറുകള്‍, എബിഎസ് എന്നീ സന്നാഹങ്ങളും വേണം. ഇതില്‍ മിക്കതും ജിപ്സിക്കില്ല.
ടാറ്റ മോട്ടോഴ്സ്, നിസ്സാന്‍, മഹീന്ദ്ര എന്നീ കമ്പനികള്‍ ആര്‍മിയുടെ ഡിമാന്‍ഡുകള്‍ക്കു നേരെ കണ്ണും കൂര്‍പ്പിച്ച് വെച്ചിരിക്കുകയാണ്. ടാറ്റയുടെ നിരവധി വാഹനങ്ങള്‍ ആര്‍മി ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. 1983ല്‍ തുടങ്ങിയ ജിപ്സി സഞ്ചാരം ഇവിടെ അവസാനിക്കുകയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.