Just In
- 6 min ago ഒരു പാട്ടിന് വാങ്ങുന്നത് 10 ലക്ഷം! 1.50 കോടി രൂപയുടെ ലക്ഷ്വറി എസ്യുവി സ്വന്തമാക്കി ബോളിവുഡ് ഗായിക
- 35 min ago ഡ്രൈവിങ്ങ് ടെസ്റ്റ് കട്ട ശോകം തന്നെ, ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിൽ അടിസ്ഥാനസൗകര്യമില്ലെന്ന് റിപ്പോർട്ട്
- 1 hr ago ബേസ് മോഡലിന് വരെ ഗംഭീര മൈലേജും ഉഗ്രൻ സേഫ്റ്റിയും; 9 പേർക്ക് അടിച്ച്പൊളിച്ച് പോവാൻ ബൊലേറോ നിയോ പ്ലസ്
- 2 hrs ago 25 തികഞ്ഞ 'ധൂം' ബൈക്കിന്റെ സ്പെഷ്യല്‍ എഡിഷനുമായി സുസുക്കി! വാങ്ങാന്‍ എസ്യുവിയുടെ വിലയാകും
Don't Miss
- Finance സരിഗമ അടക്കം മൂന്ന് ഓഹരികൾ, 13 ശതമാനം വരെ കുതിക്കും, ഇപ്പോൾ തന്നെ വാങ്ങാം
- Movies ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്
- Sports T20 World Cup 2024: വീണ്ടുമൊരു ലോകകപ്പ് കളിക്കാന്‍ ഡിക്കെ റെഡി! ധോണിയോ? തുറന്നു പറഞ്ഞ് രോഹിത്
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Lifestyle നിസ്സാര കാര്യത്തിന് പിണങ്ങുന്ന പങ്കാളി, ബ്രേക്ക് അപ്പ് ആകാതെ ബന്ധം കാക്കാന്‍ 7 കാര്യം
- News ട്രെന്‍ഡ് മാറി സ്വര്‍ണ വിപണി; സ്വര്‍ണ വില താഴുന്നു; അല്‍പ്പം കാത്തിരിക്കാം... ഇന്ന് നേരിയ കുറവ് മാത്രം
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
ദേശീയ പാതയില്‍ സിംഹങ്ങളുടെ സ്വൈര്യവിഹാരം; ദൃശ്യങ്ങള്‍ രാജ്യാന്തര ശ്രദ്ധ നേടുന്നു
1965 ല്‍ സ്ഥാപിച്ച ഗുജറാത്തിലെ ഗിര്‍ വനവും അവിടുത്തെ ഏഷ്യാറ്റിക് സിംഹങ്ങളും ഏറെ പ്രശസ്തമാണ്.
തിരക്കുള്ള റോഡില്‍ വന്യമൃഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് കേരളീയര്‍ക്ക് അത്ര പുതുമയൊന്നും അല്ല.
വയനാട്-ഇടുക്കി ജില്ലകള്‍ കയറുന്ന ഓരോ സഞ്ചാരിയ്ക്കും, കാട്ടാനയും കാട്ട്പോത്തുമെല്ലാം യാത്രാ താളുകളിലെ പതിവ് അനുഭവങ്ങളാണ്. എന്നാല്‍ റോഡിലെ പ്രത്യക്ഷപ്പെടുന്ന വന്യമൃഗങ്ങളില്‍ സിംഹം ഉള്‍പ്പെട്ടാലോ?
അത്തരമൊരു സന്ദര്‍ഭമാണ് കഴിഞ്ഞ ശനിയാഴ്ച ഗുജറാത്തിലെ സഞ്ചാരികളെ തേടിയെത്തിയത്.
ഗുജറാത്തിലെ തിരക്കുള്ള ദേശീയ പാതയില്‍ ഒരു കൂട്ടം സിംഹങ്ങള്‍ സ്വൈര്യ വിഹാരം നടത്തുന്ന ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
മാര്‍ച്ച് 15 ന് പിപാവാവ്-രാജുല ദേശീയ പാതയില്‍ അപ്രതീക്ഷിതമായി തമ്പടിച്ച പതിനൊന്ന് സിംഹങ്ങളും സിംഹ കുട്ടികളും സഞ്ചാരികള്‍ക്ക് നല്‍കിയത് ഭീതിയാര്‍ന്ന അനുഭവമാകും.
സിംഹങ്ങളുടെ വിഹാരത്തെ തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം ഏറെ നേരം തടസ്സപ്പെടുകയായിരുന്നു.
|
യാത്രികരില്‍ ചിലര്‍ പകര്‍ത്തിയ സിംഹങ്ങളുടെ ദൃശ്യങ്ങളിലൂടയാണ് സംഭവം രാജ്യാന്തര സമൂഹം അറിയുന്നത്.
പാത മുറിച്ച് കടക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്നാണ് സിംഹങ്ങള്‍ റോഡിന്റെ ഒരു വശത്ത് തമ്പടിച്ചത്.
പാതയുടെ മറുഭാഗത്ത് വാഹനങ്ങള്‍ അതിവേഗം നീങ്ങിയതിനാല്‍ സിംഹങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കാതെ വരികയായിരുന്നു.
പിന്നീട് മറുവശത്തെ ഗതാഗതവും താത്കാലികമായി നിര്‍ത്തിയതിന് ശേഷം മാത്രമാണ് സിംഹങ്ങള്‍ പാത മുറിച്ച് വനത്തിലേക്ക് കടന്നത്.
ഗിര്‍ ദേശീയോദ്യാനത്തില്‍ നിന്നുമാണ് സിംഹങ്ങള്‍ ദേശീയ പാതയിലേക്ക് കടന്നത്.
1965 ല്‍ സ്ഥാപിച്ച ഗുജറാത്തിലെ ഗിര്‍ വനവും അവിടുത്തെ ഏഷ്യാറ്റിക് സിംഹങ്ങളും ഏറെ പ്രശസ്തമാണ്.
റോഡ് യാത്രകളില്‍ ലഭിക്കുന്ന അസുലഭ നിമിഷങ്ങളുടെ പട്ടികയില്‍ സംഭവം ഉള്പ്പെടുന്നൂവെങ്കിലും ഇത് ഉയര്‍ത്തുന്ന ആശങ്കകളും ചെറുതല്ല.
2016 ല്‍ ജുനാസവര് ഗ്രാമത്തില്‍ നിന്നും പടര്‍ന്ന കാട്ടുതീ യഥാർത്ഥത്തിൽ ഗിര്‍ വനത്തിലെ സിംഹങ്ങളുടെ ആവാസ വ്യവസ്ഥയെ തകിടം മറിച്ചു.
വനത്തിലെ ഒട്ടുമിക്ക സിംഹങ്ങളും കാട്ടുതീ കാരണം മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറിയരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം അമ്രേലി ജില്ലയില്‍ രണ്ടര വയസ്സുള്ള സിംഹം വാഹനം ഇടിച്ച് കൊല്ലപ്പെടുകയുമുണ്ടായി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, അമ്രേലി, ഭാവ്നഗര്‍, ഗിര്‍-സോംനാഥ്, രാജ്കോട്ട്, ജുനഗഢ് ജില്ലകളിലേക്കാണ് സിംഹങ്ങളില്‍ ഭൂരിപക്ഷവും എത്തിയിട്ടുള്ളത്.
ഗിര്‍ ദേശീയോദ്യാനത്തിന്റെ പരിധിക്ക് പുറത്തുള്ള സിംഹങ്ങളുടെ സാന്നിധ്യം 400 ശതമാനമായി വര്‍ധിച്ചിരിക്കുകയാണെന്ന് ഇന്റര്‍നാഷണല്‍ യൂണിയന് ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
തത്ഫലമായി ഗുജറാത്തില്‍ സിംഹങ്ങളില്‍ വലിയ ഒരു ശതമാനം കൊല്ലപ്പെടുന്നത് വാഹനം ഇടിച്ചാണെതും ആശങ്ക പടർത്തുന്നു.