Just In
- 6 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 6 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 6 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 7 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ചൈന ബഹിഷ്കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍
ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് സാധാനങ്ങള്‍ രാജ്യത്ത് വില്‍ക്കുന്നതിനെതിരെ വലിയ ക്യാമ്പെയിന് ആണ് സോഷ്യല്‍ മീഡിയായില്‍ നടക്കുന്നത്. എന്നാല്‍ രാജ്യത്തുനിന്നും പൂര്‍ണമായും ചൈനീസ് സാധനങ്ങള്‍ നിരോധിക്കുക എന്നത് സാധ്യമായ ഒരു കാര്യമാകുകയില്ല.
വിപണിയിലേക്ക് നോക്കിയാല്‍ എല്ലാ മോഖലയിലും ചൈനീസ് സാധനങ്ങള്‍ കൈ കടത്തിയിരിക്കുന്നത് കാണാന്‍ സാധിക്കും. ഇതിന് ഉദാഹരണമാണ് ഇപ്പോള്‍ വിവിധ വാഹന നിര്‍മ്മാതാക്കള്‍ പങ്കുവെയ്ക്കുന്നതും.
റിപ്പോര്‍ട്ട് അനുസരിച്ച് വാഹന വിപണിയില്‍ ഇപ്പോള്‍ സ്പെയര്‍ പാര്‍ട്സിന് ക്ഷാമം ബാധിക്കുന്നതായിട്ടാണ് സൂചന. കൊവിഡ് കാലത്തുതന്നെ ചൈനീസ് ഫാക്ടറികള്‍ അടച്ചിട്ടത് ഇന്ത്യന്‍ നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
MOST READ: ഡ്രൈവറില്ലാ കാറുകളുമായി മെര്‍സിഡീസ്; കൂട്ടിന് അമേരിക്കന്‍ ടെക് കമ്പനി എന്‍വീഡിയ
ബിഎസ് VI എഞ്ചിന് നിര്‍മിക്കാനാവശ്യമായ ചില പ്രധാനപ്പെട്ട യന്ത്രഭാഗങ്ങള്‍ ചൈനയില്‍ നിന്നാണ് ലഭിച്ചിരുന്നത്. കാറ്റലിക് കണ്‍വര്‍ട്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ഷന് സിസ്റ്റം, സെമി കണ്ടക്ടറുകള്‍ എന്നിവയെല്ലാം ബിഎസ് VI എഞ്ചിനുകളിലെ പ്രധാനപ്പെട്ട ഭാഗങ്ങളാണ്.
ഇവ വിലക്കുറവിലും വലിയ തോതിലും നിര്‍മ്മിക്കുന്നത് ചൈനീസ് കമ്പനികളാണ്. ഹീറോ, ടിവിഎസ്, ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്പനികളെല്ലാം ചൈനീസ് നിര്‍മ്മാതാക്കളെയാണ് കൂടുതലായി ആശ്രയിച്ചിരുന്നത്.
MOST READ: മിസോ ഇലക്ട്രിക്ക് സ്കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്; വില 44,000 രൂപ
പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍തന്നെ സ്പെയര്‍പാര്‍ട്സുകള്‍ നിര്‍മ്മിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ ഫാക്ടറികള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകാന്‍ കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളിലധികവും ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമല്ല. അതൊന്നുമില്ലാതെ ഒരു വാഹനം നിര്‍മ്മിക്കാനും നമ്മുക്കാവില്ല.
ഒന്നുകില്‍ തദ്ദേശീയമായി സാധനങ്ങള്‍ ഉത്പാദിപ്പിക്കണം. അല്ലെങ്കില്‍ വാഹന ഉത്പാദനം കുറക്കണം. അതുമാത്രമാണ് മുന്നിലുള്ള ഒരേയൊരുവഴിയെന്നാണ് മാരുതി ചെയര്‍മാര്‍ ആര്‍സി ഭാര്‍ഗവ വ്യക്തമാക്കുന്നത്.
ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാര്യ പരിശോധിക്കുകയാണെങ്കില്‍ അവിടെയും ചൈനയ്ക്ക് തന്നെയാണ് ആധിപത്യം കൂടുതല്‍ ഉള്ളത്. ലിഥിയം അയണ്‍ ബാറ്ററികളുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകര്‍ ചൈനീസ് കമ്പനികളാണ്.
MOST READ: കോമ്പസ് ഫെയ്സ്ലിഫ്റ്റ് അടുത്ത വർഷം, പരീക്ഷണയോട്ടവുമായി ജീപ്പ്
അതുകൂടാതെ ഇലക്ട്രിക് മോട്ടറുകള്‍, സെന്‍സറുകള്‍ തുടങ്ങി എല്ലാത്തിനും രാജ്യം ആശ്രയിക്കുന്നത് ചൈനീസ് കമ്പനികളെ തന്നെയാണ്. അതുകൊണ്ട് തന്നെ ബഹിഷ്കരണവുമായി മുന്നോട്ട് പോയാല്‍ അത് ആത്യന്തികമായി തങ്ങളെതന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് വാഹന നിര്‍മ്മാതാക്കള്‍.
ഇതിനൊപ്പം തന്നെ കഴിഞ്ഞ മാസം അവസാനത്തോടെ കേന്ദ്രസര്‍ക്കാര്‍ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തില്‍ പരിഷ്ക്കരണം കൊണ്ടുവന്നിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ നേരിടുന്ന സാമ്പത്തിക ഞെരുക്കം മുതലെടുത്ത് ഓഹരികള്‍ ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടാനുള്ള ചൈനീസ് തന്ത്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ചൈന ഉള്‍പ്പെടെ എല്ലാ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരും ഇന്ത്യയില്‍ നേരിട്ടോ (എഫ്ഡിഐ) അല്ലാതെയോ നിക്ഷേപിക്കാന്‍ ഇനി കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടണം. നേരത്തേ ബംഗ്ലാദേശിനും പാകിസ്ഥാനും മാത്രമായിരുന്നു വിലക്ക്.