Just In
- 4 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 4 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 5 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 5 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Sports IPL 2024: റയാന് പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
'ജയിംസ് ബോണ്ട്' കാര്‍ തിരിച്ചുവരുന്നൂ, നിറഞ്ഞ കൈയ്യടി നേടി ആസ്റ്റണ്‍ മാര്ട്ടിന്
ജയിംസ് ബോണ്ടിന്റെ കാറേതെന്ന ചോദ്യത്തിന് അന്നും ഇന്നും ഉത്തരം ഒന്നുമാത്രം - ആസ്റ്റണ്‍ മാര്ട്ടിന്. മെഷീന് ഗണ്ണും തോക്കും ബോബും നിറഞ്ഞാടുന്ന ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ എതിരാളികളെ നിഷ്പ്രരാക്കി കുതിക്കുന്ന ആസ്റ്റണ്‍ മാര്ട്ടിന് കാറുകളെ കണ്ടാലും കണ്ടാലും മതിവരില്ല. ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ ഐതിഹാസിക ആസ്റ്റണ്‍ മാര്ട്ടിന് DB5 -നോടാണ് ആരാധകര്‍ക്ക് പ്രിയം കൂടുതല്‍.
ഗോള്‍ഡ്ഫിംഗര്‍ (1964), തണ്ടര്‍ ബോള്‍ട്ട് (1965), ഗോള്‍ഡന്‍ഐ (1995), ടുമാറൊ നെവര്‍ ഡൈസ് (1997), കാസിനോ റോയല്‍ (2006), സ്കൈഫാള്‍ (2012); മണ്മറഞ്ഞെങ്കിലും സിനിമപ്രേമികളുടെ മനസില്‍ ആസ്റ്റണ്‍ മാര്ട്ടിന് DB5 ആഴത്തില്‍ പതിയാന്‍ കാരണങ്ങള്‍ ഒരുപാടാണ്.
വര്‍ഷം 2018 -ല്‍ എത്തിനില്‍ക്കുമ്പോഴും ഇരുപതാം നൂറ്റാണ്ടില്‍ നിന്നുള്ള DB5 -ന് ലഭിക്കുന്ന വന്‍പ്രചാരം മുന്‍നിര്‍ത്തി ക്ലാസിക് കാറിനെ തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ആസ്റ്റണ്‍ മാര്ട്ടിന്. കേട്ടത് ശരിയാണ്, ലോകപ്രശസ്ത ആസ്റ്റണ്‍ മാര്ട്ടിന് DB5 തിരിച്ചുവരുന്നു.
1964 -ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രം ഗോള്‍ഡ്ഫിംഗറിലൂടെ ആരാധകര്‍ പരിചയപ്പെട്ട ഐതിഹാസിക ആസ്റ്റണ്‍ മാര്ട്ടിന് DB5 ഗ്രാന്‍ഡ് ടൂററാണ് വീണ്ടും ഉത്പാദനത്തിന് സജ്ജമാകുന്നത്. ലോകത്തെ ഏറ്റവും പ്രശസ്തമായ കാറെന്നാണ് DB5 ഗ്രാന്‍ഡ് ടൂററിനുള്ള വിശേഷണം.
ന്യൂപോര്‍ട്ട് പാഗ്നലില്‍ സ്ഥിതി ചെയ്യുന്ന ആസ്റ്റണ്‍ മാര്ട്ടിന് വര്‍ക്ക്സില്‍ നിന്നും മോഡലിന്റെ 25 യൂണിറ്റുകള്‍ മാത്രമെ കമ്പനി നിര്‍മ്മിക്കുകയുള്ളൂ. ഇതേ നിര്‍മ്മാണശാലയില്‍ നിന്നാണ് ജയിംസ് ബോണ്ട് ചിത്രങ്ങള്‍ക്കുള്ള മോഡലുകളെ കമ്പനി പുറത്തിറക്കുന്നത്.
ജയിംസ് ബോണ്ട് ഉപയോഗിച്ച DB5 ഗ്രാന്‍ഡ് ടൂററിനെ അനുകരിച്ച് എല്ലാവിധ ആധുനിക സംവിധാനങ്ങളും സൂത്രവിദ്യകളും പുതിയ മോഡലുകള്‍ അവകാശപ്പെടും. അതേസമയം ആയുധ സംവിധാനങ്ങള്‍ ഉണ്ടാകില്ല.
കാലഘട്ടത്തെ വിസ്മയിപ്പിച്ച റേഡിയോടെലിഫോണ്, പാസഞ്ചര്‍ സീറ്റ് ഇജക്ഷന് സ്വിച്ച്, ബട്ടണമര്‍ത്തിയാല്‍ നീളുന്ന തോക്കിന് കുഴലുകള്‍, കറങ്ങിമറിയുന്ന നമ്പര്‍ പ്ലേറ്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ പുതിയ കാറുകളില്‍ ഇടംപിടിക്കില്ലെന്നര്‍ത്ഥം.
4.0 ലിറ്റര്‍ സ്ട്രെയിറ്റ് സിക്സ് എഞ്ചിന് തന്നെ പുതിയ ആസ്റ്റണ്‍ മാര്ട്ടിന് DB5 ഗ്രാന്‍ഡ് ടൂററുകളിലും തുടരും. എഞ്ചിന് 282 bhp കരുത്തും 380 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ZF ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന് കരുത്ത് പിന്‍ചക്രങ്ങളിലെത്തുക.
പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കാറിന് 7.1 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 230 കിലോമീറ്ററാണ് ആസ്റ്റണ്‍ മാര്ട്ടിന് DB5 -ന്റെ പരമാവധി വേഗം. അറുപതുകാലഘട്ടത്തില് ഇതു വലിയ അത്ഭുതമായിരുന്നു.
ലോകത്താകെ 1059 ആസ്റ്റണ്‍ മാര്ട്ടിന് DB5 മോഡലുകള്‍ മാത്രമാണ് ഇന്നുവരെ കമ്പനി വിറ്റിട്ടുള്ളത്. 1963 മുതല്‍ 1965 വരെയാണ് കാര്‍ വിപണിയില്‍ വില്പനയ്ക്ക് വന്നിരുന്നതും.
ലിമിറ്റഡ് എഡിഷനായതുകൊണ്ടു 2.75 മില്യണ്‍ പൗണ്ടോളം പുതിയ മോഡലുകള്‍ക്ക് ആസ്റ്റണ്‍ മാര്ട്ടിന് വില നിശ്ചയിക്കുമെന്നാണ് സൂചന. അതായത് ആസ്റ്റണ്‍ മാര്ട്ടിന് DB5 ഗ്രാന്‍ഡ് ടൂററിനെ വാങ്ങി ഇന്ത്യയില്‍ കൊണ്ടുവരണമെന്നുണ്ടെങ്കില്‍ നികുതി കൂട്ടാതെ 24.6 കോടി രൂപയോളം മുടക്കേണ്ടതായി വരും.
ഇനി വാങ്ങിയാലും നിരത്തിലോടാനുള്ള അവകാശം ആസ്റ്റണ്‍ മാര്ട്ടിന് DB5 ഗ്രാന്‍ഡ് ടൂററുകള്ക്കില്ല. റോഡ് ലീഗല്‍ കാറായിരിക്കില്ല വരാന്‍ പോകുന്ന DB5 ഗ്രാന്‍ഡ് ടൂററുകള്‍.