Just In
- 7 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 9 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 10 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 11 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഡാകാറില്‍ ജോന് ബറെഡ മുന്നേറ്റം തുടരുന്നു
ഡാകാര്‍ റാലിയുടെ ഏഴാംദിനമാണിന്ന്. കഴിഞ്ഞ ആറ് സ്റ്റേജുകളിലും നടത്തിയ പ്രകടനം വിലയിരുത്തുമ്പോള്‍ റാങ്കിങ്ങില്‍ ഒന്നാമത് നില്‍ക്കുന്നത് ജോന് ബറെഡ ബോര്‍ട്ട് ആണ്. സ്പെയിനില്‍ നിന്നുള്ള ഈ താരമാണ് തുടക്കം മുതലേ ആധിപത്യം നിലനിര്‍ത്തുന്നത്. ഹോണ്ട ബൈക്കാണ് ഇദ്ദേഹം ഓടിക്കുന്നത്. രണ്ടാം സ്ഥാനത്ത് കെടിഎം ബൈക്കിലേറിയ സ്പെയിന്കാരന് മാര്‍ക് കോമയാണുള്ളത്. ഇന്ത്യയില്‍ നിന്ന് ഡാകാറിപലെത്തിയ സിഎസ് സന്തോഷ് അമ്പത്തിരണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുന്നു. ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം നടന്നത് രണ്ടാം സ്റ്റേജിലായിരുന്നു. അന്ന് 49ാം സ്ഥാനത്ത് എത്തിയിരുന്നു സന്തോഷ്.
കൂടുതല്‍
വിശദമായി
താഴെ
വായിക്കാം.
ചിത്രങ്ങളിലൂടെ നീങ്ങുക.
ഡാകാറില്‍ മികച്ച പരിചയസമ്പത്തുള്ളയാളാണ് ജോന് ബറെഡ. 2014ല്‍ വിജയിക്കാന്‍ സാധ്യത കല്പിക്കപ്പെട്ടിരുന്ന താരമാണിദ്ദേഹം. എന്നാല്‍, റൈഡിനിടയില്‍ ഇന്ധനം ലിഭിക്കാതെ നാല്പഞ്ച് മിനിറ്റ് നഷ്ടപ്പെട്ടതോടെ പിന്നാക്കം പോകുകയായിരുന്നു. അഞ്ചാം സ്റ്റേജിലാണ് ഈ പ്രശ്നം സംഭവിച്ചത്. ഇത്തവണ അത്തരമൊരു പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ കരുതലുകളോടെയാണ് ഇദ്ദേഹം മുന്നേറുന്നത്.
2014ലെ എഫ്ഐഎം വേള്‍ഡ് റാലി റെയ്ഡ് ചാമ്പ്യന്‍ഷിപ്പില്‍ പത്ത് സ്റ്റേജുകളില്‍ വിജയിയാകുകയും മൊത്തത്തില്‍ രണ്ടാംസ്ഥാനം നേടുകയും ചെയ്ത കക്ഷിയാണിദ്ദേഹം. ഈ വിജയങ്ങള്‍ ജോന് ബറെഡയില് അസാധ്യമായ ആത്മവിശ്വാസം നിറച്ചിട്ടുമുണ്ട്.
രണ്ടാംസ്ഥാനക്കാരനായ മാര്‍ക് കോമയുമായി ആകെ 12.27 മിനിറ്റ് മുന്നിട്ടുനില്‍ക്കുകയാണ് ഏഴാംസ്റ്റേജ് പിന്നിട്ടപ്പോള്‍ ബറെഡ. മാര്‍ക്കിന്റെ പിന്നാലെയുള്ള പോര്‍ചുഗീസുകാരന്‍ ഗോണ്‍സാല്‍വസ് 17.12 മിനിറ്റിന്റെ വ്യത്യാസമാണ് പുലര്‍ത്തുന്നത്. ഇദ്ദേഹം ഹോണ്ട ബൈക്ക് ഓടിക്കുന്നു.
മാര്‍ക്ക് കോമ ഡാകാറില്‍ പങ്കെടുക്കാനെത്തുന്നത് പന്ത്രണ്ടാംതവണയാണ്. 1976ല്‍ ജനിച്ച മാര്‍ക് കോമ കഴിഞ്ഞവര്‍ഷത്തെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ നിരവധി സ്റ്റേജുകളില്‍ വിജയിയായിട്ടുണ്ട്. 2006, 2009, 2011, 2014 എന്നീ വര്‍ഷങ്ങളില്‍ മാര്‍ക് കോമ ഡാകാര്‍ റാലി വിജയിച്ചിട്ടുണ്ട്. മൂന്നുതവണയും കെടിഎം ബൈക്കായിരുന്നു കൂട്ട്.
2011ലാണ് ബറെഡ ബോര്‍ട്ടിന്റെ ഡാകാര്‍ പ്രവേശം നടക്കുന്നത്. ഇദ്ദേഹത്തിനിപ്പോള്‍ 31 വയസ്സാണ്. ആദ്യവര്‍ഷത്തില്‍ എപ്രിലിയ ബൈക്കിലെത്തിയ മാര്‍ക്ക് കോമയ്ക്ക് പരുക്കേറ്റ് പുറത്തുപോകേണ്ടി വന്നു. രണ്ടാംസ്റ്റേജ് പിന്നിട്ടിരുന്നില്ല ഇദ്ദേഹം.