Just In
- 7 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 8 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 8 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 9 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഇന്ത്യയ്ക്ക് കാവലായി വീണ്ടുമൊരു ആണവ അന്തർവാഹിനി...
രാജ്യത്തിന്റെ നാവികശക്തി വിപുലീകരിക്കുന്നതിന്റെ ഭാഗമായി റഷ്യയിൽ നിന്നും അകുല ക്ലാസിൽപ്പെട്ട മറ്റൊരു അന്തർ വാഹിനി കൂടി പാട്ടത്തിനെടുക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 2010ലായിരുന്നു ആദ്യമായി ഇന്ത്യ ഈ ഗണത്തിൽപ്പെട്ടൊരു അന്തർവാഹിനിയെ പാട്ടത്തിനെടുക്കുന്നത്. നിലവിൽ ഐഎൻഎസ് ചക്ര എന്ന പേരിലാണ് ഈ അന്തർവാഹിനി നാവികസേനയുടെ ഭാഗമായിരിക്കുന്നത്.
ചരക്കു കപ്പലുകൾക്ക് പുത്തൻ ആവിഷ്കാരവുമായി റോയിസ് റോൾസ്
രണ്ടാമതൊരു ആണവ അന്തർവാഹിനി വാങ്ങുന്നതോടെ കടൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ സൈന്യം. അന്തര്‍വാഹിനി കൈമാറ്റത്തിന് റഷ്യന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളും ഇന്ത്യ പൂര്‍ത്തിയാക്കിട്ടുണ്ട്. ചൈനയുടെ ആധിപത്യം ഇന്ത്യൻ കടലിൽ വർധിക്കുന്നതിന്റെ ഭാഗമായിട്ടാണ് സൈന്യം പ്രതിരോധ ശക്തി വർധിപ്പിക്കുന്നത്.
പത്ത് വർഷമാണ് പാട്ടക്കാലാവധി അതുകഴിഞ്ഞാൽ ഈ അന്തർവാഹിനി രാജ്യത്തിന് സ്വന്തമാകും. 2018ലായിരിക്കും അകുല ഗണത്തിൽപ്പെട്ട രണ്ടാമത്തെ അന്തർവാഹിനി ഇന്ത്യൻ സേനയുടെ ഭാഗമാവുക.
അന്തർവാഹിനിയിലുള്ള ഉപകരണങ്ങൾ ഇന്ത്യൻ സൈന്യത്തിനൊത്ത രീതിയിൽ പരിഷ്കരിക്കുകയും നാവികർക്ക് വേണ്ട പരിശീലനം നൽകുന്നതിനാലുമാണ് ഈ രണ്ട് വർഷത്തെ കാലതാമസം വരുന്നത്.
കടൽ നിരീക്ഷണത്തിന് പുറമെ ശത്രു ആക്രമണങ്ങളിൽ നിന്ന് വിമാനവാഹിനി കപ്പലുകളെ സംരക്ഷിക്കുക എന്നതും ഈ ഗണത്തിൽപ്പെട്ട അന്തർവാഹിനിയുടെ ചുമതലയാണ്.
എട്ട് 533 എംഎം ടോർപ്പിഡോകൾ ആണ് അകുലയിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവ സംഹാര ശേഷി ഒരു ആണവാക്രമണത്തിന് തുല്യമാണ്.
ശത്രുക്കളുടെ അന്തർവാഹിനികളും കപ്പലുകളും നിമിഷനേരം കൊണ്ട് തകർക്കാനുള്ള ശക്തിയുണ്ട് ഈ ടോർപ്പിഡോ മിസൈലുകൾക്ക്. ഇത്തരത്തിലുള്ള 40 ടോർപ്പിഡോകൾ വഹിക്കാനുള്ള ശേഷിയുണ്ട് അകുല അന്തർവാഹിനിക്ക്.
അകുലയുടെ സംഹാരശേഷി വർധിപ്പിക്കാൻ ക്ലബ്ബ് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഈ അന്തർവാഹിനിയുടെ ഭാഗമാണ്.
കടലിന്റെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ശത്രുവിമാനങ്ങളിൽ നിന്നും ആക്രമണമുണ്ടാവുകയാണെങ്കിൽ തിരിച്ചടിക്കാനുള്ള ആധുനിക മിസൈൽ സംവിധാനവും അകുലയിലുണ്ട്.
ആണവ അന്തർവാഹിനിയായതിനാൽ ഡീസൽ അന്തർവാഹിനികളെക്കാൾ ദീർഘനേരം കടലിനടിയിൽ കഴിയാനും നിരീക്ഷണം നടത്താനും അകുലയ്ക്ക് സാധിക്കും.
മാത്രമല്ല ഇവയ്ക്ക് ശബ്ദം കുറവാണെന്നുള്ളതിനാൽ ശത്രുക്കളുടെ ശ്രദ്ധയിൽപെടാനുള്ള സാധ്യതയും വളരെ കുറവാണ്.
ആണവ അന്തർവാഹിനി ആണെങ്കിൽ കൂടിയും യുദ്ധസമയങ്ങളിൽ ശത്രുക്കൾക്കെതിരെ ആണവായുധങ്ങൾ പ്രയോഗിക്കാനുള്ള നിയമാനുമതി ലഭിക്കുകയില്ല.
എന്നാലും ആണവാക്രമണത്തിന് തുല്യ പ്രഹരശേഷി നൽകുന്ന 533എംഎം ടോർപ്പിഡോകൾ മാത്രം മതി ശത്രുക്കളെ സംഹരിക്കാൻ എന്നാണ് പ്രതിരോധ വൃത്തങ്ങളുടെ അറിയിപ്പ്.
ചൈനയുടെ ആണവ അന്തർവാഹിനിയേക്കാൾ മികച്ച സാങ്കേതികതയാണ് അകുലയിൽ ഉള്ളത്.
ശത്രുക്കൾക്ക് ഒരു താക്കീതായി ചൈനയ്ക്ക് അത്യാധുനിക പടക്കപ്പൽ
മഞ്ഞിലുറഞ്ഞ കപ്പലിനെ രക്ഷിക്കാന്‍ റഷ്യയ്ക്കും ഐസ്ബ്രേക്കർ