Just In
- 22 min ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- 1 hr ago വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- 1 hr ago ഉഷ്ണം ഉച്ചിയിൽ അടിക്കേണ്ട! കൊടും ചൂടിൽ ഓട്ടോമാറ്റിക് എസിയുമായി വരുന്ന ബജറ്റ് എസ്യുവികൾ ഇവയൊക്കെ
- 3 hrs ago ഇത് ശരിക്കും ഇവി വിപ്ലവം! റേഞ്ച് ആശങ്കയ്ക്ക് ബൈബൈ; വെറും 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും ഷവോമിയുടെ കാർ
Don't Miss
- Sports IPL 2024: വിക്കറ്റ് പോയി, കട്ടക്കലിപ്പില്‍ റിഷഭ്; സ്ക്രിനില്‍ ബാറ്റുകൊണ്ട് അടിച്ചു! വീഡിയോ വൈറല്‍
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Movies മൂന്ന് ദിവസം വെള്ളവും കാപ്പിയും മാത്രം കുടിച്ചു, മൂന്നാമത്തെ ദിവസം രാത്രി കുഴഞ്ഞു വീണു; ഗോകുല്‍
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പടക്കോപ്റ്റര്‍ നിര്‍മിക്കാന്‍ എയര്‍ബസ് ഇന്ത്യന്‍ സഖ്യം തെരയുന്നു
ഇന്ത്യയില്‍ യുദ്ധ ഹെലികോപ്റ്ററുകള്‍ നിര്‍മിക്കാന്‍ എയര്‍ബസ് ആലോചിക്കുന്നു. ഈ ആലോചന ഒറ്റയ്ക്കല്ല. ഇന്ത്യയിലെ ഏറ്റവും കരുത്തരായ കമ്പനികളില്‍ ഏതെങ്കിലുമൊന്നിനെ കൂടെക്കൂട്ടണമെന്നാണ് പ്ലാന്‍. ടാറ്റ, മഹീന്ദ്ര, റിലയന്‍സ് എന്നിവരുമായി എയര്‍ബസ് പ്രതിനിധികള്‍ വെള്ളിയാഴ്ച ഇതേ വിഷയത്തില്‍ ചര്‍ച്ച നടത്തി.
ഇന്ത്യയുടെ
മിലിട്ടറി
ആവശ്യങ്ങളെത്തന്നെയാണ്
എര്‍ബസ്
ലക്ഷ്യമിടുന്നത്.
കൂടുതല്‍
വിവരങ്ങള്‍
താഴെ
വായിക്കാം.
താളുകളിലൂടെ നീങ്ങുക.
രാജ്യത്തെ മിലിട്ടറി ചെലവ് വര്‍ധിച്ചുവരുന്നത് മുന്നില്‍ കണ്ടാണ് എയര്‍ബസ് ഈ നീക്കം നടത്തുന്നത്. ഭാവിയില്‍ ഏറ്റവുമുയര്‍ന്ന മിലിട്ടറി ചെലവുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന എയര്‍ബസ് കരുതുന്നു.
ഇന്ത്യന്‍ കമ്പനികളിലൊന്നിനെ സംയുക്ത സംരംഭത്തിന് പിടിക്കാനുള്ള നീക്കം ബുദ്ധിപൂര്‍വമാണ്. ഇന്ത്യന്‍ കമ്പനികള്‍ക്ക് അധികൃതരില്‍ സ്വാധീനം ചെലുത്താനുള്ള ശേഷി കൂടി കണക്കിലെടുത്താണ് എയര്‍ബസ് നീങ്ങുന്നത്.
ഇന്ത്യയുടെ പട്ടാളത്തിനാവശ്യമായ തരത്തിലുള്ള ചില പടക്കോപ്റ്ററുകള്‍ നിര്‍മിക്കാനാണ് കമ്പനി ആലോചിക്കുന്നത്. എഎസ്550, ഇസി725 എന്നീ എയര്‍ബസ് മോഡലുകള്‍ രാജ്യത്തെ സേനകള്‍ക്ക് യോജിച്ചതാണ്.
നിലവില്‍ ഇന്ത്യന്‍ പട്ടാളം ഉപയോഗിക്കുന്ന ചീറ്റ, ചേതക് എന്നീ പടക്കോപ്റ്ററുകള്‍ പഴക്കം ചെന്ന സാങ്കേതികതയാണ് ഉപയോഗിക്കുന്നത്. ഇവയില്‍ നിന്നൊരു മാറ്റം ആഗ്രഹിക്കുന്നുണ്ട് സേന.
ബങ്കളുരുവില്‍ കഴിഞ്ഞയാഴ്ചയുടെ അവസാനം നടന്ന എയ്റോ ഇന്ത്യ എയര്ഷോയ്ക്കിടയിലാണ് എയര്‍ബസ്സിന്റെ ചര്‍ച്ചകള്‍ നടന്നത്.
'മെയ്ക്ക് ഇന്‍ ഇന്ത്യ' എന്ന പേരില്‍ രാജ്യം ആവിഷ്കരിച്ചിട്ടുള്ള നയമാണ് എയര്ബസ്സിനെ വിപണിയില്‍ പ്രവേശിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിദേശ കമ്പനികളില്‍ നിന്നുള്ള വാങ്ങലുകള്‍ പരമാവധി കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ട്. എന്നാല്‍, യുദ്ധവിമാനങ്ങള്‍ പോലുള്ള, അത്യുന്നത സാങ്കേതികതകള്‍ ആവശ്യമായി വരുന്നയിടങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഇതിനാവശ്യമായ വന്‍ നിക്ഷേപത്തിന് ഇന്ത്യയിലെ കമ്പനികള്‍ക്ക് ധൈര്യവും പോര. ഈ സാഹചര്യത്തെ മുതലെടുക്കുകയാണ് എയര്‍ബസ്സ് ചെയ്യുന്നത്.
ഇരുന്നൂറോളം പുതിയ പടക്കോപ്റ്ററുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ പട്ടാളത്തിന്റെ ഒരു പദ്ധതി അടുത്തുതന്നെ നടപ്പാവാനിടയുണ്ട്. റഷ്യയില്‍ നിന്നുള്ളവടയക്കം നിരവധി കമ്പനികള്‍ ഇതിന്റെ കരാര്‍ പിടിക്കാനുള്ള ഓട്ടത്തിലാണ്. ഇവിടെ എയര്‍ബസ് ഒരു മുഴം നീട്ടിയെറിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ കമ്പനിയുമായുള്ള ചങ്ങാത്തം കാര്യങ്ങളെ എയര്‍ബസ്സിന് അനുകൂലമാക്കിയേക്കും.