Just In
- 46 min ago 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- 1 hr ago റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- 2 hrs ago ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- 3 hrs ago 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
Don't Miss
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Movies മീര ജാസ്മിനെ വാവേയെന്ന് വിളിച്ചപ്പോൾ മകൾ കരച്ചിൽ; ടൊവിനോയുടെ അമ്മയായപ്പോൾ മകൻ പറഞ്ഞത്; ഉർവശി
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ബിഎസ് IV വാഹനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിയുന്നു; നയങ്ങള്‍ വ്യക്തമാക്കി നിര്‍മ്മല സീതാരാമന്
പ്രതിസന്ധിയിലിരിക്കുന്ന വാഹന വിപണിയെ കൈ പിടിച്ചുയര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളെ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് കാലങ്ങളായി ഏര്‍പ്പെടുത്തിയിരുന്ന വിലക്കും സര്‍ക്കാര്‍ നീക്കി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന പഴയ വാഹനങ്ങളും മാറ്റി വാങ്ങാനും തീരുമാനമായി.
2020 മാര്‍ച്ച് മാസത്തിന് മുമ്പ് വരെ വാങ്ങുന്ന എല്ലാ ബിഎസ് IV വാഹനങ്ങള്‍ക്കും രജിസ്ട്രേഷന് കാലയളവ് പൂര്‍ത്തിയാകും വരെ ഉപയോഗിക്കാം, അതായത് 15 വര്‍ഷത്തേക്ക് ഉപയോഗിക്കാം എന്ന് നിര്‍മ്മല സീതാരാമന് അറിയിച്ചു. ഇന്നലെ ന്യൂ ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര ധനകാര്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.
അതോടൊപ്പം ഏപ്രില്‍ 2020 -ല്‍ പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് ശേഷം ബിഎസ് IV വാഹനങ്ങള്‍ നിയമ വിരുധമാകുമെന്ന ഊഹാപോകങ്ങള്ക്കും മന്ത്രി വിരാമമിട്ടു.
കൂടാതെ വാഹനങ്ങളുടെ രജിസ്ട്രേഷന് ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തി വയ്ച്ചതായി ധനമന്ത്രി അറിയിച്ചു. 2020 മാര്‍ച്ചിന് മുമ്പ് വാങ്ങുന്ന എല്ലാ വാഹനങ്ങള്‍ക്കും 15 ശതമാനം വിലക്കുറവും നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചു. ഒമ്പത് മാസം അനുദിനവും തകര്‍ച്ച നേരിടുന്ന വാഹന വിപണിയേ മെച്ചപ്പെടുത്താനാണ് സര്‍ക്കാരിന്റെ പുതിയ നടപടികള്‍.
ഇന്ത്യന്‍ വിപണിയില്‍ ഇരുചക്ര വാഹനങ്ങളുടേയും, കാറുകളുടേയും രജിസ്ട്രേഷന് ഫീസ് വര്‍ദ്ധിപ്പിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനും ജനങ്ങളെ ഇവയിലേക്ക് തിരിക്കാനുമായിരുന്നു ഇത്. എന്നാല്‍ 2020 ജൂലായി വരെ ഈ നടപടി താല്‍ക്കാലികമായി നിര്‍ത്തി വയ്ച്ചിരിക്കുകയാണ്.
എക്കാലത്തേയും ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യന്‍ വാഹന വിപണി ഇപ്പോള്‍ കടന്നു പോവുന്നത്. കഴിഞ്ഞ ഒമ്പത് മാസങ്ങളായി 19 ശതമാനം ഇടിവാണ് വാഹന വില്‍പ്പന രംഗം രേഖപ്പെടുത്തിയ്. 2000 ഡിസംബറിലാണ് ഇത്തരത്തിലൊരു ഇടിവ് ഇതിന് മുമ്പ് രേഖപ്പെടുത്തിയിരുന്നത്.
Most Read: മാസങ്ങളായുള്ള കാത്തിരിപ്പ് അസഹനീയം; ജാവ ഉപഭോക്താക്കള്‍ ബുക്കിങ്ങുകള്‍ റദ്ദാക്കുന്നു
ഈ പ്രതിസന്ധിയില്‍ തങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കായി മിക്ക നിര്‍മ്മാതാക്കളും ജീവനക്കാരെ പിരിച്ചു വിടുന്ന അവസ്ഥകളില്‍ വരെ എത്തി. മറ്റ് ചിലര്‍ വാഹനങ്ങളുടെ ഉത്പാദനം നിര്‍ത്തി വയ്ച്ച ചില ദിവസങ്ങളില്‍ നിര്‍മ്മാണശാലകള്‍ അടയ്ക്കുകയുന്ന അവസ്ഥയുമാണ്.
ഒരു വശത്ത് രാജ്യത്തെ ജനതയേ പുതു വൈദ്യുത വാഹനയുഗത്തിലേക്ക് നയിക്കാനായി സര്‍ക്കാര്‍ പ്രോത്സാനം നല്കുമ്പോള് മറു വശത്ത് പരമ്പരാഗത വാഹനം രംഗം വലയുകയാണ്.
Most Read: ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍
പുതിയ സുരക്ഷാ നിയമങ്ങളും, മലിനീകരണ നിരോധന ചട്ടങ്ങളും, ഇവയുടെ നിലവാരത്തിലേക്ക് നിലവിലുള്ള വാഹനങ്ങളെ പരിഷ്കരിക്കാനുള്ള ചിലവുകളും, വാഹന വിപണിയിലെ വില്പ്പനയിടിവും, പുതിയ ചട്ടങ്ങളും നിയമങ്ങളും ജനങ്ങളുടെ മനസ്സുകളില്‍ സൃഷ്ടിച്ചിരിക്കുന്ന ഒരു ആശങ്കയുമെല്ലാം രാജ്യത്തിന്റെ വാഹന രംഗത്തേയും സാമ്പത്തിക ഘടനയെയും ബാധിക്കുന്നതാണ്.