Just In
- 9 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 11 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 12 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 12 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
അംബാസഡര്‍ ആഢംബര കാറാവുമ്പോള്‍
57 വര്‍ഷത്തെ ഐതിഹാസിക ചരിത്രമുണ്ട് ഹിന്ദുസ്താന്‍ അംബാസഡറിന് പറയാന്‍. 2002 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനമായിരുന്നു അംബാസഡര്‍. വിഖ്യാത ബ്രിട്ടീഷ് കാര്‍, മോറിസ് ഓക്സ്ഫഡിനെ ആധാരമാക്കി ബിര്‍ല ഗ്രൂപ്പാണ് ഇന്ത്യയില്‍ അംബാസഡറിനെ അവതരിപ്പിച്ചത്. 2014 -ല്‍ ഉത്പാദനം നിര്‍ത്തിയെങ്കിലും കാറിന്റെ പ്രൗഢി നിരത്തുകളില്‍ നിന്നും മാഞ്ഞിട്ടില്ല. രാജ്യത്തെ പല പ്രമുഖ നേതാക്കളും യാത്രയ്ക്കായി അംബാസഡറിനെ ഇന്നും ആശ്രയിക്കുന്നു.
വിസ്മൃതിയില്‍ അലിഞ്ഞ അബാസഡറിന് ഫ്രഞ്ച് നിര്‍മ്മാതാക്കളായ പ്യൂഷോ പുനര്ജന്മം നല്‍കാനിരിക്കെ, കോയമ്പത്തൂരില്‍ പഴയ അബാസഡര്‍ കാറുകള്‍ കാലത്തെ അതിജീവിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. അടുത്തിടെ കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോഡിഫിക്കേഷന് സ്ഥാപനം, സണ്‍ എന്റര്‍പ്രൈസസ് പുറത്തിറക്കിയ അംബാസഡറാണ് ഇപ്പോള്‍ വാഹന പ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയം.
ഇവരുടെ അംബാസഡര്‍ കണ്ടാല്‍ കാര്‍ പുത്തനാണെന്ന് ആരും പറഞ്ഞുപോകും. പൂര്‍ണ്ണ രൂപാന്തരമാണ് അംബാസഡറിന് സംഭവിച്ചിരിക്കുന്നത്. റീസ്റ്റോര്‍ നടപടികളുടെ ഭാഗമായി എഞ്ചിനും ഷാസിയുമടക്കം പൊളിച്ചെഴുതപ്പെട്ടു.
എളുപ്പം തുരുമ്പെടുക്കുമെന്നതാണ് പഴയ അംബാസഡറുകളുടെ പ്രധാന പ്രശ്നം. അതുകൊണ്ട് പുതിയ പ്രൈമര്‍ കോട്ടിങുതന്നെ കാറിന് ഇവര്‍ നല്കി. ഒട്ടനവധി പരിഷ്കാരങ്ങള്‍ മോഡലില്‍ കാണാം. പുറംമോടിയില്‍ തിളങ്ങുന്ന തവിട്ടു നിറം ആദ്യം ശ്രദ്ധയാകര്‍ഷിക്കും.
കാറിന് ചന്തം പകരുന്നതില്‍ അലോയ് വീലുകളും നിര്‍ണായകമാവുന്നു. അതേസമയം അംബാസഡറിന്റെ തനത് വ്യക്തിത്വം മാറിയിട്ടില്ല. വടിവൊത്ത ബോണറ്റും വട്ടത്തിലുള്ള ക്ലാസിക്ക് ഹെഡ്ലാമ്പുകളും മോഡലില്‍ തുടരുന്നു. ക്രോം ആവരണമുള്ള ഗ്രില്ലിന് അടിവരയിട്ടാണ് മുന്‍ ബമ്പറിന്റെ ഒരുക്കം.
പുറംമോടിയില്‍ വിന്റേജ് ഭാവമുണ്ടെങ്കിലും അകത്തളത്തില്‍ കാര്‍ അടിമുടി മാറിയിരിക്കുന്നു. ഡാഷ്ബോര്‍ഡ് പരിഷ്കരിക്കപ്പെട്ടു, ഒപ്പം ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും. കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍ക്കും ക്യാബിനില്‍ കുറവില്ല. മുന്നിലെ പതുപതുത്ത സീറ്റുകള്‍ വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാനാവും.
Most Read: കാര്‍ വാങ്ങാന്‍ ചെന്നു, ഷോറൂം ഇടിച്ച് തകര്‍ത്ത് യുവതി — വീഡിയോ
ഡോര്‍ പാനലുകളിലും പിന് സീറ്റുകളിലും ഡയമണ്ട് സ്റ്റിച്ചിങ്ങുള്ള തുകല്‍ ആവരണം കാണാം. പിന്‍സീറ്റ് യാത്രക്കായി ഒരുങ്ങുന്ന വ്യക്തിഗത ഡിസ്പ്ലേയാണ് ഉള്ളിലെ മറ്റൊരു മുഖ്യവിശേഷം. ആംബിയന്റ് ലൈറ്റിംഗ് സംവിധാനം ക്യാബിനില്‍ ആഢംബര അനുഭവമുണര്ത്തും.
ഇസൂസു നിര്‍മ്മിച്ച 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കാറില്‍ തുടരുന്നതെങ്കിലും പവര്‍ അപ്ഗ്രഡേഷന് നടന്നിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. മോഡിഫിക്കേഷനുള്ള ചിലവും കമ്പനി പുറത്തുവിട്ടിട്ടില്ല. അഞ്ചു സ്പീഡാണ് കാറിലെ ഗിയര്‍ബോക്സ്.
ആദ്യ കാലത്ത് പെട്രോള്‍ എഞ്ചിനില്‍ മാത്രമായിരുന്നു അംബാസഡര്‍ വില്‍പ്പനയ്ക്ക് വന്നത്. എന്നാല്‍ പില്ക്കാലത്ത് ഡീസല്‍, എല്‍പിജി പതിപ്പുകളും അംബാസഡറിന് കമ്പനി നല്കി. 2013 -ല്‍ ബിബിസിയുടെ ഓട്ടോമൊബൈല്‍ ഷോ ടോപ് ഗിയര്‍ സംഘടിപ്പിച്ച വോട്ടെടുപ്പില്‍, അംബാസഡര്‍ ലോകത്തിലെ ഏറ്റവും മികച്ച ടാക്സി കാറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Source: SUN Enterprises