Just In
- 50 min ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 3 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 3 hrs ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 4 hrs ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
Don't Miss
- Movies 'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
- Sports IPL 2024: 19 പന്തില്‍ 17, 9 ഡോട്ട് ബോള്‍! ടെസ്റ്റ് കളിച്ച് ജഡേജ, മോയിന്‍ അലി എവിടെ? വിമര്‍ശനം
- News ഈ രാശിക്കാർക്ക് സമയം ശരിയല്ല, ദമ്പതികള്‍ തമ്മില്‍ വഴക്ക്, സ്വര്‍ണാഭരണങ്ങള്‍ കൈവശമെത്തും, രാശിഫലം
- Lifestyle പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ബജാജ് തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്
ബജാജ് ഓട്ടോയുടെ ഛക്കന്‍ പ്ലാന്റിലെ തൊഴിലാളികള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന സമരം അമ്പത് ദിവസത്തോളം നീണ്ടിരുന്നു. തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാന്‍ ബജാജ് വിസമ്മതിച്ചതിനെത്തുടര്‍ന്ന് സമരം നിരുപാധികമായി പിന്‍വലിക്കുകയായിരുന്നു.
തൊഴിലാളികളുടെ
ആവശ്യങ്ങള്‍
പരിഗണിച്ചില്ലെങ്കില്‍
സമരത്തിനിറങ്ങുമെന്നു
കാണിച്ച്
ബജാജിലെ
തൊഴിലാളി
യൂണിയനായ
വിശ്വകല്യാണ്‍
കാംകര്‍
സംഘാത്
കമ്പനിക്ക്
നോട്ടീസ്
കൊടുത്തിട്ടുണ്ട്.
2000 തൊഴിലാളികളാണ് ബജാജിന്റെ ഛക്കന്‍ പ്ലാന്റിലുള്ളത്. ഇവരില്‍ 900 പേര് സ്ഥിരം തൊഴിലാളികളാണ്. പ്ലാന്റിന് 1.2 ദശലക്ഷം മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്. പള്‍സര്‍, അവഞ്ജര്‍, നിഞ്ജ, കെടിഎം എന്നീ മോഡലുകള്‍ ഇവിടെയാണ് ഉല്പാദിപ്പിക്കുന്നത്.
കമ്പനി നിയമത്തിലെ കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധത സംബന്ധിച്ച ചട്ടങ്ങള്‍ ഈയിടെ വിപുലൂകരിച്ചിരുന്നു. ഇവ ശരിയായി പാലിക്കാന്‍ ബജാജ് തയ്യാറായിട്ടില്ല. കമ്പനി നിയമം ശരിയായി പാലിക്കാന്‍ ബജാജ് തയ്യാറാവണമെന്നതാണ് തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.
500 കോടിക്കുമേല്‍ മൊത്തം ആസ്തിയുള്ളതോ 1000 കോടി വരുമാനമുള്ളതോ 5 കോടി രൂപയ്ക്കുമേല്‍ അറ്റാദായമുള്ളതോ ആയ കമ്പനികള്‍ അറ്റാദായത്തിന്റെ 2 ശതമാനം സിഎസ്ആര്‍ ഫണ്ടിലേക്ക് അഥവാ കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതാ ഫണ്ടിലേക്ക് മാറ്റണം എന്നാണ് ചട്ടം. ഇങ്ങനെ മാറ്റുന്ന തുക പൊതുകാര്യങ്ങള്‍ക്കായി ചെലവഴിക്കണം. ഏതെല്ലാം പൊതുകാര്യങ്ങള്‍ക്ക് ചെലവഴിക്കാം എന്നതു സംബന്ധിച്ച് കൃത്യമായ നിര്‍വചനം കമ്പനി നിയമത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വന്തമായുണ്ടാക്കിയ ട്രസ്റ്റുകള്‍ക്കും മറ്റും ഈ തുക മറിച്ചുനല്‍കിയും സ്വന്തം താല്പര്യസംരക്ഷണത്തിനായി സംഭാവന നല്‍കുന്നത് സിഎസ്ആര്‍ ഫണ്ട് ചെലവിലുള്പ്പെടുത്തിയും തട്ടിപ്പു നടത്തുകയാണ് കമ്പനികള്‍ ഇപ്പോള്‍ ചെയ്തുവരുന്നത്.
കമ്പനിയുടെ ലാഭത്തിന്റെ രണ്ടു ശതമാനം കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഫണ്ടിലേക്ക് മാറ്റണമെന്നും അതുവഴി നിയമസംവിധാനത്തെ ബഹുമാനിക്കണമെന്നും ബജാജ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. ഈ തുക ആദിവാസിക്ഷേമത്തിനും കമ്പനിയിലെ തൊഴിലാളികളുടെ കൂട്ടികള്‍ക്കുള്ള വിദ്യാഭ്യാസാവശ്യങ്ങള്‍ക്കുമായി മാറ്റണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്.
ബജാജ് ഓട്ടോയുടെ സ്ഥാപകനായ ജമന്‍ലാല്‍ ബജാജിന്റെ പേരില്‍ ഒരു മ്യൂസിയം തുടങ്ങണമെന്നും പ്ലാന്റില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്നും തൊഴിലാളികളുടെ ആവശ്യങ്ങളുടെ പട്ടികയിലുണ്ട്.
ഇന്നത്തെ
ഫേസ്ബുക്ക്
വീഡിയോ