Just In
- 5 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 5 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 6 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 6 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
പത്തിലേറെ വര്‍ഷം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ വിലക്ക്
ദേശീയ തലസ്ഥാന മേഖലയില്‍ (NCR) പഴയ വാഹനങ്ങള്‍ ഓടുന്നതിന് സുപ്രീം കോടതിയുടെ വിലക്ക്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും ദേശീയ തലസ്ഥാന മേഖലയില്‍ കടക്കുന്നത് കോടതി നിരോധിച്ചു.
ഇത്തരം വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കാന്‍ ഗതാഗത വകുപ്പിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്കി. ഇതു സംബന്ധമായ അറിയിപ്പ് ഗതാഗത വകുപ്പ് ഉടന്‍ പുറത്തിറക്കും. ദേശീയ തലസ്ഥാന മേഖലയില്‍ അന്തരീക്ഷ മലിനീകരണം ക്രമാതീതമായി ഉയരുന്നതിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്.
15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളുടെയും പത്തു വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെയും പട്ടിക കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും ഗതാഗത വകുപ്പും ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Most Read: ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്യുവി
പൊതുജനങ്ങള്‍ക്ക് അന്തരീക്ഷ മലിനീകരണത്തെ കുറിച്ചു പരാതിപ്പെടാന്‍ തക്കതായ സംവിധാനം സമൂഹമാധ്യമങ്ങളില്‍ ഏര്‍പ്പെടുത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കോടതി നിര്‍ദ്ദേശം നല്കി. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍, ജസ്റ്റിസ് ദീപ്ക ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി കല്‍പ്പിച്ചത്.
നേരത്തെ ദേശീയ ഹരിത ട്രിബ്യൂണലും രാജ്യതലസ്ഥാനത്ത് ഇത്തരം വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ദില്ലി, ഗാസിയാബാദ്, ഫരിയാബാദ്, ഗുരുഗ്രാം, റോഹ്ത്തക്, ബഹാദുര്ഗ്, സോനിപ്പത്ത്, മീറട്ട് തുടങ്ങിയ പധാന നഗരങ്ങള്‍ ദേശീയ തലസ്ഥാന മേഖലയില്‍ ഉള്‍പ്പെടും.
നേരത്തെ ബിഎസ് IV വാഹനങ്ങള്‍ വിറ്റുതീര്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള നിര്‍മ്മാതാക്കളുടെ ഹര്‍ജി സുപ്രീം കോടതി തള്ളുകയുണ്ടായി. രാജ്യത്തു അപകടകരമാംവിധം അന്തരീക്ഷ മലിനീകരണം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ 2020 ഏപ്രില്‍ മുതല്‍ ബിഎസ് IV വാഹനങ്ങളുടെ വില്പന കോടതി പൂര്‍ണ്ണമായി നിരോധിച്ചു.
ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ബിഎസ് VI വാഹനങ്ങള്‍ മാത്രമെ 2020 ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുകയുള്ളൂ. വാഹനങ്ങള്‍ പുറന്തള്ളുന്ന മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക മാനദണ്ഡങ്ങളാണ് ഭാരത് സ്റ്റേജ്.
എഞ്ചിനില്‍ മലിനീകരണം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ അടിസ്ഥാനപ്പടുത്തി വാഹനങ്ങള്‍ ബിഎസ് ശ്രേണിയില്‍ തരംതിരിക്കപ്പെടുന്നു. 2016 -ലാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്.
രാജ്യത്തെ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം ക്രമാതീതമായി ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ബിഎസ് V ഒഴിവാക്കി നേരെ ബിഎസ് VI നിര്‍ദ്ദേശങ്ങളിലേക്കു കടക്കാനാണ് കേന്ദ്ര തീരുമാനം. നിലവില്‍ ബിഎസ് IV വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നത്.
എന്തായാലും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിഎസ് VI എഞ്ചിനുകളിലേക്കു വാഹന നിര്‍മ്മാതാക്കള്‍ക്ക് എത്രയുംപെട്ടെന്നു ചേക്കേറണ്ടതായി വരും. 1991 മുതല്ക്കാണ് വാഹന മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ഇന്ത്യയില്‍ കാര്യക്ഷമമായി നടപ്പിലാകാന്‍ തുടങ്ങിയത്.