Just In
- 1 hr ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 1 hr ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 2 hrs ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
- 3 hrs ago കാറിനും ബൈക്കിനും മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി തന്നെ പ്രധാനം, കാരണമെന്താണെന്നറിയാമോ
Don't Miss
- News 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ
- Lifestyle മദ്യപിച്ച് വാഹനമോടിച്ച വ്യക്തിയെ വെറുതെവിട്ട് കോടതി, കാരണം ഓട്ടോ ബ്ര്യൂവറി സിന്‍ഡ്രം അഥവാ മദ്യപാന രോഗം
- Movies ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു, പിന്നീട് പ്രശ്നങ്ങൾ; പരസ്പരം സെറ്റിൽ സംഭവിച്ചത്; ഗായത്രി
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ദുരൂഹതകൾക്ക് വിരാമം; 80 വർഷങ്ങൾക്ക് മുൻപ് അപ്രത്യക്ഷമായ കപ്പൽ തീരത്തടിഞ്ഞു
80 വർഷങ്ങൾക്ക് മുൻപ് ചൂതാട്ടത്തിനും വേശ്യാവൃത്തിക്കുമായി ഉപയോഗിച്ചിരുന്ന കപ്പൽ ദുരൂഹതകൾക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് കോർണാഡോ തീരത്തടിഞ്ഞു. കാലിഫോർണിയൻ തീരങ്ങളിൾ കഴിഞ്ഞാഴ്ചയുണ്ടായ വൻതോതിലുള്ള വേലിയേറ്റത്തിന്റെ ഭാഗമായാണ് കപ്പൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്
300 അടി നീളമുള്ള എസ്എസ് മോൺടെ കാർലോ എന്ന കപ്പലിന്റെ അവശിഷ്ടങ്ങളാണ് തീരത്തടിഞ്ഞിരിക്കുന്നത്. എൺപത് വർഷങ്ങൾക്ക് മുൻപ് കാണാതായ കപ്പൽ കണ്ടെത്തിയെന്ന വാർത്തയറിഞ്ഞ് നിരവധിപേരാണ് കോർണാഡോ തീരത്തേക്ക് ഒഴുകിയെത്തുന്നത്.
1920-കളിൽ നിർമ്മിച്ചിട്ടുള്ള എണ്ണക്കപ്പലായിരുന്നു എസ്എസ് മോൺടെ കാർലോ എന്നപേരിലുള്ള കാണാതായിട്ടുള്ള ഈ കപ്പൽ.
80 വർഷങ്ങൾക്ക് മുൻപ് നങ്കൂരമിട്ടിരുന്ന സ്ഥലത്തും നിന്നും അപ്രത്യക്ഷമായതാണ് ഈ കപ്പൽ. 1937ലെ ഒരു പുതുവത്സര ദിനമായിരുന്നു അത്.
80 വർഷങ്ങൾക്ക് മുൻപ് നങ്കൂരമിട്ടിരുന്ന സ്ഥലത്തും നിന്നും അപ്രത്യക്ഷമായതാണ് ഈ കപ്പൽ. 1937ലെ ഒരു പുതുവത്സര ദിനമായിരുന്നു അത്.
തീരത്തിൽ നിന്നും മൂന്ന് മൈൽ അകലെ കടിൽ നങ്കൂരമിട്ടിരിക്കുകയാരിക്കുന്നു കപ്പൽ. അന്നേദിവസമുണ്ടായ കൊടുംങ്കാറ്റിലും മഴയിലും തീരപ്രദേശത്ത് വൻ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
പുതുവർഷ പുലരിയിലുണ്ടായ കൊടുംങ്കാറ്റിലും മഴയിലും നങ്കൂരമുറപ്പിച്ച ചങ്ങല പൊട്ടി വൻതിരമാലകൾക്കൊപ്പം ഒഴുക്കിൽപ്പെട്ട് തകർന്നിരിക്കാമെന്ന അഭ്യൂഹങ്ങളായിരുന്നു നിലനിന്നിരുന്നത്.
കരയുടെ പല ഭാഗങ്ങളും കടലെടുത്തിരുന്നു. 1937 ലെ പുതുവത്സര പുലരി വൻനാശങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
നിയമത്തിന് വിരുദ്ധമായി ചൂതാട്ടത്തിനും വേശ്യാവൃത്തിക്കുമായി ഉപയോഗിച്ചുവന്ന കപ്പലിന്റെ അന്വേഷണത്തിന് ഉടമസ്ഥരാരും തന്നെ മുന്നിട്ടിറങ്ങിയിരുന്നില്ല.
കാരണം പോലീസ് വിലക്കുണ്ടായിരിന്നിട്ടും അനധികൃതമായി നടത്തിപ്പോന്ന ഒരു ബിസിനസാകയാൽ അന്വേഷണത്തിനാരും മുതിർന്നില്ല.
വേലിയിറക്ക സമയങ്ങളിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കടൽത്തട്ടിൽ കണ്ടവരാണ് അന്നുണ്ടായ കാറ്റിൽപ്പെട്ട് തകർന്നതാകാമെന്ന നിഗമലത്തിലെത്തിച്ചേർന്നത്.
150,000ഡോളർ വിലമതിക്കുന്ന സ്വർണത്തിലും വെള്ളിയിലുമുള്ള നാണയങ്ങളും ഈ കപ്പൽ അവശിഷ്ടങ്ങളിൽ നിന്ന് ലഭിച്ചിരുന്നുവത്രെ. ചൂതാട്ടങ്ങളുടെ ഭാഗമായിട്ടായിരിക്കാം ഈ നിധികൂമ്പാരം കപ്പലിൽ നിന്നും ലഭിച്ചത്.
കാസിനോകൾ, ഡാൻസ് ഹാൾ, വേശ്യാലയം എന്നിവയാണ് 'സിൻ ഷിപ്പ് ' എന്ന് ആളുകൾ വിശേഷിപ്പിച്ചിരുന്ന ഈ കപ്പലിൽ പ്രവർത്തിച്ചിരുന്നത്.
80 വർഷങ്ങളായി കാണാതായ കപ്പൽ അവശിഷ്ടങ്ങൾ തീരത്തടിഞ്ഞുവെന്നുള്ള വാർത്തകൾ അറിഞ്ഞ് കോർണാഡോ തീരത്തേക്ക് വൻ ജനപ്രവാഹമാണുള്ളത്.
കപ്പലിന്റെ ഉപരിതലം വഴുക്കലുള്ളതിനാലും വൻതിരമാലകൾ ആഞ്ഞടിക്കുന്നതിനാലും സന്ദർശകരെ നിയന്ത്രിക്കാൻ കോർണാഡോ ലൈഫ്‌ഗാർഡുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
നടുക്കടലിൽ ഭീതി പരത്തി 'ഗോസ്റ്റ് കപ്പലുകൾ'
ലോകം കണ്ട വലിയ റേസ് ട്രാക്കുമായി ക്രൂസ് കപ്പൽ