Just In
- 31 min ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- 1 hr ago ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
- 2 hrs ago വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- 3 hrs ago മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
Don't Miss
- Lifestyle നാല്‍പ്പതുകളിലെ ഗര്‍ഭധാരണം: സ്ത്രീകളറിയേണ്ട അപകടങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Movies കൈ ശോഷിച്ചു വന്നു, അവന് ജീവിതം അവസാനിപ്പിക്കാന്‍ തോന്നി; അര്‍ജുന്റെ അസുഖത്തെക്കുറിച്ച് അമ്മ
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
വിറ്റത് കേടായ ഡസ്റ്റര്‍; റെനോ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി
മംഗളൂരുവില്‍ നിന്നും പുത്തന്‍ റെനോ ഡസ്റ്ററിനെ അഭിഭാഷകന് ഇസ്മയില്‍ സുന്നാല്‍ വാങ്ങിയത് മൂന്ന് വര്‍ഷം മുമ്പ്. റെനോയുടെ അംഗീകൃത ഡീലര്‍ഷിപ്പായ ടിവിഎസ് സുന്ദരം ഐയ്യങ്കാര്‍ ആന്‍ഡ് സണ്‍സ് ലിമിറ്റഡില്‍ നിന്ന
മംഗളൂരുവില്‍ നിന്നും പുത്തന്‍ റെനോ ഡസ്റ്ററിനെ അഭിഭാഷകന് ഇസ്മയില്‍ സുന്നാല്‍ വാങ്ങിയത് മൂന്ന് വര്‍ഷം മുമ്പ്. റെനോയുടെ അംഗീകൃത ഡീലര്‍ഷിപ്പായ ടിവിഎസ് സുന്ദരം ഐയ്യങ്കാര്‍ ആന്‍ഡ് സണ്‍സ് ലിമിറ്റഡില്‍ നിന്നും നിറഞ്ഞ പുഞ്ചിരിയോടെ കാര്‍ ഏറ്റുവാങ്ങുമ്പോള്‍ ഇസ്മയില്‍ അറിഞ്ഞിരുന്നില്ല വരാനിരിക്കുന്ന പുകിലുകളെ കുറിച്ച്.
2014 ഫെബ്രുവരി 26 നാണ് ഇസ്മയില്‍ സുന്നാല്‍ ഡസ്റ്റര്‍ വാങ്ങിയത്. ആകെമൊത്തം 10.58 ലക്ഷം രൂപ ഡസ്റ്ററിന് വേണ്ടി ഇദ്ദേഹം ചെലവിട്ടു. ഇതില്‍ 8.65 ലക്ഷം രൂപയാണ് കാറിന്റെ വില. ബാക്കി നികുതിയിനത്തില്‍. ആദ്യ കുറെ നാളുകള്‍ കാര്‍ മിടുക്കനായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 19,000 കിലോമീറ്റര്‍ വരെ.
ഡസ്റ്ററില്‍ സന്തുഷ്ടനായിരുന്നു ഇസ്മയിലിനെ കുഴപ്പിച്ചു കൊണ്ടാണ് ഒരു സുപ്രഭാതത്തില്‍ പ്രശ്നങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയത്. കാര്‍ ഓടിക്കൊണ്ടിരിക്കവെ എഞ്ചിനില്‍ നിന്നും കേട്ട വലിയ ശബ്ദത്തില്‍ നിന്നുമാണ് തുടക്കം.
ബോണറ്റ് തുറന്നു നോക്കിയപ്പോള്‍ എഞ്ചിനില്‍ നിന്നും വിട്ടുപോയ റേഡിയേറ്ററിനെ കണ്ട് ഇസ്മയില്‍ അന്താളിച്ചു. പൂര്‍ണമായും വേര്‍പ്പെട്ട നിലയിലായിരുന്നു റേഡിയേറ്റര്‍ അസംബ്ലി. എന്തായാലും വലിയ അപകടങ്ങള്‍ സംഭവിച്ചില്ലെന്ന് ആശ്വസിച്ചാണ് കാറുമായി ഇദ്ദേഹം ഡീലര്‍ഷിപ്പില്‍ ചെന്നത്.
എന്നാല്‍ തകരാര്‍ കാറിനല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു ഡീലര്‍ഷിപ്പ് നടത്തിയത്. പുതിയ കാറിനെ ശരിയാംവിധം ഓടിക്കാഞ്ഞതാണ് റേഡിയേറ്റര്‍ വേര്‍പ്പെട്ടു വരാന്‍ കാരണമെന്ന് ഡീലര്‍ഷിപ്പ് ചൂണ്ടിക്കാട്ടി.
പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ ഡീലര്‍ഷിപ്പ് തന്നെ ഇസ്മയിലിന് പോംവഴി പറഞ്ഞു കൊടുത്തു. റോഡപകടത്തില്പ്പെട്ടാണ് ഡസ്റ്ററിന്റെ റേഡിയറ്റര്‍ തകര്‍ന്നെന്ന് സാക്ഷ്യപ്പെടുത്തി ഇന്‍ഷൂറന്‍സ് പരിരക്ഷ നേടാനായിരുന്നു നിര്‍ദ്ദേശം.
എന്നാല്‍ ഇസ്മയില്‍ തയ്യാറായില്ല. നിര്‍മ്മാതാക്കള്‍ നല്കിയ വാറന്റിയ്ക്ക് കീഴില്‍ പ്രശ്നം പരിഹരിച്ച് നല്‍കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. പക്ഷെ ഇതു അംഗീകരിക്കാന്‍ ഡീലര്‍ഷിപ്പും കൂട്ടാക്കിയില്ല.
പകരം ചെയ്തതോ, വയറുകളും ചരടുകളും ഉപയോഗിച്ചു റേഡിയേറ്ററിനെ തട്ടിക്കൂട്ടി കാറില്‍ ഇവര്‍ പുനഃസ്ഥാപിച്ചു. ശേഷം കാര്‍ ശരിയായെന്ന് പറഞ്ഞാണ് ഡസ്റ്ററിനെ ഇസ്മയിലിന് ഡീലര്‍ഷിപ്പ് കൊടുത്തയച്ചത്.
എന്തായാലും പിന്നെ കുഴപ്പങ്ങളൊന്നും കണ്ടില്ല. മാസങ്ങള്‍ കടന്നുപോയി. 32,000 കിലോമീറ്റര്‍ ചരടുകളില്‍ കോര്‍ത്ത റേഡിയേറ്ററുമായാണ് ഇസ്മയിലിന്റെ ഡസ്റ്റര്‍ ഓടിയത്. ഇസ്മയിലിന്റെ സന്തോഷം ഏറെ നീണ്ടില്ല. വീണ്ടും കാറില്‍ പ്രശ്നം തലപ്പൊക്കി.
ഇത്തവണ പ്രശ്നം സസ്പെന്ഷന്. ഡീലര്‍ഷിപ്പില്‍ പരാതിപ്പെട്ടപ്പോള്‍ പ്രശ്നം പരിഹരിക്കാമെന്ന് ഇസ്മയിലിന് ബന്ധപ്പെട്ടവര്‍ ഉറപ്പു നല്കി. ഡസ്റ്റര്‍ ഇന്നു ശരിയാകും നാളെ ശരിയാകും എന്ന പ്രതീക്ഷയില്‍ പന്ത്രണ്ടു ദിവസം ഡീലര്‍ഷിപ്പില്‍ കയറിയിറങ്ങി. എന്നാല്‍ ഒന്നും നടപടിയായില്ല.
ഡീലര്‍ഷിപ്പിന്റെ നിരുത്തരവാദപരമായ സമീപനത്തില്‍ രോഷം പൂണ്ട ഇദ്ദേഹം പരാതിയുമായി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. 2015 ഏപ്രില്‍ മാസം ഡീലറിനും കമ്പനിക്കുമെതിരെ ഇസ്മയില്‍ ഉപഭോക്തൃ കോടതിയില്‍ മുന്‍കാല പ്രശ്നങ്ങളുടെ രേഖകളടക്കം പരാതി നല്കി.
ഇസ്മയിലിന് 8,64,299.82 രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഡീലര്‍ഷിപ്പിനോടും കമ്പനിയോടും നിര്‍ദ്ദേശിച്ചു. അറ്റകുറ്റ പണിക്കും പാര്‍ട്സുകള്‍ക്കും വേണ്ടി ഇസ്മയിലില്‍ നിന്നും ഈടാക്കിയ 23,000 രൂപ ഡീലര്‍ഷിപ്പ് തിരിച്ചു നല്‍കണം.
ഇതിനു പുറമെ ഇസ്മയിലിന് 25,000 രൂപ നഷ്ടപരിഹാരമായി കമ്പനി അധികം നല്‍കണമെന്നും കോടതി തീര്‍പ്പു കല്പിച്ചു. എന്തായാലും മൂന്നു വര്‍ഷം നീണ്ട കാത്തിരിപ്പു വെറുതെയായില്ല. തനിക്ക് നീതി ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ഇസ്മയില്‍ സുന്നാല്‍.
നേരത്തെ അനധികൃത ഹാന്‍ഡ്ലിംഗ് ചാര്‍ജ്ജ് ഈടാക്കിയ മാരുതി ഡീലര്‍ഷിപ്പിനും ഉപഭോക്തൃ കോടതി പിഴ വിധിച്ചിരുന്നു. ഉടമ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാരുതി ഡീലര്‍ഷിപ്പിന് എതിരെ കോടതി തീര്‍പ്പ് കല്‍പ്പിച്ചത്.
അനധികൃതമായി ഹാന്‍ഡ്ലിംഗ് ചാര്‍ജ്ജ് ഈടാക്കിയതിന് ഒരു ലക്ഷം രൂപയായിരുന്നു ഡീലര്‍ഷിപ്പിന് കോടതി വിധിച്ച പിഴ.