Just In
- 36 min ago ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- 11 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 13 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 14 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
Don't Miss
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Movies ഗബ്രിയുടെ നെഞ്ചത്തേക്ക് വീണ് ജിന്റോ, ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം, ജിന്റോയോ ഗബ്രിയോ പുറത്തേക്ക്?
- Travel ഇന്ത്യയിലെ ഏറ്റവും മികച്ച സൂര്യോദ കാഴ്ചകൾ.. ഇതിലൊന്ന് ഏറ്റവും കൂടുതൽ കണ്ടത് മലയാളികളായിരിക്കും
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
രാജ്യത്ത് സ്ക്രാപ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍
രാജ്യത്ത് പുതുതായി സ്ക്രാപ് നയം നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. അധികം വൈകാതെ തന്നെ ഇന്ത്യയില്‍ പുതിയ സ്ക്രാപ് നയം വന്നേക്കുമെന്ന് അടുത്തിടെ കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി സൂചനകള്‍ നല്‍കിയിരുന്നു.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ (സിയാം) 60-ാമത് വാര്‍ഷിക കണ്‍വെന്‍ഷനിലാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ഇക്കാര്യം അറിയിച്ചത്.
സ്ക്രാപ് പോളിസി അജണ്ടയിലുണ്ടെന്നും സര്‍ക്കാര്‍ അതില്‍ കാര്യമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പോളിസി പ്രഖ്യാപനത്തിനുള്ള സമയപരിധി സംബന്ധിച്ച വിശദാംശങ്ങള്‍ മന്ത്രി വെളിപ്പെത്തിയില്ല.
MOST READ: യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട
കുറച്ചുനാളായി രാജ്യത്ത് സ്ക്രാപ് നയം രൂപീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ച്, പരിസ്ഥിതി മാനദണ്ഡങ്ങള്‍ക്കനുസൃതമായി അംഗീകൃത റീസൈക്ലിംഗ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള സംവിധാനം അടിയന്തിരമായി ഉണ്ടാക്കണമെന്ന് പറഞ്ഞിരുന്നു.
ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കുന്നതില്‍ കാലതാമസമുണ്ടായതിന് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കുന്നതിന് രണ്ട് മാസത്തെ സമയം ഞങ്ങള്‍ അനുവദിക്കും എന്നും ട്രിബ്യൂണല്‍ ബെഞ്ച് പറഞ്ഞു.
MOST READ: പോളോ, വെന്റോ മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഫോക്സ്വാഗണ്
സ്ക്രാപ് നയം പ്രധാന കാര്യം വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച കാലാവധി നിര്‍ണയിക്കലാണ്. 2020 മെയ് മാസത്തില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി സമാനമായ ഉറപ്പ് നല്‍കിയിരുന്നു. സ്ക്രാപ് നയത്തിന് ഉടന്‍ അന്തിമരൂപം നല്‍കും.
പഴയതും മാലിന്യം ഉണ്ടാക്കുന്നതുമായ വാഹനങ്ങള്‍ ഒഴിവാക്കാന്‍ സ്ക്രാപ് നയം രൂപീകരിക്കാന്‍ സിയാം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്നതിനൊപ്പം വാഹനമേഖലയുടെ പുനരുജ്ജീവനത്തിന് നയരൂപീകരണം സഹായിക്കുമെന്നാണ് വാഹന വ്യവസായികളുടെ കണക്കുകൂട്ടല്‍.
MOST READ: ആഢംബര കാർ പ്രേമികൾക്കായി ബിബിടി ആപ്പ് അവതരിപ്പിച്ച് ബിഗ് ബോയ് ടോയ്സ്
വാഹന വ്യവസായത്തിനും ഉരുക്കു വ്യവസായത്തിനും ശക്തി പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ നയമനുസരിച്ച് 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ചു കളയും.
ഇതിലൂടെ ഉരുക്ക് വ്യവസായത്തിന് കൂടുതല്‍ അസംസ്കൃത വസ്തുക്കള്‍ കിട്ടാന്‍ സഹായമാകുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല കൊവിഡ് കാലത്ത് ലോക്ക്ഡൗണ്‍ വാഹന വ്യവസായ രംഗത്തുണ്ടാക്കിയ ആഘാതം ഇതിലൂടെ മറികടക്കാനാകുമെന്നും കരുതുന്നു.
MOST READ: ഓഗസ്റ്റിൽ ഹ്യുണ്ടായിക്കും നേട്ടം, നിരത്തിലെത്തിച്ചത് 45,809 കാറുകൾ
സ്ക്രാപ് നയത്തിലൂടെ 2030 -ല്‍ ഇന്ത്യയുടെ ഉരുക്ക് ഉല്പാദനം പ്രതിവര്‍ഷം 30 കോടി ടണ്‍ ആക്കാനുള്ള ദേശീയ ഉരുക്കു നയത്തിന്റെ ഭാഗമായാണ് ആക്രി പുനരുപയോഗത്തിനുള്ള നയവും നടപ്പാക്കുന്നത്.