Just In
- 9 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 11 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 12 hrs ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 12 hrs ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
Don't Miss
- News വയനാട്ടില്‍ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്: രാഹുലിനെതിരെ വിമര്‍ശനം കടുപ്പിച്ച് എല്‍ഡിഎഫ്
- Movies റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം
രാജ്യത്തിന്റെ തലസ്ഥാനത്ത് മലീനീകരണം നിയന്ത്രിക്കാനായി വീണ്ടും ഒറ്റ-ഇരട്ട നിയം പ്രാബല്യത്തില്‍ വരുത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. നവംബര്‍ 4-15 വരെയുള്ള ചുരുങ്ങിയ കാലയളവിലേക്ക് മാത്രമാവും ഈ നിയം നടപ്പിലാക്കുക.
ഈ നിയമപ്രകാരം ജനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ യഥാക്രമം ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ നിരത്തുകളില്‍ ഉപയോഗിക്കാം. പില് കാലത്ത് ഇത് പ്രാബല്യത്തില്‍ വന്നപ്പോള്‍ ഡല്‍ഹിയിലെ മലിനീകരണം കാര്യമായ അളവില്‍ കുറയ്ക്കാന്‍ സാധിച്ചിരുന്നു.
എന്നാല്‍ അത്യാവശ വാഹനങ്ങളേയും, സ്ത്രീകളേയും ഈ നിയമങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2016 -ലാണ് ഒറ്റ-ഇരട്ട നിയമം തലസ്ഥാനത്ത് ആദ്യമായി പ്രാബല്യത്തില്‍ വന്നത്. അന്നു മുതല്‍ ഇന്നുവരെ സമിശ്ര പ്രതികണമാണ് ജനങ്ങളില്‍ നിന്ന ലഭിക്കുന്നത്.
എന്നാല്‍ വാരാന്ത്യത്തില്‍ ഈ നിയമം ബാധകമല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു. വളരെ പരിമിതമായ സമയത്തേക്ക് മാത്രമേ ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കാന്‍ സാദധിക്കൂ, ദീര്‍ഘ സമയത്തേക്ക് ഇത് നീട്ടിയാല്‍ ജനജീവിതത്തെ തന്നെ സാരമായി ബാധിക്കും.
പഠനങ്ങള്‍ പ്രകാരം ലോകത്തിലെ ഏറ്റവുമധികം മലിനീകരിക്കപ്പെട്ട തലസ്ഥാനം ഡല്‍ഹിയാണ്. വാഹനങ്ങള്‍, ഫാക്ടറികള്‍, ചപ്പുചവറും മറ്റ് കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നതിന്റെ പുകയുമാണ് മലിനീകരണത്തിന്റെ പ്രധാന കാരണങ്ങള്‍. ഈ അവസ്ഥകളെ ഏഴ് പോയിന്റ് ആക്ഷന്‍ പ്ലാന്‍ ഉപയോഗിച്ച് പരിഹരിക്കാനുള്ള ഒരുക്കത്തലാണ് സര്‍ക്കാര്‍.
എന്നാല്‍ നിലവില്‍ നഗരത്തിലെ മലിനീകരണം 25 ശതമാനം കുറഞ്ഞതായി അരവിന്ദ് കേജരിവാള്‍ പറഞ്ഞു. മാലിന്യങ്ങളുടെ അളവ് കുറഞ്ഞു വരുന്ന ഏക നഗരം ഡല്‍ഹിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പരിസ്ഥിത സൗഹാര്ഥ യാത്രാ മാര്ഗങ്ങല് പ്രോത്സാഹിപ്പിക്കുന്നതിനും, മലിനീകരണം നിയന്ത്രിക്കുന്നതിനും 1000 ഇലക്ട്രിക്ക് ബസ്സുകള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Most Read: ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം
ആദ്യമായി 2014 -ല്‍ റോമിലാണ് ഈ ഒറ്റ-ഇരട്ട നിയമം ആദ്യമായി പരീക്ഷിച്ചതും, പ്രബല്യത്തില്‍ വരുത്തിയതും. വലിയ തരത്തിലുള്ള വായു മലിനീകരണം മൂലം റോഡുകലില്‍ നിന്ന് വാഹനങ്ങള്‍ നിരോധിക്കേണ്ട അവസ്ഥയായിരുന്നു.
Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ
എന്നാല്‍ ഒറ്റ-ഇരട്ട നിയമം അവതരിപ്പിച്ചതിന് ശേഷം വളരെ പ്രകടമായ മാറ്റളാണ് ഉണ്ടായത്. രാജ്യത്തെ മലിനീകരണം വന്‍തോതില്‍ കുറയ്ക്കാനും, ആരോഗ്യപരമായ പരിസരങ്ങൾ നില നിര്‍ത്താനും ഇത് സഹായിച്ചു.
Most Read: റോയൽ എൻഫീൽഡ് ക്ലാസിക് 350S ഇന്ത്യയിൽ അവതരിപ്പിച്ചു
വാഹനങ്ങള്‍ക്കൊപ്പം ദീപാവലിക്ക് പടക്കങ്ങളും മറ്റ് കരിമരുന്ന് പ്രയോഗങ്ങളും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ദീപാവലി ഉത്സവം ആഘോഷിക്കുന്നതിനായി ജനങ്ങള്‍ക്ക് സൗജന്യ ലേസര്‍ ഷോ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.
ലോകത്തിലെ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്നാണ് ഡല്‍ഹി. അനുദിനം മലിനീകരണം കാരണം നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുള്ളതിനാല്‍ ഇപ്പോള്‍ വീണ്ടും നടപ്പിലാക്കുന്ന ഒറ്റ-ഇരട്ട നിയമം പൂര്‍ണ്ണ ഇലക്ട്രിക്ക് ഗതാഗത സംബ്രദായത്തിലേക്ക് വഴി മാറു വരെയുള്ള താല്ക്കാലിയ ആശ്വാസമാവും.