Just In
- 12 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 13 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 14 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 14 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
Don't Miss
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
- Movies 'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി
- News 17 സംസ്ഥാനങ്ങൾ, 4 കേന്ദ്രഭരണ പ്രദേശങ്ങൾ, 102 സീറ്റുകൾ; ഒന്നാംഘട്ട പോളിങ് തുടങ്ങി, പ്രതീക്ഷയോടെ മുന്നണികൾ
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഭൂമിയിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പല്‍ പണി പൂര്‍ത്തിയാകുന്നു
ലോകവിഖ്യാതമായ ആഡംബര കപ്പല്‍ക്കമ്പനി റോയല്‍ കരീബിയന്‍, പുതിയൊരു ദൗത്യത്തിലാണ്. ഭൂമിയിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ നിര്മിക്കുകയാണിവര്. പണി ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതേയുള്ളൂ. എങ്കിലും ലോകമെമ്പാടും ഈ കപ്പല്‍ ഇതിനകം തന്നെ താരമായി മാറിയിട്ടുണ്ട്. 'ഹാര്‍മണി ഓഫ് ദി സീസ്' എന്നാണ് പുതിയ കപ്പലിന് പേര്.
ഉല്ലാസയാത്രകള്ക്കുപയോഗിക്കുന്ന
ആഡംബരക്കപ്പലുകളെയാണ്
ക്രൂയിസ്
കപ്പലുകളെന്നു
വിളിക്കുക.
ലോകത്തിലെ
ഏറ്റവും
വലിയ
ക്രൂയിസ്
കപ്പലിനെ
പരിചയപ്പെടുത്തുന്നു
താഴെ.
16 ഡെക്കുകളാണ് ഹാര്‍മണി ഓഫ് ദ സീസിനുണ്ടാവുക. 1,187 അടി നീളമുണ്ട് ഈ കപ്പലിന് എന്നറിയുക. പാര്‍ക്ക്, ജോഗ്ഗിങ് പാത്ത്, സ്വിമ്മിങ് പൂളുകള്‍, സ്പോര്‍ട്സ് സോണുകള്‍, യൂത്ത് സോണുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ കപ്പലിലുണ്ടാകും.
നിലവില്‍ അല്യൂര്‍ ഓഫ് ദ സീസ് ആണ് ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍. ഈ കപ്പലും റോയല്‍ കരീബിയന്റെ ഉടമസ്ഥതയിലുള്ളത്. അല്യൂര്‍ ഓഫ് ദ സീസിനെപ്പറ്റി നേരത്തെ നമ്മള് വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഹാര്‍മണി ഓഫ് ദ സീസ് പണിയുന്നതിനായി 2500 പേര് പണിയെടുക്കുന്നുണ്ട്. 132,000 ഗാലണ്‍ പെയിന്റ് ആവശ്യമാണ് ഈ കപ്പലിന് പൂര്‍ണമായും നിറം കൊടുക്കാന്‍. നിലത്തു വിരിക്കുന്നതിനായി 970,000 സ്ക്വയര്‍ഫീറ്റ് കാര്‍പെറ്റ് ആവശ്യമാണ്.
വ്യത്യസ്തമായ വിഭവങ്ങള്‍ വിളമ്പുന്ന 20 ഭക്ഷണശാലകള്‍ ഈ കപ്പലിലുണ്ട്. ലോകത്തിലെ വ്യഖ്യാതമായ കോസ്മോപൊളിറ്റന്‍ സിറ്റികളിലെ ഭക്ഷണങ്ങളാണ് ഇവിടെ വിളമ്പുന്നത്. ഓരോ തീന്ശാലകളിലേക്കും ആവശ്യനുസരണം നീങ്ങാനും ഇഷ്ടപ്പെട്ട വെയ്റ്ററെ ഇവിടങ്ങളിലേക്ക് കൊണ്ടുപോകാനുമെല്ലാം സൗകര്യമുണ്ട്. പരമ്പരാഗതമായ ഭക്ഷണം ആവശ്യമായവര്‍ക്ക് പ്രത്യേക റെസ്റ്റോറന്റുണ്ട്. മെക്സിക്കന്‍ വിഭവങ്ങള്‍ ലഭിക്കുന്ന റെസ്റ്റോറന്റും ഇവിടെയുണ്ട്.
ഒന്ന് റിലാക്സ് ചെയ്യണമെന്നാഗ്രഹിക്കുന്നവര്ക്ക് സ്പാ സൗകര്യങ്ങള്‍ ഏര്‍പെടുത്തുന്നുണ്ട്. യോഗ തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്.
സാഹസികരായ ആളുകള്‍ക്ക് ചെറിയ തോതിലുള്ള സാഹസങ്ങളെല്ലാം ഇവിടെ കാണിക്കാവുന്നതാണ്. രണ്ട് റോക്ക് ക്ലൈമ്പിങ് വാളുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ട് സര്‍ഫ് സിമുലേറ്ററുകള്‍ കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. ഒരു വലിയ ബാസ്കറ്റ് ബോള്‍ കോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നു ഹാര്‍മണി ഓഫ് ദ സീസില്‍.
കൂട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക കളിസ്ഥലങ്ങളുണ്ട്. വാട്ടര്‍ പാര്‍ക്കുകള്‍, 3ഡി മൂവി തിയറ്റര്‍ തുടങ്ങിയവ ഇവിടെ സജ്ജീകരിക്കും. കൗമാരക്കാര്‍ക്ക് ലോഞ്ജ് ഏരിയകളും ഡിസ്കോ ആടാനുള്ള സൗകര്യവുമെല്ലാമുണ്ട്.
കടലില്‍ ഷോപ്പിങ് നടത്താന്‍ കഴിയാതെ ആരും ബുദ്ധിമുട്ടേണ്ടിവരില്ല. ഹാര്‍മണിയില്‍ അതിനുള്ള സൗകര്യവുമുണ്ട്. അറ്മാദിച്ച് വെള്ളമടിച്ച് പാമ്പാവാന്‍ ലോകവിഖ്യാതമായ മദ്യങ്ങള്‍ ഇവിടെ ലഭ്യമാണ്. അതിവിദഗ്ധരായ ആളുകള്‍ കലര്‍ത്തിയ കോക്ടെയ്ലുകള്‍ ഹാര്‍മണി ഓഫ് ദ സീസ് ബാറുകളിലെ പ്രത്യേകതയാണ്.
ഐസ് ഷോകള്‍, അക്വാ തിയറ്റര്‍ തുടങ്ങിയ വിനോദോപാധികളും ഈ കപ്പലിലുണ്ട്. കാസിനോ റോയല്‍ കളിക്കാനാഗ്രഹിക്കുന്നവരും നിരാശപ്പെടേണ്ടതില്ല. ജാസ്സ് ക്ലബ്ബ്, കരോക്കെ ബാര്‍, കോമഡി ക്ലബ്ബ് തുടങ്ങിയവയും കപ്പലില്‍ സജ്ജീകരിക്കും.
ഹാര്‍മണി ഓഫ് ദ സീസ് കൂട് ചേരുന്നതോടെ 25 ആഡംബരക്കപ്പലുകളുണ്ടാകും റോയല്‍ കരീബിയന്റെ പക്കല്‍.
ടേബിള്‍ ടെന്നീസ്, ഇന്‍ലൈന്‍ സ്കേറ്റിങ്, സ്കൂബാ പൂള്, ബോക്സിങ് റിങ്, മിനി ഗോള്‍ഫ്, ഫിറ്റ്നെസ്സ് ക്ലാസ്സുകള്‍, ഐസ് സ്കേറ്റിങ് തുടങ്ങി സൗകര്യങ്ങള്‍ പറഞ്ഞാല്‍ തീരാത്തവയാണ്. അടുത്ത വെക്കേഷന് ഈ കപ്പലിലേക്ക് കയറാവുന്നതാണ്.
കൂടുതല്‍
അല്യൂര്‍ ഓഫ് ദ സീസ്: ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പല്‍
ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനികള്‍
ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനികള്‍