Just In
- 5 min ago ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
- 1 hr ago വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- 2 hrs ago മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- 4 hrs ago ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
Don't Miss
- News ചൊവ്വാഴ്ച വരെ വെന്തുരുകും; ഉയർന്ന താപനില മുന്നറിയിപ്പ്; വൈകുന്നേരങ്ങളിൽ മഴയ്ക്ക് സാധ്യത
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Movies അച്ഛനെ പോലെ തന്നെയാണ് മകനും, യാതൊരു കഴിവുമില്ല! മുന്‍ഭര്‍ത്താവിനെ പറ്റിയും മകനെ കുറിച്ചും മലൈക അറോറ
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Lifestyle കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
റോബോട്ടുകളും ഡ്രോണുകളും നയിക്കുന്ന യുദ്ധമായിരിക്കും റഷ്യയുടേത്; അതി സമ്മർദ്ദത്തിലാണ്ട് യൂറോപ്പ്!!
എന്നും സാങ്കേതികതയിൽ മികവ് പുലർത്തുന്ന റഷ്യ റോബോട്ടുകളും ഡ്രോണുകളും നയിക്കുന്ന യുദ്ധങ്ങൾക്കായിരിക്കും വരുകാലങ്ങളിൽ സാക്ഷ്യംവഹിക്കുന്നത്.
അമേരിക്ക,
ബ്രിട്ടൺ,യൂറോപ്പ്
തുടങ്ങിയ
രാജ്യങ്ങൾ
റഷ്യയ്ക്ക്
മേൽ
സമർദ്ദം
ചെലുത്തികൊണ്ടിരിക്കുന്ന
വേളയിൽ
ഒരു
ചെറുത്തുനിൽപ്പെന്നോണം
സൈനിക
ശക്തി
വർധിപ്പിച്ചുകൊണ്ട്
റഷ്യ
പുതിയൊരു
മുങ്ങികപ്പലിനെ
ഇറക്കി.
റഷ്യൻ
പ്രസിണ്ടന്റ്
വ്ലാഡിമർ
പുടിനാണ്
ഈ
സംരംഭത്തിന്
ചുക്കാൻ
പിടിക്കുന്നത്.
മറ്റേത് അന്തർവാഹിനികളേയും പോലെ ജലോപരിതലത്തിൽ നിന്ന് 1,800 അടി താഴ്ചയിൽ ഏതാണ്ട് 965 കിലോമീറ്റർ ദൈർഘ്യത്തിൽ ചാര പ്രവർത്തനങ്ങൾ നടത്താൻ ശേഷിയുള്ള 'റോബോട്ട് ' എന്നു നാമകരണം ചെയ്തിട്ടുള്ള ഒരു അന്തർവാഹിനയാണിത്.
റഷ്യൻ മിലിട്ടറി ഡിസൈനർമാർ ഇതിന് 'സരോഗാട് ' എന്ന വിളിപ്പേരാണ് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 24 നോട്ടിക്കൽ ദൂരം താണ്ടാനുള്ള ശേഷിയാണ് ഈ മുങ്ങിക്കലിനുള്ളത്.
പരമ്പരാഗത രീതിയിലുള്ളതും ആണവോർജ്ജത്താലും പ്രവർത്തിക്കുന്ന മുങ്ങിക്കപ്പലുകൾക്ക് സമാനരീതിയിലാണ് ഈ മുങ്ങികപ്പലിന്റെ നിർമാണം. ലിതിയം അയേൺ ബാറ്ററി ഘടിപ്പിച്ച് പ്രവർത്തിക്കുന്ന ഈ അന്തർവാഹിനിക്ക് മോഡുലാർ ഡിസൈനാണ് നൽകിയിരിക്കുന്നത്. ഇതിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കും വിധത്തിലാണ് ഈ ഡിസൈൻ.
യുറോപ്പ്യൻ അതിർത്തിയിൽ സംഘർഷമേറിക്കൊണ്ടിരിക്കുമ്പോൾ ഏതുവിധേനയും തിരിച്ചടിക്കാനുള്ള വൻ സന്നാഹമൊരുക്കി കൊണ്ടിരിക്കുകയാണ് റഷ്യ. നാവിക സേനയുടെ പരിശീലനത്തിനും, മാപ്പിംഗിനും, ശത്രുസങ്കേത പരിശോധനയ്ക്കും വേണ്ടിയായിരിക്കും ഈ മുങ്ങിക്കപ്പലിനെ ഉപയോഗിക്കുക.
വളരെ കുറഞ്ഞനിരക്കിൽ നിർമാണവും പരിപാലനവും നടത്തിപ്പോരാൻ കഴിയുന്ന മുങ്ങികപ്പലാണിതെന്നാണ് നിർമാതാക്കളായ റൂബിൻ സെൻട്രൽ ഡിസൈൻ ബ്യൂറോ വ്യക്തമാക്കുന്നത്.
40ടൺ ആയുധ ശേഖരങ്ങൾ വഹിക്കാൻ കഴിയുന്ന ഈ മുങ്ങികപ്പലിന് 600 മൈൽ ചുറ്റളവിൽ 5 നോട്ടിക്കൽ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും.
സമുദ്രാന്തർഭാഗത്ത് റഷ്യൻ നാവികസേനയുടെ എല്ലാവിധത്തിലുള്ള ആവശ്യങ്ങളും നിറവേറ്റാൻ ഈ റോബോട്ട് മുങ്ങിക്കപ്പലിന് സാധിക്കും. ഭാവിയിൽ ഇത്തരത്തിലുള്ള സാങ്കേതികത വിദേശ രാജ്യങ്ങൾക്കും കൈമാറാനുള്ള പദ്ധതിയും റഷ്യയ്ക്കുണ്ട്.
റഷ്യയുമായി എക്കാലവും നല്ല സൗഹൃദബന്ധം പുലർത്തിപോകുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ഈ സാങ്കേതിക വിദ്യ വഴി പ്രതിരോധമേഖലയിൽ ഇനിയും പുരോഗതിയും കരുത്തുമാർജ്ജിക്കാൻ സാധിക്കും.
യൂറോപ്പുമായുള്ള കടുത്ത വടംവലിയെ തുടർന്ന് ആധുനികവൽക്കരിച്ചിട്ടുള്ള സൈന്യത്തേയും യുദ്ധക്കോപ്പുകളേയും തയ്യാറാക്കി വച്ചിരിക്കുകയാണ് പുട്ടിൻ. അതിന്റെ ഭാഗമായി റോബോട്ട് ടാങ്കുകളേയും പുട്ടിൻ പോർകളത്തിലേക്ക് ഇറക്കിയിരിക്കുകയാണ്.
ഈ ടാങ്കുകൾക്ക് മതിലുകൾക്ക് മുകളിൽ കൂടിയും സഞ്ചരിക്കാനുള്ള കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽപ്പെട്ടിട്ടുള്ള മറ്റൊരു ഉപകരണമാണ് റോബോട്ടിക് കാറ്റർപില്ലർ. ഇതിന് 300 കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങൾ വഹിക്കാനാകും.
ആണവ, രാസ, ജൈവ ആക്രമണം മൂലമുണ്ടാകുന്ന ഏത് പ്രതികൂല സാഹചര്യങ്ങളിൽ പോലും ശത്രുവിനെതിരെ നീക്കം നടത്താന്‍ കഴിയുന്നൊരു ആയുധമാണ് ഈ റോബോർട്ട് ടാങ്ക്.
ആയുധങ്ങളും സെന്‍സറുകളും ഇതില്‍ ഘടിപ്പിക്കാൻ സാധിക്കും. മാത്രമല്ല ആയുധങ്ങളും മറ്റും സ്വയം കയറ്റാനും ഇറക്കാനും സാധിക്കുന്ന കൈകളുമുണ്ട് ഈ യുദ്ധടാങ്കിന്.
പാകിസ്ഥാനെ ചുട്ടുചാമ്പലാക്കാൻ ഇന്ത്യ റഷ്യയുമായി കൈകോർക്കുന്നു
ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 'ഇന്ത്യൻ പോർവിമാനങ്ങൾ'