Just In
- 9 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 11 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 12 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 13 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- Sports IPL 2024: എന്റെ പിഴവല്ല, തോല്‍വിയില്‍ ബൗളര്‍മാരെ പഴിച്ച് ഗില്‍! വിമര്‍ശിച്ച് ആരാധകര്‍
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ജീപ്പാവാന്‍ ശ്രമിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍
ടൊയോട്ട ഫോര്‍ച്യൂണറിന് പ്രൗഢിയില്ലെന്നു ആരും പരാതിപ്പെടില്ല. ഉശിരന്‍ രൂപം. വടിവൊത്ത ആകാരം. എന്നിട്ടും പൂനെയില്‍ ഒരു ഫോര്‍ച്യൂണര്‍ ഉടമ തീരുമാനിച്ചു, ടൊയോട്ട എസ്യുവിക്ക് ജീപ്പിന്റെ മുഖം വേണമെന്ന്. പിന്നെ വൈകിയില്ല; അയാസ് കസ്റ്റംസ് എന്ന മോഡിഫിക്കേഷന് സ്ഥാപനത്തിന്റെ സഹായത്തോടെ ഫോര്‍ച്യൂണറിനെ ബേബി ജീപ്പാക്കി മാറ്റി ഇദ്ദേഹം.
റെനഗേഡിലേക്കുള്ള പരകായപ്രവേശത്തില്‍ 14 ലക്ഷം രൂപയോളം ഉടമയ്ക്കു ചിലവായി. പുറംമോടിയിലും അകത്തളത്തിലും പ്രത്യേക മോഡിഫിക്കേഷന് കിറ്റുകള്‍ ഉപയോഗിച്ചാണ് ഫോര്‍ച്യൂണര്‍ ജീപ് തനിമ കൈവരിക്കുന്നത്.
Most Read: ലാന്‍ഡ് റോവര്‍ ടെക്നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്പോണ്‍സ് സംവിധാനവും
മുന്നില്‍ കുത്തനെയുള്ള സ്ലാറ്റ് ഗ്രില്ല് ഫോര്‍ച്യൂണറില്‍ ശ്രദ്ധ പിടിച്ചിരുത്തും. അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പിന്റെ കൈയ്യൊപ്പാണിത്. റെനഗേഡില്‍ നിന്നും പ്രചോദനം നേടിയ വട്ടത്തിലുള്ള ഹെഡ്ലാമ്പുകളും എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും അതേപടി ഫോര്ച്യൂണറിലേക്കു ഇവര്‍ പകര്‍ത്തിയിട്ടുണ്ട്.
മുന്ബമ്പറിലാണ് പരിഷ്കാരങ്ങളോടുള്ള ഫോഗ്ലാമ്പുകള്‍. സില്‍വര്‍ ആവരണമുള്ള മുന്‍ ബമ്പറും മേല്‍ക്കൂരയിലെ പ്രകാശതീവ്രത കൂടിയ ലാമ്പുകളും ഫോര്‍ച്യൂണറിന് ജീപ്പിന്റെ പൗരുഷം നല്‍കാനുള്ള ശ്രമങ്ങളില്പ്പെടും.
അതേസമയം പിന്നഴകില്‍ തനി ഫോര്‍ച്യൂണറായി എസ്യുവി തുടരുന്നു. വിമാനങ്ങളില്‍ കണ്ടുവരുന്ന ഫസ്റ്റ് ക്ലാസ് സീറ്റ് സൗകര്യങ്ങളാണ് അകത്തളത്തില്‍ ഒരുങ്ങുന്നത്. ഇതിനായി രണ്ട്, മൂന്ന് നിര സീറ്റുഘടന ഇവര്‍ പൊളിച്ചെഴുതി.
Most Read: മൂന്നാംതവണയും ഭാഗ്യം പരീക്ഷിക്കാന്‍ പ്യൂഷോ, തമിഴ്നാട്ടില്‍ പുതിയ ശാലയ്ക്ക് തുടക്കം
ആഢംബരം വിളിച്ചോതുന്ന തടിനിര്‍മ്മിത ഘടനകളാണ് ഉള്ളില്‍ ഏറിയ പങ്കും. അകത്തളത്തിന് നടുവില്‍ സ്ഥാപിച്ചിട്ടുള്ള വലിയ എല്‍ഇഡി ടിവിയില്‍ തുടങ്ങും എസ്യുവിയിലെ മോഡഫിക്കേഷന് വിശേഷങ്ങള്‍. ഇളംതവിട്ടു കലര്‍ന്ന ഇരട്ടനിറമാണ് തുകല്‍ സീറ്റുകള്‍ക്ക്.
ചെറിയ ഫ്രിഡ്ജ്, മടക്കിവെയ്ക്കാവുന്ന ലാപ്ടോപ് ടേബിള്‍, ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആംബിയന്റ് ലൈറ്റിംഗ് എന്നിങ്ങനെ സൗകര്യങ്ങളുടെ നീണ്ടനിര തന്നെയുണ്ട് എസ്യുവിയില്.
Most Read: ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്കൗണ്ട്
ടൊയോട്ട ഫോര്‍ച്യൂണറിന്റെ ആദ്യതലമുറ മോഡലാണ് ഇവിടെ മോഡഫിക്കേഷന് വിധേയമായത്. പുറംമോടിയിലും അകത്തളത്തിലും മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും എസ്യുവിയുടെ എഞ്ചിനിലേക്കു പരിഷ്കാരങ്ങള്‍ എത്തിയിട്ടില്ല.
2.5 ലിറ്റര്‍ D-4D ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് റെനഗേഡായി മാറിയ ഫോര്‍ച്യൂണറില്‍ തുടിക്കുന്നത്. എഞ്ചിന് 142 bhp കരുത്തു പരമാവധി സൃഷ്ടിക്കാനാവും. 171 bhp കരുത്തുള്ള 3.0 ലിറ്റര്‍ നാലു സിലിണ്ടര്‍ D-4D എഞ്ചിനും ആദ്യതലമുറ ഫോര്‍ച്യൂണറിന് ടൊയോട്ട നല്‍കിയിട്ടുണ്ട്.
Source: Priyanka Modification Studios