Just In
- 8 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 9 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 10 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 11 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
Don't Miss
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
അച്ഛന്റെ ഹെൽകാറ്റിലിരുന്ന് പുഞ്ചിരി തൂകുന്ന ഈ കൊച്ചുകുറുമ്പി ആരാണ്?
ധോനിയുടെ പ്രിയ ബൈക്ക് ഹെൽകാറ്റിലിരുന്ന് പുഞ്ചിരിക്കുന്ന മകൾ സിവയുടെ ഫോട്ടോ ആരാധകരുമായി പങ്കുവെച്ച് ഭാര്യ സാക്ഷി സിംങ്!!
ഇന്ത്യൻ ക്രികറ്റ് നായകൻ മഹേന്ദ്രസിംഗ് ധോനിയുടെ വാഹനഭ്രാന്ത് ആരാധകർക്കേവർക്കും അറിയാവുന്നതാണ്. അച്ഛനുള്ള ബൈക്ക് പ്രേമം മകൾക്കും കൈവന്നോ? ഹെല്‍കാറ്റ് z132 സൂപ്പര്‍ബൈക്കിലിരുന്ന് പോസ് ചെയ്യുന്ന മകൾ സിവയുടെ ഫോട്ടോ ധോനിയുടെ ഭാര്യ സാക്ഷി സിംങാണ് ആരാധകരുമായി പങ്കുവെച്ചത്.
കാര്‍-ബൈക്ക് ശേഖരത്തിന്റെ കാര്യത്തില്‍ ക്രിക്കറ്റ് ലോകത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞാല്‍ അടുത്ത പേരുകാരന്‍ ധോനിയാണ്.
യമഹ ആർഎക്സ്സെഡ്, ഡുക്കാട്ടി 1098 എന്നിങ്ങനെ ബൈക്കുകളുടെ നീണ്ടനിര തന്നെയുണ്ട് ക്യാപ്റ്റന്റെ പക്കൽ. ഇരുപതിരണ്ടോളം വരുന്ന ബൈക്കുകൾ ധോനിക്ക് സ്വന്തമായിട്ടുണ്ടെന്നാണ് കേൾക്കുന്നത്, എന്നാൽ താരമിതുവരെ കണക്കുകളൊന്നും വ്യക്തമാക്കിയിട്ടില്ല.
2.2ലിറ്റർ ശേഷിയുള്ള വി-ട്വിന്‍ എന്‍ജിനാണ് ഹെല്‍കാറ്റ് z132 സൂപ്പര്‍ബൈക്കിനുള്ളത്. 132 കിതരകളുടെ കരുത്താണ് ഈ എന്‍ജിന്‍ പേറുന്നത്. 200എന്‍എം ടോര്‍ക്ക് ചക്രങ്ങളെ പായിക്കുന്നത്.
അമേരിക്കന്‍ ബൈക്ക് ഡിസൈനിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ഒന്നാണ് ഈ 'നരകത്തിലെ പൂച്ച'യുടെ ഡിസൈന്‍. ലെതൽ എഫ്6എഫ് ഹെൽകാറ്റ് ഫൈറ്റർ ജെറ്റിൽ നിന്നുമാണ് ബൈക്കിന് ഈ പേരു വീണത്.
ബോഡിക്ക് അങ്ങേയറ്റം കരുത്തു ലഭിക്കാൻ വിമാനങ്ങൾ നിർമിക്കുന്ന അലൂമിനയത്താലാണ് നിർമ്മിക്കപ്പെട്ടതെന്നാണ് അവകാശവാദം. വെറും 227 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം.
ദക്ഷിണേഷ്യയില്‍ തന്നെ ഈ ബൈക്ക് സ്വന്തമാക്കുന്ന ആദ്യത്തെയാളാണ് ധോനി എന്നാണ് കേള്‍ക്കുന്നത്. താരത്തിന്റെ ബൈക്ക് ശേഖരത്തിലെ ഏറ്റവും മികച്ചതും ഹെൽകാറ്റ് 132 തന്നെ.
ധോനി ഈ ബൈക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. ബ്രാഡ് പിറ്റ്, ഡേവിഡ് ബെക്കാം, ടോം ക്രൂയിസ് തുടങ്ങിയ ഗഡികളുടെ പക്കല്‍ ഹെല്‍കാറ്റുണ്ടെന്നാണ് അറിയുന്നത്.
1991ലാണ് കോണ്‍ഫെഡറേറ്റ് മോട്ടോഴ്‌സ് ഉല്‍പാദനം ആരംഭിക്കുന്നത്. ഹെല്‍കാറ്റ് എന്ന മോഡല്‍ ഒന്നുമാത്രം മതി കോണ്‍ഫെഡറേറ്റിന്റെ ഈ കുറഞ്ഞകാലത്തെ ഓട്ടോമൊബൈല്‍ ജീവിതത്തെ ന്യയീകരിക്കാന്‍.
ആകെ രണ്ട് മോഡലുകളാണ് കോണ്‍ഫെഡറേറ്റ് മോട്ടോഴ്‌സ് പുറത്തിറക്കുന്നത്. ആര്‍ 131 ഫൈറ്റര്‍ മോഡലും എക്‌സ് 132 ഹെല്‍കാറ്റ് മോഡലും.
ധോണിയുടെ പക്കലുള്ള ഹെല്‍കാറ്റിന് മൊത്തം 60 ലക്ഷം രൂപ വിലയുണ്ടെന്നാണ് അറിയുന്നത്. വിലയൊന്നും പുള്ളിക്കൊരു പ്രശ്നമല്ലെന്നാണ് കേൾവി.
എക്‌സ്132 ഹെല്‍കാറ്റ് മോഡല്‍ ആകെ 150 എണ്ണം മാത്രമേ വിപണിയിലിറക്കിയിട്ടുള്ളൂ കമ്പനി. നിർമിച്ച ബൈക്കുകളെല്ലാം വിറ്റുപോയിരുന്നു.
സ്വന്തം അഭിരുചിക്കൊത്ത സച്ചിന്റെ പുത്തൻ ബിഎംഡബ്ല്യൂ കാർ
യുവതാരം കോഹ്‌ലിയുടെ ഡ്രീം കാർ ഏതെന്നറിയോ