Just In
- 19 min ago നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- 1 hr ago ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- 2 hrs ago സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
- 2 hrs ago ടാറ്റയ്ക്ക് ധൈര്യമുണ്ടോ ഇങ്ങനെ ചെയ്യാൻ? എല്ലാ പണിക്കും ഡിസ്കൗണ്ടുമായി ഹ്യുണ്ടായിയുടെ സർവീസ് ക്യാമ്പ്
Don't Miss
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Sports IPL 2024: മുംബൈ ജയിച്ചേനെ, രക്ഷിച്ചത് കമ്മിന്‍സ്! കിടു ക്യാപ്റ്റന്‍സി; കളി മാറ്റിയ തന്ത്രമിതാ
- Movies വീട്ടില്‍ പോണം, രാജുവിനെ കാണണം! വികാരഭരിതയായി സുപ്രിയ; ആടുജീവിതം കണ്ടിറങ്ങിയ താരപത്നി
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
മോഡിഫിക്കേഷനെ അനുകൂലിച്ച് ന്യൂജെന്‍ പ്രതിഷേധം, പിന്നാലെയെത്തി പൊലീസ്
വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നതിനെതിരെ സുപ്രീം കോടതി പ്രസ്താവിച്ച വിധി രാജ്യത്തുടനീളമുള്ള വാഹനപ്രേമികള്‍ക്കിടയില്‍ പ്രതിഷേധമുണര്ത്താന് കാരണമായിട്ടുണ്ട്. നിരവധി സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പുകള്‍ രൂപമാറ്റം വരുത്തിയ വാഹന ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇതില്‍ ഒരുപടി മുന്നിലാണ് കേരള മോട്ടോര്‍ വാഹന വകുപ്പ്.
'ഓപ്പറേഷന് ഫ്രീക്കന്‍' എന്ന് പേരിട്ടിരിക്കുന്ന നടപടിയ്ക്ക് കീഴില്‍ ഇതിനകം തന്നെ രൂപമാറ്റം വരുത്തിയ നിരവധി കാറുകളും ബൈക്കുകളുമാണ് കുടുങ്ങിയത്. എന്നാലിപ്പോള്‍ വാഹനങ്ങളിലെ രൂപമാറ്റം വരുത്തല്‍ അഥവാ മോഡിഫിക്കേഷനെ അനുകൂലിച്ച് കൊണ്ട് കൊച്ചിയില്‍ ഒരു കൂട്ടം യുവാക്കാള്‍ ചേര്‍ന്ന് നടത്തിയ പ്രതിഷേധമാണ് ഉത് സംബന്ധിച്ച ഏറ്റവും പുതിയ വാര്‍ത്ത.
നഗരമധ്യത്തില്‍ നടന്ന പ്രതിഷേധത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. മോഡിഫിക്കേഷന് സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് എത്തുകയായിരുന്നു ഇവര്‍.
Most Read:കെടിഎം ഡ്യൂക്കാവാന്‍ ശ്രമിച്ച് പുതിയ യമഹ MT-15
നഗരത്തില്‍ ഗതാഗതം സ്തംഭിച്ചതോടെ ഇവരെ നീക്കാനുള്ള ശ്രമത്തിലായി പൊലീസ്. എന്നാല്‍, പിരിഞ്ഞു പോവാന്‍ കൂട്ടാക്കാതിരുന്ന ഇവരില്‍ ചിലരെ കസ്റ്റഡിയിലെടുത്തതിന് ശേഷം വിട്ടയയ്ക്കുകയായിരുന്നു പൊലീസ്.
ഒരു കൂട്ടം യുവാക്കള്‍ ഫുള്‍ റൈഡിംഗ് കിറ്റ് ധരിച്ച് ഹൈക്കോടതി ജംഗ്ഷനിലേക്ക് നടത്തിയ പ്രതിഷേധമാണ് പൊലീസ് തടഞ്ഞത്. ഇതിന് പുറമെ ബൈക്ക് റാലിയായും മറ്റൊരു കൂട്ടര് എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.
ഇതില്‍ പതിനഞ്ചോളം പേര്‍ക്കെതിരെ IPC 279 -ാം വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തെങ്കിലും പിന്നിട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. സുപ്രീം കോടതി വിധി പറയുന്നത്, മോട്ടോര്‍ വാഹന വകുപ്പിലെ 52(1) വകുപ്പ് പ്രകാരം വാഹന നിര്‍മ്മാതാക്കള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് പുറമെ വേറെ ഏത് തരത്തിലുള്ള രൂപമാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയാലും അത് ശിക്ഷാര്‍ഹമാണെന്നാണ്.
വാഹനത്തിലെ എഞ്ചിന് സംവിധാനങ്ങളില്‍ വരുത്തുന്ന രൂപമാറ്റങ്ങള്‍ നിയമ വിരുദ്ധമാണെന്ന് മുമ്പ് തന്നെ കോടതി പ്രസ്താവിച്ചിരുന്നു.
ഏതായാലും രൂപമാറ്റം വരുത്തിയ വാഹന ഉടമകള്‍ക്ക് 15 ദിവസത്തെ കാലാവധി പൊലീസ് നല്‍കിയിട്ടുണ്ട്. ഈ സമയ പരിധിക്കുള്ളില്‍ വാഹനം സ്റ്റോക്ക് രൂപത്തില്‍ മാറ്റിയില്ലെങ്കില്‍ ഇവ മറ്റ് നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് അധികൃതരുടെ പക്ഷം.
Source: Bikers Heaven