Just In
- 19 min ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 2 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 2 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 3 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Movies അവരുടെ നോട്ടം ഞങ്ങൾ ശ്രദ്ധിച്ചു; ആദ്യം പറഞ്ഞത് ജാന്മണി; അർജുനും ശ്രീതുവും ശരിക്കും ലൗ ട്രാക്കാണോ?; യമുന
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
മലക്കം മറിഞ്ഞിട്ടും എയർബാഗ് പുറത്തുവരാതെ ഇന്നോവ
കഴിഞ്ഞ ദിവസം ലുധിയാനയില്‍ നടന്നൊരു അപകടത്തിന്റെ ചിത്രങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് വാഹനലോകം. മറ്റൊരു കാറുമായി കൂട്ടിയിടിച്ച ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ചിത്രങ്ങളാണ് മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ മലക്കം മറിഞ്ഞ ഇന്നോവ പാടെ തകര്‍ന്നു. കാറുകള്‍ അമിത വേഗത്തിലായതിനാലാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്രാഫിക്ക് സിഗ്നല്‍ ശ്രദ്ധിക്കാതെ ഇടവഴിയില്‍ നിന്ന് മെയിന്‍ റോഡിലേക്ക് അമിതവേഗത്തില്‍ പാഞ്ഞെത്തിയ ഹ്യുണ്ടായി കാറാണ് അപകടത്തിന് കാരണമെന്നാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഉടമയുടെ വാദം.
കൂട്ടിയിടിയുടെ ആഘാതം ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. എംപിവിയുടെ ഇടതുവശം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. കൂട്ടിയിടിയില്‍ മൂന്ന് വട്ടം മറിഞ്ഞതാണ് ഇത്രയും ആഴത്തിലുള്ള കേടുപാടുകള്‍ വരാന്‍ കാരണമായതെന്നാണ് കാറുടമ പറയുന്നത്.
ഡ്രൈവറുള്‍പ്പടെ മൂന്ന് പേരാണ് ഇന്നോവയിലുണ്ടായിരുന്നത്. ഉടമയുടെ ബന്ധുക്കളായിരുന്ന മറ്റു രണ്ടുപേര്‍. ഭാഗ്യവശാല്‍ മൂവരും നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടം നടക്കുന്ന സമയത്ത് ഇന്നോവയിലെ ഒരു എയര്‍ബാഗ് പോലും പ്രവര്‍ത്തിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. ഉയര്‍ന്ന മോഡലായതിനാല്‍ തന്നെ ഏഴ് എയര്‍ബാഗുകളാണ് ഇന്നോവയിലുണ്ടായിരുന്നത്.
എന്നാല്‍, ഇവയിലേതും പ്രവര്‍ത്തിക്കാതിരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഇന്നോവ ഉടമ പറഞ്ഞു. അപകട സമയത്ത് നിരവധി കാരണങ്ങളാല്‍ എയര്‍ബോഗുകള്‍ പ്രവര്‍ത്തിക്കാതിരിക്കാം. കാറുകളിലെ സെക്കന്‍ഡറി റിസ്ട്രൈയിന്റ് സംവിധാനമാണ് (SRS) എയര്‍ബാഗുകള്‍.
Most Read: മഹീന്ദ്ര ഥാര്‍ 700 എത്തി, വില 9.99 ലക്ഷം രൂപ
പ്രൈമറി റിസ്ട്രൈയിന്റ് സംവിധാനമെന്നത് യാത്രക്കാര്‍ക്കുള്ള സീറ്റ് ബെല്‍റ്റാണ്. വാഹനത്തിന്റെ ബോഡിയിലുള്ള സെന്‍സറുകളാണ് എയര്‍ബാഗുകളുടെ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നത്.
Most Read: ട്രൈബര്‍ എംപിവിയുമായി റെനോ, ജൂണ്‍ 19 -ന് ആഗോള വിപണിയില്‍
വാഹനത്തിന്റെ ബോഡിയിലേല്ക്കുന്ന ആഘാതമാണ് എയര്‍ബാഗ് പുറത്തുവരാനുള്ള നിര്‍ദ്ദേശം നല്കാന് ഈ സെന്‍സറുകളെ പ്രാപ്തമാക്കുന്നു.
Most Read: മൂന്നു കോടിയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി പൃഥ്വിരാജ്
മാത്രമല്ല, സീറ്റില്‍ ആവശ്യത്തിനുള്ള ഭാരവും കൂടിയുണ്ടെങ്കില്‍ മാത്രമെ അപകട സമയത്ത് ഇവ പ്രവര്‍ത്തിക്കാന്‍ കാരണമാവുകയുള്ളൂ. ഇങ്ങനെയിരിക്കെ, ഇത്രയും വലിയ കൂട്ടിയിടി നടന്നിട്ടും സീറ്റുകളില്‍ യാത്രക്കാരുണ്ടായിട്ടും എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാതിരുന്നത് വാഹനത്തിന്റെ പ്രശ്നം കൊണ്ടു മാത്രമാണെന്നാണ് ഉടമയുടെ വാദം.
Source: Team BHP