Just In
- 6 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 7 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 7 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 7 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies ഉര്‍വശി ചിത്രത്തില്‍ ദിലീപിന് കിട്ടിയത് 3000 രൂപ; അദ്ദേഹം കരഞ്ഞുകൊണ്ട് എന്റെ അടുത്ത് വന്നു; വിജി തമ്പി
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഇനി റോഡില്‍ ഇറങ്ങരുത്!; കാല്‍നടയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ
മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2016 ല്‍ ഉള്‍പ്പെടുത്താവുന്ന നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ സമര്‍പ്പിച്ചിട്ടുള്ളത്.
കാല്‍നട യാത്രക്കാര്‍ക്ക് ഇപ്പോള്‍ അത്ര നല്ല കാലമല്ല. സീബ്രാ ലൈനില്‍ കൂടി കടന്നാല്‍ പോലും വാഹനങ്ങള്‍ പിന്നാലെ വന്നിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇപ്പോള്‍ ഇതാ കാല്‍നട യാത്രക്കാരെ തേടി വീണ്ടും ഒരു ദു:ഖ വാര്‍ത്ത വന്നിരിക്കുകയാണ്. നഗരങ്ങളിലെ മെയിന്‍ റോഡുകളില്‍ നിന്നും, ഹൈവേകളില്‍ നിന്നും കാല്‍നടയാത്രക്കാരെ വിലക്കാനുള്ള നീക്കമാണ് കേന്ദ്രത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത്.
കാല്‍നടയാത്രക്കാരെയും, സൈക്കിള്‍ യാത്രികരെയും ഹൈവേകളില്‍ നിന്നും മെയിന്‍ റോഡുകളില്‍ നിന്നും വിലക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഇന്ന് ശുപാര്‍ശ ചെയ്തു.
മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2016 ല്‍ ഉള്‍പ്പെടുത്താവുന്ന നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ സമര്‍പ്പിച്ചിട്ടുള്ളത്.
റോഡുകളില്‍ അപകട സാധ്യതാനിരക്ക് കാല്‍നടയാത്രക്കാരെ ആശ്രയിച്ചാണെന്നും ഇവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലെന്നും കമ്മിറ്റി സമര്‍പ്പിച്ച 243 ആം നമ്പര്‍ റിപ്പോര്‍ട്ട് പറയുന്നു.
മോട്ടോര്‍ രഹിത വാഹനയാത്രക്കാര്‍ റോഡ് നിയമങ്ങള്‍ പാലിക്കുന്നില്ല. ഇത്തരക്കാര്‍ റോഡില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നൂവെന്നും ഇവര്‍ക്ക് എതിരെ ചെറിയ പിഴ ശിക്ഷകള്‍ നിയമം കൊണ്ട് വരണമെന്നും പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, കാല്‍നടയാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധമാണ് ഇതിനകം അരങ്ങേറുന്നത്.
കാല്‍നടയാത്രക്കാര്‍ക്കും, സൈക്കിള്‍ യാത്രികര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വലിയ വിഭാഗം സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തുണ്ട്.
രാജ്യത്ത് അനിയന്ത്രിതമായി വര്‍ധിച്ച് വരുന്ന മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ കാല്‍നട യാത്രക്കാരെയും, സൈക്കിള്‍ യാത്രികരെയും പ്രോത്സാഹിപ്പിക്കുന്നതിന് പകരം വിലക്കേര്‍പ്പെടുത്തിയ കമ്മിറ്റി ശുപാര്‍ശകള്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
കമ്മിറ്റി ശുപാര്‍ശകള്‍ പ്രവര്‍ത്തികമായാല്‍ ഹൈവേകളിലും മെയിന്‍ റോഡുകളിലുമുള്ള കാല്‍നട-സൈക്കിള്‍ യാത്രക്കാരുടെ സാന്നിധ്യം അപ്രത്യക്ഷമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
എന്നാല്‍ ശുപാര്‍ശകള്‍ കേന്ദ്രം അംഗീകരിക്കില്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സമൂഹം.