Just In
- 6 min ago ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- 25 min ago സമ്പാദിക്കുന്ന കാശ് പെട്രോളടിച്ച് കളയണോ? 516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്ട്രിക് കാറുമായി ജർമൻ കമ്പനി
- 1 hr ago ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- 1 hr ago ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
Don't Miss
- News 'സുധാകരന് എന്തോ തകരാറുണ്ട്, മരുന്ന് കഴിച്ചിട്ടില്ലെന്ന് തോന്നുന്നു'; മറുപടിയുമായി ഇപി ജയരാജൻ
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Movies 'നിർഭാഗ്യം കൊണ്ട് ഇതെല്ലാം സംഭവിച്ചു... എനിക്ക് പ്രധാനം നിന്റെ ആരോഗ്യമാണ്, നീ ഇതിനോടകം വിജയിയായി കഴിഞ്ഞു'
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വാഹന പാര്‍ട്സുകള്‍ കൊണ്ടുള്ള ഞെട്ടിപ്പിക്കുന്ന ശില്പങ്ങള്
പാബ്ലോ പിക്കാസോയുടെ വിഖ്യാതമായൊരു ശില്പമുണ്ട്. സൈക്കിളിന്റെ ഹാന്‍ഡിലും സീറ്റും കൂട്ടിച്ചേര്‍ത്ത് ഒരു കാളത്തല സൃഷ്ടിക്കുകയായിരുന്നു പിക്കാസോ. വാഹനങ്ങളുടെ ഭാഗങ്ങളുപയോഗിച്ച് നിര്മിക്കപെട്ടിട്ടുള്ള ശില്പങ്ങളുടെ കൂട്ടത്തില്‍ ഒരു ക്ലാസിക് വര്‍ക്കായി ഈ രചന പരിഗണിക്കപ്പെടുന്നു. പില്ക്കാലത്ത് വാഹനഘടകഭാഗങ്ങളുപയോഗിച്ച് നിരവധി സൃഷ്ടികള്‍ പുറത്തുവരികയുണ്ടായി. ഇന്ന് ശില്പികളുടെ ഒരു പ്രധാന വിഹാരരംഗമായി ഇവിടം മാറിയിരിക്കുന്നു.
ഓട്ടോമൊബൈല്‍
പാര്ട്സുകൊണ്ട്
അതിശയിപ്പിക്കുന്ന
ശില്പങ്ങള്
നിര്‍മിക്കുന്നവരുണ്ട്
ലോകത്തിന്റെ
വിവിധ
ഭാഗങ്ങളില്‍.
കൊച്ചിയിലെ
ബിനാലെക്കു
ശേഷം
ഇവ
കുറെയെല്ലാം
നമുക്ക്
പരിചിതമായിത്തുടങ്ങിയിട്ടുമുണ്ട്.
സര്‍ഗാത്മകതയുടെ
പൊട്ടിത്തെറി,
ഭൂകമ്പം,
സ്ഫോടനം
തുടങ്ങിയ
ക്ലീഷേ
വാക്കുകളൊക്കെ
ഉപയോഗിച്ച്
കൂടുതല്‍
വഷളാക്കുന്നില്ല.
കണ്ടു
വിലയിരുത്തുക.
ചിത്രങ്ങളിലൂടെ നീങ്ങുക.
'യന്തിരനാട്'
പഴയ ഓട്ടോമൊബൈല്‍ ഘടകഭാഗങ്ങളെ ആശ്രയിച്ചാണ് ഈ ആടിനെ നിര്‍മിച്ചിട്ടുള്ളത്. പ്രശസ്ത ഓസ്ട്രേലിയന്‍ ആര്‍ടിസ്റ്റ് ജേംസ് കോര്‍ബെറ്റിന്റേതാണ് ഈ ഞെട്ടിപ്പിക്കുന്ന രചന. പ്ലംബിങ് മെറ്റീരിയല്‍, മെറ്റല്‍ ഷീറ്റ്, വാഹനഘടകഭാഗങ്ങള്‍ എന്നിവയെല്ലാം ഉപയോഗിച്ചിട്ടുണ്ട് നിര്‍മാണത്തിന്.
കാട്ടുപന്നി
വാഹനഘടകഭാഗങ്ങളുപയോഗിച്ച് നിര്‍മിച്ച ഒരു കാട്ടുപന്നിയാണ് ചിത്രത്തില്‍.
കിളികളും മീനുകളും
കുറെക്കൂടി വലിപ്പം കുറഞ്ഞ നിര്‍മിതികളാണ് റഷ്യന്‍ ആര്‍ടിസ്റ്റ് ഇഗോര്‍ വെര്നിയുടേത്. ഓട്ടോ പാര്ട്സുപയോഗിച്ച് നിര്‍മിച്ച കിളികളും മീനുകളുമൊക്കെ ഇദ്ദേഹത്തിന്റെ രചനകളിലുണ്ട്.
മീന്‍
വീലിലെ ഹബ് കാപ്പ് ഉപയോഗിച്ചാണ് ഈ മീനിനെ നിര്‍മിച്ചിരിക്കുന്നത്. കണ്ണിന്റെ ഭാഗത്ത് സ്പീക്കര്‍ ആണോ ഉപയോഗിച്ചിട്ടുള്ളതെന്ന് സന്ദേഹിക്കുന്നു.
പന്നി
വീല്‍ ഹബ്ബുകള്‍ കൊണ്ടാണ് ഈ പന്നിയുടെ രൂപം നിര്‍മിച്ചിട്ടുള്ളത്.
പാമ്പ്
ഷീറ്റ് മെറ്റലാണ് ഈ പാമ്പിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
മൂങ്ങ
വീല്‍ ഹബ്ബ് ഭാഗങ്ങളാണ് ഈ മൂങ്ങയുടെ നിര്‍മാണത്തിന് ഏറെയും ഉപയോഗിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു ലോഗോ കണ്ണില്‍ തിളങ്ങുന്നത് ശ്രദ്ധിക്കുക.
ട്രാന്‍സ്ഫോമേഴ്സ്
ട്രാന്‍സ്ഫോമേഴ്സ് സിനിമയിലെ ഭീകരരൂപികളാണ് തായ്ലാന്ഡുകാരനായ ആര്‍ടിസ്റ്റ് ആന്ചലീ സീഗ്തായിയുടെ പ്രധാന രചനാവിഷയം. കാറിന്റെ ഘടകഭാഗങ്ങളാണ് ഇവയുടെ നിര്‍മാണത്തിനായി കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തില്‍ കാണുന്ന ശില്പത്തിന് 19.6 അടി ഉയരമുണ്ട്.
ട്രാന്‍സ്ഫോമേഴ്സ്
ആന്ചലീ സീഗ്തായിയുടെ മറ്റൊരു സൃഷ്ടിയാണിത്.
വിഖ്യാതനായ ശില്പി ആന്‍ഡ്ര്യൂ ചേസിന്റെ സൃഷ്ടിയാണിത്.
ദിനോസര്‍
ആന്‍ഡ്ര്യൂ ചേസിന്റെ മറ്റൊരു വര്‍ക്ക്.