Just In
- 19 min ago ടാറ്റ ഇവികള്‍ ഇനി ധൈര്യമായി വാങ്ങാം! ചാര്‍ജിംഗ് ടെന്‍ഷന്‍ അകറ്റാന്‍ പയറ്റിയ തന്ത്രം കണ്ടോ..
- 55 min ago ടാറ്റയെ ഫീൽഡ് ഔട്ടാക്കാൻ സിട്രൺ; ഉറൂസിന്റെ സ്റ്റൈലും മാരുതിയുടെ വിലയുമായി ബസാൾട്ട് കൂപ്പെ എസ്യുവി
- 1 hr ago വികസനം വരും, എനിക്കും എൻ്റെ വീട്ടിലും...! എംഎൽഎ മകൾക്ക് സമ്മാനിച്ചത് രണ്ടര കോടിയുടെ ബെൻസ്
- 2 hrs ago ആനയെ വാങ്ങാന്‍ കാശുണ്ട് തോട്ടി വാങ്ങാനില്ലേ? 'എയറിലായ' റോള്‍സ് റോയ്സ് മുതലാളി ചെയ്തത് കണ്ടോ...
Don't Miss
- Lifestyle കൂടുതല്‍ അടുക്കാന്‍ പിണക്കങ്ങള്‍ നല്ലതാണ്; ബന്ധങ്ങള്‍ തകരുന്നത് അത് പരിഹരിക്കാതിരിക്കുമ്പോഴാണ്
- Movies അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
- Finance മൾട്ടിബാഗർ പെന്നി ഓഹരി, ഇന്ന് കൂടിയത് 1.30 രൂപ, കുതിപ്പ് വരും ദിവസങ്ങളിലും തുടരും, കൂടെക്കൂട്ടുന്നോ...
- News ഞാനും മുകേഷും പ്രേമചന്ദ്രനും ഒന്നിച്ച് ഭക്ഷണം കഴിച്ചു, തമാശകൾ പറഞ്ഞു; നിങ്ങൾ എന്തിന് അടികൂടുന്നു: കൃഷ്ണകുമാർ
- Sports IPL 2024: അക്കൗണ്ട് തുറക്കാന്‍ മുംബൈയും എസ്ആര്‍എച്ചും, ടോസ് ഏഴു മണിക്ക്
- Technology ആധാർ അപ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി; സൗജന്യമായി എന്തൊക്കെ അപ്ഡേറ്റ് ചെയ്യാമെന്ന് ഇതാ
- Travel ബാംഗ്ലൂരുകാരെ.. ഈസ്റ്റർ വാരാന്ത്യം ആഘോഷിക്കാം; വെള്ളവും തണുപ്പുമുള്ള ഇടങ്ങൾ തേടി യാത്ര പോകാം
അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ
അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന പുത്തൻ ഹൈപ്പർലൂപ്പ് സാങ്കേതികതയ്ക്ക് ഇന്ത്യയിൽ തുടക്കം. വെറും 25 മിനിറ്റിൽ ദില്ലിയിൽ നിന്നു മുംബൈയിലെത്താം.
ഇന്ത്യയിലെ
ഗതാഗത
മേഖല
അനുദിനം
മാറിക്കൊണ്ടിരിക്കുന്നു
എന്നതിനുള്ള
തെളിവാണ്
ഈ
പുതിയൊരു
ഗതാഗത
സംവിധാനം.
റെയിൽ,
റോഡ്,
വായു,
ജലം
എന്നീ
ഗതാഗതമാർഗങ്ങൾക്ക്
ശേഷം
അഞ്ചാമതായി
എത്തുന്ന
പുതിയൊരു
സംവിധാനമാണ്
ഹൈപ്പർലൂപ്പ്.
ദൂരത്തേയും സമയത്തേയും നിഷ്‌പ്രഭമാക്കി പുത്തൻ സാങ്കേതികത ഉപയോഗിച്ചുള്ള ഹൈപ്പർലൂപ് വാഹനങ്ങളിൽ കുതിക്കാൻ ഇന്ത്യ തയ്യാറായിക്കഴിഞ്ഞു.
വിദേശ രാജ്യങ്ങളിൽ നിലവിലുള്ള ഈ ഗതാഗത സംവിധാനം ഇന്ത്യയിലേക്കുമെത്തിക്കുകയാണ്. മുംബൈ-പൂനൈ ബന്ധിപ്പിച്ചായിരിക്കും ഹൈപ്പർലൂപ്പ് ഗതാഗത സംവിധാനം ആരംഭിക്കുന്നത്.
ഈ പദ്ധതി പൂർത്തിയാകുന്നതോടെ രണ്ടു നഗരങ്ങൾ തമ്മിലുള്ള ദൂരം 25 മിനിറ്റായി കുറയും. മണിക്കൂറിൽ 1,200 കിലോമീറ്ററാണ് ഹൈപ്പർലൂപ്പിന്റെ വേഗത.
അമേരിക്കൻ കമ്പനിയായ ഹൈപ്പർലൂപ്പ് ട്രാൻസ്പൊർട്ടേഷൻ ടെക്നോളജീസാണ് ഇന്ത്യയിൽ ഈ പദ്ധതി നടപ്പിലാക്കണമെന്നുള്ള ആശയം മുന്നോട്ടുവച്ചത്.
അമ്യൂസ്മെന്റ് വാട്ടർ തീം പാർക്കുകളിലുള്ള റൈഡുകളിലെ കുഴലുകൾ പോലെയാണ് ഹൈപ്പർലൂപ്പ് സഞ്ചാരപാത. ഈ കുഴൽ വഴിയാണ് ട്രെയിനു സമാനമായിട്ടുള്ള വാഹനം സഞ്ചരിക്കുന്നത്.
പ്രത്യേകമായി തയ്യാറാക്കിയുള്ള ടണലിലൂടെ അതിവേഗത്തിൽ പായുന്ന കാന്തികട്രെയിനിനോടു സാമ്യമുള്ള പേടകങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
സ്‌റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിച്ച് കുറഞ്ഞ മർദ്ദമുള്ള ടണലിൽകൂടിയുള്ള ഗതാഗതമാണ് ഹൈപ്പർലൂപ്പ്.
വേഗതയ്ക്ക് അനുസരിച്ചായിരിക്കും ഇന്ധനത്തിന്റെ ഉപയോഗം. വേഗത കുറയമ്പോൾ ഇന്ധനച്ചെലവ് കുറയുമെന്നുള്ള പ്രത്യേകതയുമുണ്ട് ഹൈപ്പർലൂപ്പിന്.
അന്തരീക്ഷ മര്‍ദത്തിന്റെ ആയിരത്തിലൊന്നായിരിക്കും പേടകം സഞ്ചരിക്കുന്ന ടണലിലെ മര്‍ദം. ഭൂകമ്പത്തെവരെ ചെറുക്കാൻ കഴിയുന്ന തരത്തിലാണ് ടണലുകളുടെ രൂപകല്‍പന.
കരയിലും വെള്ളത്തിലും ഒരുപോലെ ഹൈപ്പര്‍ലൂപ്പിന്റെ പേടകങ്ങള്‍ക്ക് സഞ്ചരിക്കാനാകും. ഓരോ പത്ത് സെക്കന്റിലും പേടകങ്ങള്‍ പുറപ്പെടുന്ന തരത്തിലാണ് ഹൈപ്പര്‍ലൂപ്പ് ക്രമീകരിക്കുക.
യാത്രാസമയം ലാഭിക്കുന്നതിനൊപ്പം മറ്റ് അതിവേഗ ട്രെയിനിനുള്ള നിര്‍മാണ ചിലവുപോലും ഇല്ലെന്നുള്ളതാണ് ഹൈപ്പര്‍ ലൂപ്പിന്റെ പ്രത്യേകത.
ട്രെയിൻ നിര്‍മ്മാണത്തേക്കാൾ 10 ശതമാനം കുറവ് ചിലവുമതിയിതിന് എന്നാണ് സാങ്കേതിക വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നത്.
റെയിൽ സംവിധാനത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി ഹൈവേകളോടു ചേർന്ന് ഹൈപ്പർലൂപ്പ് പാത നിർമിക്കാൻ സാധിക്കും.
വരും നാളുകളിൽ ഇന്ത്യ സാക്ഷ്യം വഹിക്കേണ്ടതായിട്ടുള്ള അതിവേഗ യാത്രാമാർഗമായിരിക്കും ഹൈപ്പർലൂപ്പെന്നാണ് വിലയിരുത്തലുകൾ.
2013 ൽ സ്‌പേസ് എക്‌സ് സ്‌ഥാപകനായ എലോണ്‍ മസ്‌ക് ആണ് ഹൈപ്പര്‍ലൂപ്പ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.
ഇന്ത്യയിൽ ഈ പദ്ധതി നടപ്പിലാക്കാൻ ഹൈപ്പർലൂപ്പ് ട്രാൻസ്പൊർട്ടേഷൻ ടെക്നോളജീസിലെ അധികാരികൾ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയിരുന്നു.
അനുമതി ലഭിച്ചുക്കഴിഞ്ഞാൽ രണ്ട് നഗരങ്ങളേയും ബന്ധിപ്പിച്ചു കൊണ്ടുള്ള പാത നിർമാണവും ഉടൻ ആരംഭിക്കുന്നതായിരിക്കും. ഇതിനായി ആറു മുതൽ എട്ടു മാസങ്ങളോളം വേണ്ടിവരുമെന്നാണ് പറയപ്പെടുന്നത്.
മൊത്തം പദ്ധതി 38 മാസങ്ങളിൽ പൂർത്തീകരിക്കാൻ സാധിക്കും. ഹൈപ്പർലൂപ്പ് സർവീസ് ആരംഭിച്ചുക്കഴിഞ്ഞാൽ മുംബൈയിൽ നിന്നും പൂനൈയിലേക്ക് വെറും 25 മിനുട്ടിനുള്ളിൽ എത്താൻ സാധിക്കും.
ഒരു സുപ്രഭാതത്തിൽ ബലെനോ മാറി ബെൻസ്
കേട്ടറിവില്ലാത്ത വിസ്മയമുണർത്തുന്ന ഇന്ത്യയിലെ 'റെയിൽ കം റോഡ് 'പാലങ്ങൾ