Just In
- 31 min ago പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- 1 hr ago 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- 2 hrs ago റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ ഇസൂസുവുമായി അഭ്യാസം
- 3 hrs ago ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
Don't Miss
- News വി മുരളീധരന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ
- Movies റാംജിറാവു സ്പീക്കിംഗിന്റെ റഷ് കണ്ട് പേടിച്ച് കരഞ്ഞു; വൈറലായി സായികുമാറിന്റെ പഴയ അഭിമുഖം
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും
2020 ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചതിന് പിന്നാലെ മറ്റ് നിര്‍മ്മാതാക്കളും വില ഉയര്‍ത്തുമെന്ന് വ്യക്തമാക്കി രംഗത്തെത്തി കഴിഞ്ഞു.
ടാറ്റയും ഹ്യുണ്ടായിയും കഴിഞ്ഞ ദിവസം തന്നെ വില ഉയര്‍ത്തുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിസാനും, ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സും വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജനുവരി മുതല്‍ കാറുകളെ വില അഞ്ച് ശതമാനം വര്‍ധിപ്പിക്കുമെന്നാണ് നിസാന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോഡലുകളെ ആശ്രയിച്ച് കാറുകളുടെ വില 10,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയരും. നിര്‍മാണ ചെലവും പാര്‍ട്സിന്റെ വിലയും ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ വില ഉയര്‍ത്തുന്നതെന്നാണ് നിസാന്‍ അറിയിച്ചിരിക്കുന്നത്.
വില ഉയര്‍ത്തുന്നതിന് മുമ്പായി ഡിസംബറില്‍ എല്ലാ മോഡലുകള്‍ക്കും വില കുറവും മികച്ച ആനുകൂല്യങ്ങളും നിസാന്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എത്ര രൂപയാണ് മോഡലുകളില്‍ വര്‍ധിപ്പിക്കുന്നതെന്ന് മെര്‍സിഡീസ് ബെന്‍സ് വ്യക്തമാക്കിയിട്ടില്ല.
C-ക്ലാസ്, E-ക്ലാസ്, S-ക്ലാസ്, V-ക്ലാസ്, CLA, CLA, GLA, GLC, G-വാഗണ്‍ മോഡലുകളാണ് ബെന്‍സ് നിരയില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന മോഡലുകള്‍. ഈ മോഡലുകളുടെയെല്ലാം വിലയില്‍ മൂന്ന് ശതമാനം വരെയെങ്കിലും വര്‍ധനവ് ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള് ഒന്നും തന്നെ എത്തിയിട്ടില്ല. 2020 ജനുവരി മുതല്‍ ബിഎസ് VI മോഡലുകളുടെ വില വര്‍ധിപ്പിക്കും എന്നു മാത്രമാണ് ബിഎംഡബ്ല്യു അറിയിച്ചിരിക്കുന്നത്.
അസംസ്കൃത വസ്തുക്കളുടെ വില ഉയര്‍ന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും വായുമലിനീകരണം കുറയ്ക്കുന്നതിനും ബിഎസ് VI -ലേക്ക് വാഹനനിര്‍മ്മാണം മാറേണ്ടതുണ്ട്.
Most Read: മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും
ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള ഈ വ്യവസ്ഥയിലേക്ക് മാറുമ്പോള്‍ ചെലവ് ഉയരുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതും കൂടി കണക്കാക്കിയാണ് ജനുവരി മുതല്‍ വാഹനങ്ങള്‍ക്ക് വില ഉയര്‍ത്താന്‍ വിവിധ കമ്പനികള്‍ നിശ്ചയിച്ചിരിക്കുന്നത്.
Most Read: ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും നിലം പതിച്ച് കിയ സെൽറ്റോസ്; വീഡിയോ
വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ മോഡലുകള്‍ക്കാണ് വില വര്ധിപ്പിക്കുന്നതെന്നോ, എത്ര രൂപ വരെയാണ് മോഡലുകള്‍ക്ക് വര്ധിപ്പിക്കുന്നതെന്നോ മറ്റ് കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. മോഡലുകളെ ആശ്രയിച്ചാണ് വില വര്‍ധനവ് ഉണ്ടാവുക എന്നുമാത്രമാണ് അറിയിച്ചിരിക്കുന്നത്.
Most Read: കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി
സുരക്ഷ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയതോടെ അടുത്തിടെ മോഡലുകള്‍ക്ക് കമ്പനി വില വര്‍ധിപ്പിച്ചിരുന്നു. പുതിയ ചട്ടങ്ങള്‍ പ്രകാരം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന് പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ മുഴുവന്‍ മോഡലുകളിലും നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തേണ്ടതായുണ്ട്.
ഇതിന്റെ ഭാഗമായി വാഹനങ്ങളുടെ വിലയില്‍ അടുത്തിടെ നിര്‍മ്മാതാക്കള്‍ നേരിയ വര്‍ധനവ് വരുത്തിയിരുന്നു. മാന്ദ്യത്തിനിടെ വില വര്‍ധനവ് വാഹന വിപണിയേ തളര്ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ആഭ്യന്തര വാഹന വില്പനയില് നവംബര്‍ മാസം 12.05 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.