Just In
- 3 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 5 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 5 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 6 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Movies അച്ഛന്റെ കൂടെ സംസാരിക്കാനോ പുറത്ത് പോകാനോ അനുവാദമില്ലായിരുന്നു; ബ്രേക്കപ്പിന്റെ സമയത്ത് മരണം; സൗഭാഗ്യ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഇന്ത്യൻ നിർമിത പരിശീലന വിമാനത്തിന്റെ ആദ്യപറക്കൽ വിജയകരം
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ പരിശീലന വിമാനത്തിന്റെ പറക്കിൽ ബംഗളൂരുവിൽ വിജയകരമായി പൂർത്തീകരിച്ചു. ഹിന്ദുസ്ഥാൻ ടർബോ ട്രെയിനർ-40(എച്ച് ടിടി-40) എന്ന പരിശീലന വിമാനം വ്യാഴ്ചയായിരുന്നു ആദ്യ പരീക്ഷണ പറക്കൽ നടത്തിയത്.
ഇന്ത്യൻ വ്യോമസേനയുടെ കരുത്താകാൻ തേജസ്
ഹിന്ദുസ്ഥാൻ
എയറോനോട്ടിക്സ്
ലിമിറ്റഡ്
(എച്ച്
എഎൽ)
ആണ്
ഇന്ത്യൻ
വ്യോമസേനയ്ക്കായി
ഈ
പരിശീലന
വിമാനത്തെ
നിർമ്മിച്ചത്.
നിലവിൽ
70
പരിശീലന
വിമാനങ്ങളാണ്
ഇന്ത്യൻ
വ്യോമസേനയ്ക്ക്
ആവശ്യമായിട്ടുള്ളത്.
അതിൽ
ആദ്യത്തെ
പരിശീലന
വിമാനമായ
എച്ച്
ടിടി-40
വിമാനത്തിന്റെ
പറക്കലാണ്
വിജകരമായി
പൂർത്തീകരിച്ചിരിക്കുന്നത്.
363കോടി രൂപയാണ് എച്ച് ടിടി-40 എന്ന പ്രോജക്ടിനായി ചിലവായിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് പറന്നുയർന്ന വിമാനം അരമണിക്കൂർ പരീക്ഷണപറക്കലിന് ശേഷം സുരക്ഷിതമായി ലാന്റ് ചെയ്തു.
ഇതുപോലെ പലതവണകളായി പരീക്ഷണ പറക്കലിന് ശേഷമായിരിക്കും പൂർണമായും പരിശീലനത്തിനായി ഉപയോഗിക്കുകയെന്ന് എച്ച്എഎൽ വക്താവ് അറിയിച്ചു.
പുതുതായി നിയമിക്കപ്പെട്ടിട്ടുള്ള പൈലറ്റ്മാരുടെ പരിശീലനത്തിന് വേണ്ടിയാണ് എച്ച്എഎൽ ഇത്തരം വിമാനങ്ങൾ നിർമ്മിക്കുന്നത്.
നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ പരിശീലനങ്ങൾ നടത്തുന്നത് പിലാറ്റസ് പിസി-7എംകെ II, കിരൺ എംകെ-1/എ, ഹോക്ക് എംകെ-132 എന്നീ വിമാനങ്ങളിലാണ്.
പിലാറ്റസ് പിസി-7എംകെ II ബേസിക് ട്രെയിനർ എയർക്രാഫ്റ്റാണ്. രണ്ട്, മൂന്ന് ഘട്ട പരിശീലനത്തിനായാണ് കിരൺ എംകെ-1/എ, ഹോക്ക് എംകെ-132 വിമാനങ്ങൾ ഉപയോഗിക്കുന്നത്.
ഇന്ത്യൻ വ്യോമസേനയ്ക്ക് പിലാറ്റസ് പിസി-7എംകെ II പോലുള്ള 183 ബേസിക് ട്രെയിനർ എയർക്രാഫ്റ്റുകളുടെ ആവശ്യമുന്നയിച്ചിട്ടുണ്ട്.
നിലവിൽ 75 സ്വിസ് നിർമിത ബേസിക് ട്രെയിനർ എയർക്രാഫ്റ്റാണ് വ്യോമസേനയ്ക്കുള്ളത്. അധിക 38 ബേസിക് എയർക്രാഫ്റ്റുകൾ അടുത്ത വർഷത്തോടുകൂടി ലഭ്യമാക്കുന്നതായിരിക്കും.
2018ഒടുകൂടി എച്ച്എഎൽ ആദ്യ രണ്ട് എച്ച്ടിടി-40 വിമാനങ്ങളുടെ നിർമ്മാണം പൂർത്താകരിക്കുകയും 2020ഓടുകൂടി ഓരോ വർഷവും 20എയർക്രാഫ്റ്റുകൾ വീതം സേനയ്ക്കായി നൽകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആഫ്രിക്കയിലേക്കും മ്യാൻമാറിലേക്കും എച്ച്ടിടി-40ന്റെ ആയുധങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള പതിപ്പ് കയറ്റുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.
ആകാശ കാഴ്ചയ്ക്ക് വിമാനത്തിലും സൺറൂഫ്
സുനാമി ഇനിയൊരു ഭീതിയേയല്ല; രക്ഷയ്ക്ക് ക്യാപ്സൂൾ