Just In
- 11 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 11 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 11 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 12 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
കാലഹരണപ്പെട്ട മിലിട്ടറി എയർബേസ് ഇന്ന് നിഗൂഢതകളുടെ സൂക്ഷിപ്പുക്കാരൻ!
യൂഗോസ്ലാവിയയിൽ മിലിട്ടറി ആവശ്യങ്ങൾക്കായി ഭൂമിക്കടിയിൽ പണിക്കഴിപ്പിച്ചുട്ടുള്ള വലിയൊരു എയർബേസാണ് സെൽജാവ( Željava). ക്രോയേഷ്യയുടേയും ബോസിനയുടേയും അതിർത്തിയിലായി സ്ഥിതിചെയ്യുന്ന ഈ എയർബേസ് യൂറോപ്പിലെ തന്നെ ഏറ്റവും വലുപ്പമേറിയതാണ്.
ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ
യൂഗോസ്ലാവിയയിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് 1958-68 കാലഘട്ടങ്ങളിൽ നിർമ്മിച്ചതാണ് ഈ ടണൽ. ഒരുക്കാലത്ത് അനവധി ഫൈറ്റർ ജെറ്റുകളുടെ താവളമായിരുന്ന സെൽജാവ കമ്മ്യൂണസത്തിന്റെ പതനത്തോടുകൂടി ചില സംഘട്ടനങ്ങളിൽ അകപ്പെട്ട് നശിപ്പിക്കപ്പെടുകയായിരുന്നു. പിന്നീട് 1992-ലെ സെർബോ-ക്രോയേഷ്യൻ യുദ്ധത്തിന് ശേഷമിത് പൂർണമായും ഉപയോഗശൂന്യമായി തീർന്നു.
ഒബ്‌ജെകാട് 505 എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന ഈ ബേസ് യൂറോപ്പിലെ തന്നെ ചിലവേറിയതും വലുപ്പം കൂടിയതുമായ നിർമിതികളിലൊന്നാണ്.
6 ബില്ല്യൺ ഡോളറുകളാണ് ഇതിന്റെ നിർമാണത്തിനായി ചിലവഴിച്ചത്. ഇന്നത്തെ സെർബിയയുടേയും ക്രോയേഷ്യയുടേയും സംയുക്തമായ വാർഷിക മിലിട്ടറി ബഡ്ജറ്റിന്റെ മൂന്ന് മടങ്ങാണിത്.
യുദ്ധവിമാനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം പണിക്കഴിപ്പിച്ച താവളമായിരുന്നുവിത്.
മാത്രമല്ല മിലിട്ടറി ആവശ്യങ്ങൾക്കായുള്ള ക്വാട്ടേഴ്സും, കുടിവെള്ള സംഭരണിയും, പവർ ജെനറേറ്ററുകളും ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു.
ആയിരിത്തിലധികം ആളുകൾക്ക് ഒരേസമയമിരുന്ന് ഭക്ഷണം കഴിക്കാൻ പറ്റുന്ന തരത്തിലുള്ള ഭക്ഷണശാലയും ഇതിന്റെ ഭാഗമായിരുന്നു.
ഏകദേശം മുപ്പത്ത് ദിവസത്തോളം ഉപയോഗിക്കാൻ കഴിയുന്നത്ര ഭക്ഷണവും, ഇന്ധനവും, പടക്കോപ്പുകളും ഈ ടണലിൽ സൂക്ഷിച്ചിരുന്നു.
3.5കിലോമീറ്റർ ദൈർഘ്യമുള്ള ടണലിന് നാല് പ്രധാന കവാടങ്ങളായിരുന്നു ഉണ്ടായിരുന്നത്. നൂറ് ടൺ ഭാരമുള്ള വാതിലുകൾ ഉപയോഗിച്ചാണ് എയർബേസ് സംരക്ഷിക്കപ്പെട്ടിരുന്നത്.
ആക്രമണങ്ങളിൽ നിന്നുമുള്ള സംരക്ഷണത്തിനായി വലിയ കോൺക്രീറ്റ് പാളികളുപയോഗിച്ചാണ് നിർമ്മാണം നടത്തിയിരുന്നത്.
നാഗസാക്കിയിൽ വർഷിച്ച 20 കിലോടൺ ഭാരമുള്ള ആണവ ബോംബുകളെ വരെ തടുക്കാൻ ശേഷിയുണ്ടെന്നാണ് പറയപ്പെടുന്നത്.
ഈ ഭീമൻ ടണിലിന് മുകളിലായി അഞ്ച് റൺവേകളാണ് സജ്ജമാക്കിയിരുന്നത്.
കൂടാതെ ഇതിന്റെ പരിസര പ്രദേശങ്ങളിലായി മിലിട്ടറി പോലീസ് സ്റ്റേഷനുകളും, ഹണ്ടിംഗ് ലോഡ്‌ജുകളും, മിസൈൽ സൈറ്റുകളും, മൊബൈൽ ട്രാക്കിംഗ് റഡാറുകളും, ഏത് നിമിഷവും ടേക്ക് ഓഫിന് സജ്ജമാക്കിയിട്ടുള്ള രണ്ട് ഗാർഡ് ജെറ്റുകളും സജ്ജീകരിച്ചിരുന്നു.
1991ലെ യൂഗോസ്ലാവിയൻ യുദ്ധക്കാലത്ത് വരെ നിറഞ്ഞ സാധ്യമായിരുന്നു ഈ എയർബേസ്.
അതിനുശേഷം 92ലെ സെർബോ-ക്രോയേഷ്യൻ യുദ്ധത്തിലാണ് ടണൽ പൂർണമായും ഉപയോഗ ശൂന്യമായത്. 56 ടൺ ഭാരമുള്ള ബോംബ് ഉപയോഗിച്ചാണ് ഈ ടണലിനെ നശിപ്പിച്ചത്.
യുദ്ധത്തിൽ ഏതാണ്ട് ഇരുപതിനായിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ലക്ഷകണക്കിന് ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തു.
തിരിച്ച് പൂർവ്വ സ്ഥിതിയിലാക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ഇന്നും ഒരു സ്മാരകമായി നിലക്കൊള്ളുന്നു.
ടണൽ സന്ദർശിക്കാനിടയായ ക്രോയേഷ്യയിൽ നിന്നുമുള്ള ഫോട്ടോഗ്രാഫറും എൻജിനീയറുമായ ഗോറെൻ ലെസാണ് ഈ ഒറ്റപ്പെട്ട വൻ എയർബേസിന്റെ ചിത്രങ്ങൾ പുറത്ത് കൊണ്ടുവന്നത്.
ആക്രമണത്തിൽ തകർന്ന കോൺക്രീറ്റ് പാളികളും തുരുമ്പെടുത്ത ചില യുദ്ധവിമാനങ്ങളും ടണലിനകത്ത് കാണാമെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്.
ഒരുക്കാലത്ത് ആരേയും പ്രവേശിപ്പിക്കാതെ കർശനമായ സുരക്ഷകൾ ഏർപ്പെടുത്തിയ ഇടമാണ് ഇന്ന് ആണവപ്രസരണത്താൽ ഒറ്റപ്പെട്ട് തരിശ്ഭൂമിയായി മാറിയത്.
വിമാനയാത്രയും ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളും
ഖനിക്കുള്ളിലെ ദുരൂഹത നിറഞ്ഞ കാർ ശേഖരങ്ങൾ
ദുരൂഹതകൾ ബാക്കിയാക്കി മുങ്ങിപ്പോയ കപ്പലുകൾ