Just In
- 56 min ago സ്കോഡയുടെ ബജറ്റ് ഇവി; വരാനിരിക്കുന്ന എപിക്കിന്റെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 11 hrs ago കേന്ദ്ര ഇവി പോളിസിയിൽ സന്തോഷം അറിയിച്ച് ബ്രാൻഡുകൾ, ടെസ്ല എത്താൻ ഇനി വൈകില്ല
- 15 hrs ago ഏറ്റവും ഡിമാന്റുള്ള മാരുതി കാറിന് 77,000 രൂപ വിലക്കുറവ്, ഫ്രോങ്ക്സ് വാങ്ങാൻ ഏറ്റവും നല്ലസമയം ഇതു തന്നെ
- 15 hrs ago കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന് ആർടിഒ... ഓഫീസുകളിലേക്ക് എത്തുന്നത് എട്ട് ലക്ഷം ലൈസൻസുകളും ആർസി ബുക്കുകളും
Don't Miss
- News നമുക്കൊരു ഒന്നൊന്നര മൾട്ടിബാഗർ ഉണ്ടെന്ന് പറ; ഇത്രയും വർഷം കൊണ്ട് 1,38,900 ശതമാനം നേട്ടം..! ആരായാലും ഞെട്ടും
- Finance 10,000 രൂപ വളർന്നത് 1 ലക്ഷമായി, കീശ വീർപ്പിച്ച് മൾട്ടിബാഗർ ഓഹരി, മുന്നേറ്റം തുടരുമെന്ന് ബ്രോക്കറേജ്
- Technology പോക്കറ്റ് കാലിയാക്കാത്ത ഒരു എഐ ക്യാമറാ ഫോൺ; മോട്ടോ എഡ്ജ് 50 പ്രോയുടെ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചു
- Movies 'ഞാൻ തന്ന ദാനമാണെടീ നിന്റെ ജീവിതമെന്ന് പറഞ്ഞു; സുഹൃത്തുക്കളുടെ വ്യക്തി ജീവിതത്തിൽ ആവശ്യപ്പെട്ടാലേ ഇടപെടൂ'
- Travel മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേയ്ക്ക് നേരിട്ട് ട്രെയിൻ; പഴനി, മധുരൈ, കൊടൈക്കനാൽ യാത്രകൾ ഇനി എളുപ്പം
- Sports IPL 2024: രോഹിത് ഫാന്‍സ് അതിരുവിടുന്നോ? ഹാര്‍ദിക്കിന് ചിലത് പറയാനുണ്ട്! മുന്നറിയിപ്പോ?
- Lifestyle സ്ത്രീകളെ അപകടത്തിലാക്കും അണുബാധകള്‍: അറിയേണ്ടത് ഇതെല്ലാം
വീട്ടില്‍ വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ലീഫിനെ ആശ്രയിക്കാം
വീട്ടില്‍ വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ഇലക്ട്രിക്ക് കാറായ ലീഫിനെ ആശ്രയിക്കാമെന്നു ജാപ്പനീസ് നിര്‍മാതാക്കളായ നിസ്സാന്‍. അടിയന്തിര സാഹചര്യത്തില്‍ വീട്ടിലേക്ക് നാലു ദിവസം വരെയെങ്കിലും വൈദ്യുതി നല്കാന് കാറിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇത് തെളിയിക്കുന്ന സംഭവവും നിസ്സാന്റെ സീനിയര്‍ മാനേജര്‍ യുസുകെ ഹയാഷി പങ്കുവെച്ചു. ആദ്യ തലമുറ ലീഫ് പുറത്തെത്തി മൂന്നു മാസത്തിനുള്ളില്‍ 2011 മാര്‍ച്ചിലാണു ജപ്പാന്റെ വടക്കു കിഴക്കന്‍ തീരത്ത് ഭൂചലനവും തുടര്‍ന്നു സൂനാമി സൃഷ്ടിച്ച തിരകളും ആഞ്ഞടിച്ചത്.
ഇതോടെ 48 ലക്ഷത്തോളം കുടുംബങ്ങളിലേക്കുള്ള വൈദ്യുതി വിതരണമാണു മുടങ്ങിയത്. ആ ഘട്ടത്തില്‍ പ്രകൃതി ക്ഷോഭം നേരിട്ട മേഖലകളില്‍ വൈദ്യുതി ഉറപ്പാക്കാനായി 66 ലീഫ് ആണു കമ്പനി ലഭ്യമാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
വാഹനത്തിലെവൈദ്യുതി ഏത് ആവശ്യത്തിനും ഉപയോഗിക്കാവുന്ന വിധത്തിലുള്ള വെഹിക്കിള്‍ ടു എവരിതിങ് (V2X) എന്ന സാങ്കേതികവിദ്യയാണു നിസ്സാന്‍ ലീഫിലുള്ളത്. അതുകൊണ്ടുതന്നെ ചാര്‍ജിങ് വേളയില്‍ ഗ്രിഡില്‍ നിന്നു വൈദ്യുതി സ്വീകരിക്കുന്നതു പോലെ മറ്റു സമയത്ത് ഗ്രിഡിലേക്കു വൈദ്യുതി മടക്കി നല്കാനുമാവും.
ഈ വൈദ്യുതി വീടുകളിലും ബിസിനസ് ആവശ്യത്തിനും വിവിധ വൈദ്യുതോപകരണങ്ങളുടെ പ്രവര്‍ത്തനത്തിനുമൊക്കെ പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. V2X സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ലീഫ് E+ -ലെത്തുന്ന 62 kWh ബാറ്ററിക്കു പൂര്‍ണ ചാര്‍ജില്‍ ശരാശരി ജാപ്പനീസ് വീട്ടിലെ നാലു ദിവസത്തെ വൈദ്യുതി നല്‍കാനാവും.
6,200 സ്മാര്‍ട് ഫോണുകള്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാനോ 43 നിലയുള്ള അപാര്‍ട്മെന്റിലെ ഒരു ലിഫ്റ്റിന്റെ 100 യാത്രകള്‍ക്കും ഈ ബാറ്ററിയിലെ ഊര്‍ജം പര്യാപ്തമാണെന്നും കമ്പനി അവകാശപ്പെടുന്നു.
മാത്രമല്ല, പരമ്പരാഗത ഇന്ധനവിതരണ ശൃംഖലകള്‍ പുനഃസ്ഥാപിക്കുന്നതിലും വേഗത്തില്‍ വൈദ്യുത ബന്ധം തിരിച്ചെത്തുമെന്നതിനാല്‍ ലീഫ് പോലുള്ള കാറുകളും അതിവേഗം നിരത്തിലിറക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യന്‍ വാഹന വിപണി ഇലക്ട്രിക്ക് വാഹന യുഗത്തിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ്.
Most Read: മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്സ്ലിഫ്റ്റ്
ഇലക്ട്രിക്ക് ഹാച്ച്ബാക്കായ ലീഫിനെ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്ന് ഈ വര്‍ഷം ആദ്യം തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. ലീഫിന്റെ രണ്ടാം തലമുറ വാഹനമാണ് ഇപ്പോള്‍ ആഗോള വിപണിയില്‍ ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഇലക്ട്രിക്ക് ഹാച്ച്ബാക്ക് മോഡലുകൂടിയാണ് ലീഫ്.
Most Read: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് ട്രക്ക് വിപണിയിൽ
40 kWh ബാറ്ററിയാണ് വാഹനത്തില്‍ കമ്പനി നല്‍കിയിരിക്കുന്നത്. 148 പിഎസ് പവറും 320 Nm torque ഉം നല്‍കുന്നതാണ് ലീഫിലെ ഇലക്ട്രിക്ക് ബാറ്ററി. ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Most Read: കോംമ്പാക്ട് എസ്യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍
8 മുതല്‍ 16 മണിക്കൂര്‍ വരെ സമയം എടുക്കും ബാറ്ററി പൂര്‍ണമായും ചാര്‍ജ് ആകാന്‍. എന്നാല്‍ വാഹനത്തിനൊപ്പം ക്യുക്ക് ചാര്‍ജിങ് സംവിധാനവും കമ്പനി നല്‍കുന്നുണ്ട്.
ഫാസ്റ്റ് ചാര്ജിങ്സംവിധാനം ഉപയോഗിച്ച് 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വിപണിയില്‍ ഏകദേശം 30 മുതല്‍ 35 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.