Just In
- 9 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 9 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 9 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 10 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
തൊഴിലാളിയിൽ നിന്ന് അത്യാഢംബര വാഹനങ്ങളുടെ മുതലാളിയായി മാറിയ മലയാളി
ലോകമെമ്പാടുമുള്ള പലരെയും സന്തോഷിപ്പിക്കുന്ന നിരവധി പ്രചോദനാത്മകമായ കഥകളുണ്ട്. പിൽക്കാലത്തും അത്തരം നിരവധി കഥകൾ നാം കേട്ടിട്ടുണ്ടാവും. വർഷങ്ങൾക്കുമുമ്പ് വീട്ടിൽ നിന്ന് ഇറങ്ങി ശതകോടീശ്വരനായി മടങ്ങിവന്ന മലപ്പുറംകാരനായ ഡോ. കെ. ടി. റബീഉള്ളയുടെ അത്തരമൊരു കഥയാണ് ഞാൻ നിങ്ങളുടെ മുമ്പിൽ എത്തിക്കുന്നത്.
ഇതൊരു ബോളിവുഡ് സിനിമയുടെ കഥയല്ല, മറിച്ച് നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നൽകുന്ന ഒരു യഥാർത്ഥ ജീവിത കഥയാണ്. ഡോ. റബീഉള്ള ചെറുപ്പത്തിൽത്തന്നെ മിഡിൽ ഈസ്റ്റിൽ ജോലി ചെയ്യുന്നതിനായി ഇന്ത്യ വിട്ടപ്പോഴാണ് കഥ ആരംഭിക്കുന്നത്.
ഒരു തൊഴിലാളിയായി ഗൾഫ് മേഖലയിലെത്തിയ അദ്ദേഹം അവിടെ ജോലി ചെയ്യാൻ തുടങ്ങി. ക്രമേണ, അധ്വാനിച്ച സ്വരുക്കൂട്ടി വച്ചിരുന്ന പണം ഉപയോഗിച്ച് അദ്ദേഹം സ്വന്തം ബിസിനസ്സ് ആരംഭിച്ചു, ഇത് ഇപ്പോൾ ലോകമെമ്പാടും 10,000 -ൽ അധികം ജീവനക്കാരുള്ള ഒരു വലിയ സാമ്രാജ്യമായി മാറിയിരിക്കുന്നു.
ലോകമെമ്പാടും ആശുപത്രികളുടെ ഏറ്റവും വലിയ ശൃംഖലകളിലൊന്നായ അൽ ജസീറ ഷിഫ ഗ്രൂപ്പിന്റെ ഉടമയാണ് ഇന്ന് ഡോ.റബീഉള്ള. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും 700 ഓളം ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ഡോ. റബീഉള്ള ഒരു അറിയപ്പെടുന്ന മനുഷ്യസ്‌നേഹി കൂടിയാണ്.
കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കാരണം അദ്ദേഹം പഠനം ഉപേക്ഷിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് ഡോക്ടർ എന്ന ഓണററി പദവി ലഭിക്കുക്കയും ചെയ്തു.
അദ്ദേഹം മിക്കപ്പോഴും ഗൾഫ് മേഖലയിലാണ് താമസമെങ്കിലും കേരളത്തിൽ മലപ്പുറത്ത് അദ്ദേഹത്തിന് ഒരു വലിയ വില്ലയുണ്ട്. അതോടൊപ്പം നിരവധി ആഢംബര വാഹനങ്ങളുടെ ഒരു ശേഖരവും അദ്ദേഹത്തിനുണ്ട്. റബീഉള്ളയുടെ ഗരേജിലെ വാഹനങ്ങൾ നമുക്ക് നോക്കാം.
ലാൻഡ് റോവർ റേഞ്ച് റോവർ
ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ കോടീശ്വരന്മാരുടെയും ശതകോടീശ്വരന്മാരുടെയും ഗാരേജിൽ കാണാവുന്ന ഒരു വാഹനമാണ് ലാൻഡ് റോവർ റേഞ്ച് റോവർ. ഡോ. റബീഉള്ളയ്‌ക്കും അവയിൽ ഒരെണ്ണം ഉണ്ട്, അദ്ദേഹത്തെ പതിവായി ഈ വാഹനത്തിൽ കാണാൻ കഴിയും. എസ്‌യുവിയുടെ ഏറ്റവും ഉയർന്ന പതിപ്പാണിത്. ഇന്ത്യൻ വിപണിയിൽ ഇതിന് 2.14 കോടിയിലധികം രൂപയാണ് വില.
റോൾസ് റോയ്‌സ് ഫാന്റം II
ആഡംബര കാറുകളുടെ ചുരുക്കപ്പേരാണ് റോൾസ് റോയ്‌സ്, മനോഹരമായ വെളുത്ത ഫിനിഷിലുള്ള ഫാന്റം സീരീസ് II മോഡലിന്റെ മുൻനിര പതിപ്പാണ് ഡോ. റബീഉള്ളയുടെ പക്കലുള്ളത്. നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകൾ നൽകുന്ന കാറിൽ 6.8 ലിറ്റർ V12 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം, ഇത് പരമാവധി 453 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. വാഹനത്തിന് 10 കോടി രൂപയാണ് വില.
ഫെരാരി 458 ഇറ്റാലിയ
മനോഹരമായ ഡ്യുവൽ ടോൺ സ്പോർട്സ് കാർ ഇന്ത്യയിലുള്ള ഒരു പിടി ഫെരാരികളിൽ ഒന്നാണ്. ഫെരാരിയുടെ ഫോർമുല വൺ ടീമിൽ നിന്നുള്ള ഘടകങ്ങൾ ഉപയോഗിച്ചാണ് 458 ഇറ്റാലിയ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഫോർമുല വൺ റേസിംഗിൽ നിന്ന് നേരിട്ട് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. 4.5 ലിറ്റർ V8 എഞ്ചിനാണ് എക്സോട്ടിക് 458 ഇറ്റാലിയയുടെ കരുത്ത്, ഇത് 562 bhp പരമാവധി ഉത്പാദിപ്പിക്കുന്നു. 3.5 കോടി രൂപയാണ് കാറിന്റെ വില.
ബെന്റ്ലി ഫ്ലൈയിംഗ് സ്പർ
സമ്പന്നരും പ്രശസ്തരുമായ ഓരോ വ്യക്തിയും തന്റെ ഗാരേജിൽ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് ബെന്റ്ലി ബ്രാൻഡ്. ഡോ. റബീഉള്ളയ്‌ക്ക് ഫ്ലൈയിംഗ് സ്പൂറിന്റെ രൂപത്തിൽ ഒരു ബെന്റ്ലിയുണ്ട്. 6.0 ലിറ്റർ W12 പെട്രോൾ എഞ്ചിനാണ് ബെന്റ്ലിയുടെ ഈ മോഡലിന് ശക്തി പകരുന്നത്, പരമാവധി 600 bhp കരുത്ത് ഉത്പാദിപ്പിക്കും. ആഢംബര വാഹനത്തിന്റെ പൂർണ്ണമായ പാക്കേജിന് 2.5 കോടി രൂപ വിലയുണ്ട്.
പോർഷെ കയീൻ
പോർഷെ ബ്രാൻഡിൽ നിന്നുള്ള ആആഢംബര എസ്‌യുവി അതിവേഗം ഇന്ത്യയിലെ സമ്പന്നരുടെ ഇടയിൽ ഒരു സ്റ്റാറ്റസ് ചിഹ്നമായി മാറി. ജർമ്മൻ നിർമ്മിത എസ്‌യുവി അദ്വിതീയമായി കാണപ്പെടുന്നു, മാത്രമല്ല അതിന്റെ ആകൃതി കാരണം എളുപ്പത്തിൽ തിരിച്ചറിയാനും കഴിയും. ഈ കാറിന് ഏത് എഞ്ചിൻ ഓപ്ഷനാണ് പ്രവർത്തിക്കുന്നതെന്ന് കൃത്യമായി ഞങ്ങൾക്ക് ഉറപ്പില്ല, പക്ഷേ കാറിന് ശക്തമായ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു. ഏറ്റവും കരുത്തുറ്റ 4.8 ലിറ്റർ V8 പെട്രോൾ എഞ്ചിൻ 496 bhp ഉത്പാദിപ്പിക്കുന്നു, ഏറ്റവും കരുത്തുറ്റ 4.2 ലിറ്റർ V8 ഡീസൽ എഞ്ചിൻ 378 bhp ഉത്പാദിപ്പിക്കുന്നു.
മെഴ്‌സിഡസ് ബെൻസ് S-ക്ലാസ്
മെഴ്‌സിഡസ് ബെൻസിൽ നിന്നുള്ള മുൻനിര സെഡാൻ അതിന്റെ വിഭാഗത്തിലെ ഏറ്റവും ആഢംബര വാഹനമായി കണക്കാക്കപ്പെടുന്നു. ഫ്ലാറ്റ് റിയർ സീറ്റ്, സീറ്റ് മസാജർ, റിയർ സ്ക്രീൻ തുടങ്ങി ധാരാളം ഫാൻസി ഉപകരണങ്ങൾ S-ക്ലാസ് വഹിക്കുന്നു. ഏറ്റവും ഉയർന്ന പതിപ്പിൽ 5.0 ലിറ്റർ V12 പെട്രോൾ എഞ്ചിനാണ് കാറിന് കരുത്തേകുന്നത്. 3.0 ലിറ്റർ V6 ഡീസൽ എഞ്ചിനും ലഭ്യമാണ്, അത് പരമാവധി 255 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു.
മെഴ്‌സിഡസ് ബെൻസ് GL-ക്ലാസ്
മെഴ്‌സിഡസ് ബെൻസിൽ നിന്നുള്ള മുൻനിര എസ്‌യുവിയാണിത്. ടോപ്പ്-ഓഫ്-ലൈൻ എസ്‌യുവി ഇപ്പോൾ GLS ആയി മാറി. S-ക്ലാസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഇത് സമാന ഉപകരണങ്ങളും കംഫർട്ട് ലെവലും വാഗ്ദാനം ചെയ്യുന്നു. കുടുംബ അവധി ദിവസങ്ങളിൽ ഡോ. റബീഉള്ള GL-ക്ലാസാണ് ഉപയോഗിക്കുന്നത്.
നിസ്സാൻ പട്രോൾ
ഇതുവരെ ഇന്ത്യയിൽ ലഭ്യമല്ലാത്ത പരുക്കനും കടുപ്പമേറിയതുമായ വാഹനമാണ് പട്രോൾ. ഓഫ്-റോഡ് എയ്ഡുകളായ മഡ്-ടെറൈൻ ടയറുകൾ, സ്നോർക്കൽ എന്നിവ ഉപയോഗിച്ച് ഇറക്കുമതി ചെയ്ത കാർ മോഡിഫൈ ചെയ്തിരിക്കുന്നു. 4.6 ലിറ്റർ പെട്രോൾ എഞ്ചിനാണ് പട്രോളിന് കരുത്ത് പകരുന്നത്, പരമാവധി 400 bhp ഉത്പാദിപ്പിക്കും.
റോൾസ് റോയ്‌സ് ഗോസ്റ്റ്
എൻട്രി ലെവൽ റോൾസ് റോയ്‌സാണ് ഗോസ്റ്റ്, എന്നിട്ടും അത് വളരെ ആഢംബര സവിശേഷതകളോടെയാണ് വരുന്നത്. 6.6 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഗോസ്റ്റിന്റെ ഹൃദയം, 562 bhp കരുത്തും 780 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 4.9 കോടി രൂപയാണ് വാഹനത്തിന്റെ വില.
ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ
പതിറ്റാണ്ടുകൾക്ക് മുമ്പ് ലോഞ്ച് ചെയ്തതുമുതൽ ചിക്ക് ലുക്കിംഗ് കാർ ഒരു ചിഹ്നമാണ്. കോടീശ്വരന്റെ ഉടമസ്ഥതയിലുള്ള മഞ്ഞ നിറമുള്ള ബീറ്റിലിൽ 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് നിർമ്മാതാക്കൾ നൽകുന്നത്, ഇത് പരമാവധി 114 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു.
പുഴകളും കായലുകളും ഹരിതാഭ നിറഞ്ഞ പ്രകൃതിയും രുചിയേറിയ ഭക്ഷണ വിഭവങ്ങള്‍ക്കുമെല്ലാം പ്രസിദ്ധമായ കേരളം, മികച്ച ഒരുപിടി കാറുകളുടെ കൂടി നാടായി മാറിയിരിക്കുകയാണ്.
നേരത്തെ കോട്ടയം, കുമാരനല്ലൂര്‍ സ്വദേശിയായ സിറിള്‍ ഫിലിപ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചത് മറ്റൊന്നും കൊണ്ടല്ല ഇറ്റാലിയന്‍ സൂപ്പര്‍കാറായ ലംബോര്‍ഗിനി കേരളത്തില്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ആളാണ്.
ആദ്യത്തേത് സിനിമാതാരം പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു. ഹുറാക്കന്‍ LP 5800-2 മോഡലാണ് മികച്ച വാഹനപ്രേമി കൂടിയായ പൃഥ്വിരാജ് സ്വന്തമാക്കിയ ലംബോര്‍ഗിനി മോഡല്‍. ഏഴ് ലക്ഷം രൂപ മുടക്കി ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത് മുതല്‍ വാര്‍ത്തകളില്‍ താരമായിരുന്നു പൃഥ്വിയുടെ ലംബോര്‍ഗിനി.
രണ്ട് വകഭേദങ്ങളിലാണ് ഹുറാക്കന്‍ മോഡലിനെ ലംബോര്‍ഗിനി വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്നത്, പിന്‍വീല്‍ ഡ്രൈവും ഓള്‍വീല്‍ ഡ്രൈവും. ഇവിടെ സിറിള്‍ ഫിലിപ്പ് സ്വന്തമാക്കിയിരിക്കുന്ന പുതിയ LP 610-4 മോഡല്‍ ഓള്‍വീല്‍ ഡ്രൈവാണ്.
ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് ഇണങ്ങിയ കാറാണ് ഈ മോഡല്‍. ഗ്രൗണ്ട് ക്ലിയറന്‍സ് അല്‍പ്പം കൂടുതലുള്ള ഈ മോഡലില്‍ റോഡിന്റെ സ്വഭാവമനുസരിച്ച് 45 mm വരെ സസ്പെന്‍ഷന്‍ ഉയര്‍ത്താന്‍ സാധിക്കും.
ലൈം ഗ്രീന്‍ നിറമുള്ള മോഡല്‍ കാഴ്ചയില്‍ വളരെ ആകര്‍ഷകമായി തോന്നിക്കുന്നുണ്ട്. കാര്‍ബണ്‍ ഫൈബറും അലുമിനിയവും ചേര്‍ത്താണ് ഹുറാക്കന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം തൊടാന്‍ മൂന്ന് സെക്കന്‍ഡുകള്‍ മതി കാറിന്.
ഹുറാക്കനിലെ 5.2 ലിറ്റര്‍ ശേഷിയുള്ള നാച്ചുറലി ആസ്പിരേറ്റഡ് V10 എഞ്ചിന്‍ പരമാവധി 602 bhp കരുത്തും 560 Nm torque ഉം സൃഷ്ടിക്കും. സ്ട്രാഡ, സ്പോര്‍ട്, കോര്‍സ എന്നിങ്ങനെ ഡ്രൈവ് മോഡുകളാണ് കാറിലുള്ളത്. ഏഴ് സ്പീഡാണ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ്.
പ്രമുഖ സൂപ്പര്‍കാറായ ഗലാര്‍ഡോയ്ക്ക് പകരക്കാരനായിട്ടാണ് ഹുറാക്കനെ ലംബോര്‍ഗിനി വിപണിയിലെത്തിച്ചത്. ഏതായാലും 80 ലക്ഷം രൂപ നികുതിയടച്ച് കോട്ടയം RTO -യില്‍ പുത്തന്‍ ഹുറാക്കന്‍ രജിസ്റ്റര്‍ ചെയ്യാനിരിക്കുകയാണ് സിറിള്‍ ഫിലിപ്പ്.
ലംബോര്‍ഗിനി ഹുറാക്കനെ കൂടാതെ ആഢംബര കാറുകളായ ബിഎംഡബ്ല്യു Z4, മെര്‍സിഡീസ് ബെന്‍സ് സെഡാന്‍, ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ എന്നിവയും സിറിള്‍ ഫിലിപ്പിന്റെ ശേഖരത്തിലുണ്ട്.
Source: Cartoq