Just In
- 14 min ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- 1 hr ago ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- 2 hrs ago സമ്പാദിക്കുന്ന കാശ് പെട്രോളടിച്ച് കളയണോ? 516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്ട്രിക് കാറുമായി ജർമൻ കമ്പനി
- 2 hrs ago ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
Don't Miss
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Movies ഇങ്ങനൊക്കെ മനുഷ്യന് മാറാന്‍ പറ്റുമോ? അന്ന് റിമി വലിയ ചേച്ചിയായിരുന്നു, മേക്കോവറിൽ ഞെട്ടിച്ച് വീണ്ടും റിമി ടോമി
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കൊവിഡ്-19; വാഹനങ്ങളുടെ സൗജന്യ സര്‍വീസും വാറണ്ടിയും നീട്ടി നല്കി മാരുതി സുസുക്കി
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിനെ തുടർന്ന് എല്ലാ മേഖലയിലെയും പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് മാരുതി സുസുക്കി.
എന്നാൽ ഇതിന്റെ ഭാഗമായി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് താത്ക്കാലിക ആശ്വാസവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹ നിർമാതാക്കൾ. ഷോറൂമുകളും സർവീസ് സെന്ററുകളും അടച്ചിട്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സര്‍വീസിന്റെയും കാലാവധി നീട്ടികൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം മാരുതി സുസുക്കി നടത്തി.
21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ വാഹനങ്ങളുടെ വാറണ്ടിയേയും സൗജന്യ സര്‍വീസിനെയും ബാധിക്കില്ലെന്നാണ് കമ്പനി ഉറപ്പുനല്‍കിയിരിക്കുന്നത്. അതായത് സൗജന്യ സർവീസ്, വാറന്റി, എക്സ്റ്റെൻഡഡ് വാറന്റി എന്നിവയുള്ള വാഹനങ്ങൾക്ക് 2020 മാർച്ച് 15 നും 2020 ഏപ്രിൽ 30 നും ഇടയിൽ അവസാനിക്കുന്ന കാലയളവ് 2020 ജൂൺ 30 വരെ നീട്ടിയിട്ടുണ്ടെന്ന് മാരുതി സുസുക്കി വ്യക്തമാക്കി.
കൂടാതെ, ഒരാഴ്ചത്തേക്ക് ചലമില്ലാതെ വീട്ടിൽ കിടക്കുന്ന വാഹനങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു കൂട്ടം ടിപ്പുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തേതും പ്രധാനവുമായ ടിപ്പ് എന്തെന്നാൽ, ഏകദേശം പതിനഞ്ച് മിനിറ്റോളം എഞ്ചിൻ നിഷ്ക്രിയാവസ്ഥയിൽ നിലനിർത്തുക എന്നതാണ്. ബാറ്ററി ശൂന്യമാകാതെ നല്ല നിലയിൽ നിലനിർത്താൻ മാസത്തിലൊരിക്കൽ ഇത് തുടരാനും മാരുതി നിർദേശിക്കുന്നു
സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയും ലിഥിയം അയൺ ബാറ്ററിയും ഉൾക്കൊള്ളുന്ന കാറുകൾക്കായി, വാഹനം ഓണാക്കാനും ഹെഡ്ലൈറ്റുകൾ മാസത്തിൽ ഒരിക്കൽ അരമണിക്കൂറോളം ഓണാക്കിയിടാനും മാരുതി സുസുക്കി പറയുന്നു. വാഹനങ്ങൾ ഒരു സ്ഥലത്ത് കൂടുതൽ നേരം പാർക്ക് ചെയ്യുന്നതിനാൽ, ഭാരം മുഴുവൻ താഴേക്ക് തള്ളുന്നതിന്റെ ഭാരം ടയറുകൾ വഹിക്കേണ്ടിവരും.
അതിനാൽ വാഹനം മുന്നോട്ടും പിന്നോട്ടും ചെറുതായി നീക്കുന്നതും ടയർ മർദ്ദം പരിശോധിക്കുന്നതും പ്രധാനമാണ്. സമ്മർദ്ദം കുറയ്ക്കുന്നതിനായി ഹാൻഡ് ബ്രേക്ക് വിച്ഛേദിക്കുകയും പകരം ടയർ സ്റ്റോപ്പറുകൾ ഉപയോഗിക്കുകയും ചെയ്യാനാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാവ് സൂചിപ്പിക്കുന്ന മറ്റൊരു ടിപ്പ്.
ഈ ടിപ്പുകൾ തീർച്ചയായും നിങ്ങളുടെ കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ സഹായിക്കുകയും പ്രശ്നങ്ങൾ ഒന്നുമില്ലാതെ നിങ്ങളുടെ വാഹനങ്ങൾ ദീർഘനേരം പാർക്ക് ചെയ്യുന്നത് സാധ്യമാക്കുകയും ചെയ്യും. ഈ പ്രതിസന്ധി ഘട്ടങ്ങളിൽ സാമ്പത്തിക സഹായങ്ങളും ഉപകരണങ്ങളും നൽകി ഇന്ത്യൻ വാഹന നിർമാതാക്കൾ സർക്കാരിനു പിന്തുണ നൽകിയതും ശ്രദ്ധേയമായി.
Most Read: പ്രിയം കുറഞ്ഞ് ഡീസൽ മാരുതി സ്വിഫ്റ്റ്, ബലേനോ മോഡലുകൾ
നിർമാണശാലകളിൽ നിലവിൽ വെന്റിലേറ്ററുകൾ നിർമ്മിക്കാനുള്ള സാധ്യതയും മാരുതി സുസുക്കി പരിശോധിക്കുന്നു. കമ്പനി ഇക്കാര്യം പരിശോധിച്ചുവരികയാണ്. കൊവിഡ് -19 അടിയന്തിര ആശങ്കയാണെന്നും ലോകം അതിനെതിരെ പോരാടുകയാണെന്നും മാരുതി സുസുക്കി ചെയർമാൻ ആർസി ഭാർഗവ പറഞ്ഞു.
Most Read: കൊവിഡ്-19; ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കി മഹീന്ദ്ര
വെന്റിലേറ്റർ ഓട്ടോമൊബൈലിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു ഉൽപ്പന്നമാണ്. വെന്റിലേറ്ററുകൾ നിർമിക്കുന്നതിൽ സഹായം ചോദിച്ച് സർക്കാർ കഴിഞ്ഞ ദിവസം മാത്രമാണ് തങ്ങളെ സമീപിച്ചത്.
Most Read: കൊവിഡ്-19; വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്കി ടാറ്റ
ഇപ്പോൾ അതിന്റെ ഉത്പാദനത്തിനുള്ള വഴികൾ നോക്കിവരികയാണ്. ഉൽപ്പന്നം കൃത്യമായി എന്താണ്, ഉത്പാദന ആവശ്യകതകൾ എന്തൊക്കെയാണ്, സാങ്കേതികവിദ്യ എന്താണെന്നും എല്ലാം വിശകലനം ചെയ്യുകയാണെന്നും ചെയർമാൻ വ്യക്തമാക്കി.