Just In
- 49 min ago കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- 3 hrs ago പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- 4 hrs ago കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- 5 hrs ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
Don't Miss
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Movies ചില ദിവസങ്ങളിൽ അദ്ദേഹം മറ്റൊരു മുറിയിൽ; ഞാനത് പൂർണമായും മനസിലാക്കുന്നു; ഭർത്താവിനെക്കുറിച്ച് വിദ്യ
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
SAIC മോട്ടോർ കോർപ്പറേഷൻ ഇന്റലിജൻസ് നിരീക്ഷണത്തിൽ; ഇന്ത്യയിൽ എംജിക്കും പണി കിട്ടിയേക്കാം
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ പിരിമുറുക്കങ്ങൾ എക്കാലത്തെയും ഉയർന്ന തോതിലാണ് ഇപ്പോൾ. ആഗോള ആരോഗ്യ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതു മുതൽ ഇരു രാജ്യങ്ങളും പരസ്പരം സാമ്പത്തികവും രാഷ്ട്രീയവുമായ വഴികളിലൂടെ ആക്രമിക്കുന്നത് വ്യവസായ സാധ്യതകളെ തകർക്കുകയും കടുത്ത സമ്മർദ്ദത്തിലാഴ്ത്തുകയും ചെയ്യുന്നു.
രാജ്യത്ത് വളരെയധികം പ്രചാരമുള്ള ടിക് ടോക്ക്, UC ബ്രൗസർ, ഫയൽ ഷെയറിംഗ് ആപ്ലിക്കേഷൻ ഷെയർഇറ്റ് എന്നിവയുൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ പൊതുജനങ്ങളെ ഞെട്ടിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്കിടയിൽ, കിഴക്കൻ ലഡാക്കിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ (LAC) സൈന്യം ഏറ്റുമുട്ടി 20 ഇന്ത്യൻ സൈനികരുടെ മരണത്തിലേക്ക് നയിച്ചു, ചൈനീസ് സേനയുടെ ഭാഗത്തും നിരവധി ജവാന്മാർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
MOST READ: ഹിറ്റായി ഇംപെരിയാലെ 400; നാളിതുവരെ നിരത്തിലെത്തിയത് 2,500 -ല്‍ അധികം യൂണിറ്റുകള്‍
വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം, കമ്പനികൾ പ്രാദേശികമായി ഘടകങ്ങളുടെ ഉത്പാദനം കൂടുതൽ വർധിപ്പിക്കുന്നതിനും ചൈനീസ് വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള പ്രക്രിയകൾ ആരംഭിച്ചു കഴിഞ്ഞു.
വോക്കൽ ഫോർ ലോക്കൽ കാമ്പെയിൻ ഉണ്ടായിരുന്നിട്ടും, സ്മാർട്ട്‌ഫോൺ, ഇലക്ട്രോണിക് വ്യവസായങ്ങളിൽ ചൈനീസ് ബ്രാൻഡുകളുടെ സാന്നിധ്യം ശരിക്കും ഉയർന്നതാണ്.
MOST READ: ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ
ഇൻറർനെറ്റിൽ അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് ആഗോള കമ്പനികളായ അലിബാബ, ഹുവാവേ എന്നിവ ചൈനീസ് സൈന്യവുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കം പുലർത്തുന്നുണ്ട്.
പീപ്പിൾസ് ലിബറേഷൻ ആർമി (PLA) യുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഏഴ് ചൈനീസ് ബ്രാൻഡുകളെ ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങൾ ലിസ്റ്റു ചെയ്തിട്ടുണ്ട്.
MOST READ: ബിഎസ്-VI മോജോയുടെ പുതിയ രണ്ട് കളർ ഓപ്ഷനുകൾ കൂടി പരിചയപ്പെടുത്തി മഹീന്ദ്ര
ഹുവാവേ, അലിബാബ, ടെൻസെന്റ്, സിൻഡിയ സ്റ്റീൽസ്, സിൻസിംഗ് കാതേ ഇന്റർനാഷണൽ, ചൈന ഇലക്ട്രോണിക്സ് ടെക്നോളജി ഗ്രൂപ്പ്, ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള SAIC മോട്ടോർ കോർപ്പറേഷൻ എന്നിവയാണ് ഇവയിൽ ഉൾപ്പെടുന്നത്.
കഴിഞ്ഞ വർഷം ഹെക്ടറുമായിട്ടാണ് എംജി ബ്രാൻഡ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. വാഹനം ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു.
MOST READ: കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്
എംജി മോട്ടോറിന് ബ്രിട്ടീഷ് ഉത്ഭവമാണുള്ളത്, ആ രീതിയിൽ തന്നെ വിപണനം നടക്കുന്നുണ്ടെങ്കിലും ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഷെയ്ഖായി തലസ്ഥാനമായ ഓട്ടോമോട്ടീവ് ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് കമ്പനിയായ SAIC -ന്റെ ഉടമസ്ഥതയിലുള്ളതാണെന്നത് രഹസ്യമില്ല.
ഈ കമ്പനികൾക്ക് ഭാവിയിൽ നടപടി നേരിടേണ്ടിവന്നേക്കാം, അവ നിലവിൽ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. SAIC -യുടെ ഉപസ്ഥതയിലുള്ള നാൻജിംഗ് ഓട്ടോമൊബൈൽ മുമ്പും PLA -യുടെ ഒരു വാഹന സേവന യൂണിറ്റായി പ്രവർത്തിച്ചിരുന്നു.
മോറിസ് ഗാരേജസിന്റെ ഇന്ത്യൻ പ്രവർത്തനങ്ങളിൽ SAIC ദശലക്ഷക്കണക്കിന് നിക്ഷേപം നടത്തിയിട്ടുണ്ട്. ജനറൽ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങിയതിനെ തുടർന്ന് ഗുജറാത്തിലെ ഹാലോൽ ഉത്പാദന പ്ലാന്റ് എംജി ഏറ്റെടുത്തിരുന്നു.
നിർമ്മാതാക്കൾ അടുത്തിടെ ഹെക്ടർ പ്ലസ് ആറ് സീറ്റർ ഇന്ത്യയിൽ അവതരിപ്പിച്ചു, കൂടാതെ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലുമാണ്.
അതിർത്തി പ്രശ്‌നങ്ങൾക്ക് ഭാവിയിൽ എംജിയുടെ പ്രാദേശിക പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച മൂന്ന് പ്രധാന കരാറുകൾ മഹാരാഷ്ട്ര സർക്കാർ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ചൈനയിലെ ഏറ്റവും വലിയ എസ്‌യുവി നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോർസിനൊപ്പം 3,770 കോടി രൂപ വിലമതിക്കുന്ന കരാറും ഇതിൽ ഉൾപ്പെടുന്നു.