Just In
- 1 min ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 2 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 3 hrs ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 3 hrs ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
Don't Miss
- Movies 'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'
- Sports T20 World Cup: ഡികെയ്ക്ക് ഇനിയും അവസരം കൊടുക്കണ്ട! യോഗ്യരായ യുവാക്കള്‍ പുറത്തുണ്ട്; തുറന്നടിച്ച് മുന്‍ താരം
- Lifestyle മഹാവ്യാധിയും ദുരിതവും അകറ്റാന്‍ ശക്തി തരും കേതു: കലഹം, ദാരിദ്ര്യം, രോഗം പരിഹാരം ഇതെല്ലാം
- News 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
കൊവിഡ്-19; സഹായഹസ്തവുമായി ഹ്യുണ്ടായി, അതിവേഗ ടെസ്റ്റിങ്ങ് കിറ്റുകള്‍ എത്തിക്കും
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ സഹായഹസ്തവുമായി നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും രംഗത്ത്. ഇതിനോടകം തന്നെ വിവിധ സഹായങ്ങളുമായി മറ്റ് നിര്‍മ്മാതാക്കളും രംഗത്തെത്തി കഴിഞ്ഞു.
ഇതിന് പിന്നാലെയാണ് ഹ്യുണ്ടായിയും രംഗത്തെത്തിയിരിക്കുന്നത്. വൈറസ് ബാധ അതിവേഗം പരിശോധിച്ച് സ്ഥിരീകരിക്കാന്‍ സാധിക്കുന്ന ടെസ്റ്റിങ്ങ് കിറ്റുകള്‍ ദക്ഷിണ കൊറിയയില്‍ നിന്നെത്തിക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്റെ സിഎസ്ആര്‍ (CSR) പദ്ധതി മുഖേനയാണ് ദക്ഷിണ കൊറിയയില്‍ നിന്ന് ടെസ്റ്റിങ്ങ് കിറ്റുകള്‍ ഇന്ത്യയിലെത്തിക്കുന്നത്. 25,000 പേര്‍ക്ക് ഇതിന്റെ ഗുണഭോക്താക്കളാകുമെന്നാണ് ഹ്യുണ്ടായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പരമാവധി വേഗത്തില്‍ റിസള്‍ട്ട് നല്കാന് കഴിയുന്ന കിറ്റുകളാണെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു. നിലവില്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ വാഹന പ്ലാന്റുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
ലോകത്തെ മുഴുവന്‍ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരേ പോരാടേണ്ട സമയമാണിത്. അതിനായി ഹ്യുണ്ടായി ഇന്ത്യ ഉയര്‍ന്ന സാങ്കേതികവിദ്യയിലുള്ള ടെസ്റ്റിങ്ങ് കിറ്റുകള്‍ കൊറിയയില്‍ നിന്ന് എത്തിക്കുകയാണ്. കിറ്റുകള്‍ ഇവിടെ എത്തിയാലുടനെ ഇത് ആശുപത്രികള്‍ക്ക് കൈമാറുമെന്നും ഹ്യുണ്ടായി എംഡി എസ്. എസ് കിം അറിയിച്ചു.
പല വിധത്തിലുള്ള സഹായ ഹസ്തവുമായി വിവിധ നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ രംഗത്തെത്തിയിട്ടുണ്ട്. വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചും, ആരേഗ്യപ്രവര്ത്തകര്ക്ക് ത്രീഡി വൈസറുകള്‍ നിര്‍മ്മിച്ചും, പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തുകകള്‍ സംഭാവന നല്‍കിയുമാണ് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
പ്രവര്‍ത്തനങ്ങള്‍ എല്ലാം നിര്‍ത്തിവെച്ചതോടെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ ഉള്‍പ്പടെ ഉണ്ടായിരിക്കുന്നത്. ഓരോ ദിവസവും ഏകദേശം 1,500 കോടിയ്ക്ക് മുകളിലാണ് വാഹന മേഖലയിലെ നഷ്ടം. അടുത്ത 10 ദിവസം വിപണിയുടെ പ്രവര്‍ത്തനം നേരാംവണ്ണം നടന്നില്ലെങ്കില്‍ ഏകദേശം Rs 13,000 കോടി മുതല്‍ Rs 15,000 കോടി വരെ നഷ്ടം രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നുണ്ട്.
Most Read:ഡ്രൈവര്‍മാര്‍ക്ക് ആശ്വാസം; വാഹനങ്ങളുടെ EMI മൂന്ന് മാസത്തേക്ക് അടക്കേണ്ടന്ന് RBI
ബിഎസ് IV നിലവാരത്തിലുള്ള വാഹനങ്ങളുടെ വില്‍പ്പനയും വലിയ രീതിയിലുള്ള തിരിച്ചടിയാണ് വാഹന വിപണിക്ക് സമ്മാനിച്ചിരിക്കുന്നത്. എന്നാല്‍ ഡീലര്‍മാര്‍ക്ക് ചെറിയ ആശ്വാസം നല്കുന്ന വാര്‍ത്തയാണ് ഇന്നലെ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
Most Read:10 ദിവസം കൂടി വില്‍ക്കാം; ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയില്‍ സമയപരിധി നീട്ടി
കൊവിഡ്-19 പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കഴിഞ്ഞ് 10 ദിവസം കൂടി ബിഎസ് IV നിലവാരത്തിലുള്ള വാഹനങ്ങള്‍ വില്‍ക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
Most Read:കിഗര്‍! കോംപാക്ട് എസ്യുവി ജൂലൈയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് റെനോ
ഏപ്രില്‍ 14 -നാണ് ലോക്ക്ഡൗണ്‍ കഴിയുക. അതുപ്രകാരം ഏപ്രില്‍ 24 വരെ ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. അതേസമയം, ഏതാനും ഉപാധികളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബിഎസ് IV എന്‍ജിനിലുള്ള വാഹനങ്ങള്‍ വില്‍ക്കരുതെന്നും, മറ്റ് സംസ്ഥാനങ്ങളില്‍ ഡെലിവറി എടുത്ത് പത്ത് ദിവസത്തിനുള്ള രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്നുമാണ് നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ മാര്‍ച്ച് 31-നകം ഇത്തരം വാഹനങ്ങള്‍ വിറ്റുതീര്‍ക്കണമെന്നായിരുന്നു നിര്‍ദേശം.