Just In
- 7 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 8 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 8 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 8 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
SAIC മോട്ടോർ കോർപ്പറേഷൻ ഇന്റലിജൻസ് നിരീക്ഷണത്തിൽ; ഇന്ത്യയിൽ എംജിക്കും പണി കിട്ടിയേക്കാം
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ പിരിമുറുക്കങ്ങൾ എക്കാലത്തെയും ഉയർന്ന തോതിലാണ് ഇപ്പോൾ. ആഗോള ആരോഗ്യ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതു മുതൽ ഇരു രാജ്യങ്ങളും പരസ്പരം സാമ്പത്തികവും രാഷ്ട്രീയവുമായ വഴികളിലൂടെ ആക്രമിക്കുന്നത് വ്യവസായ സാധ്യതകളെ തകർക്കുകയും കടുത്ത സമ്മർദ്ദത്തിലാഴ്ത്തുകയും ചെയ്യുന്നു.
രാജ്യത്ത് വളരെയധികം പ്രചാരമുള്ള ടിക് ടോക്ക്, UC ബ്രൗസർ, ഫയൽ ഷെയറിംഗ് ആപ്ലിക്കേഷൻ ഷെയർഇറ്റ് എന്നിവയുൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ പൊതുജനങ്ങളെ ഞെട്ടിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്കിടയിൽ, കിഴക്കൻ ലഡാക്കിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ (LAC) സൈന്യം ഏറ്റുമുട്ടി 20 ഇന്ത്യൻ സൈനികരുടെ മരണത്തിലേക്ക് നയിച്ചു, ചൈനീസ് സേനയുടെ ഭാഗത്തും നിരവധി ജവാന്മാർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
MOST READ: ഹിറ്റായി ഇംപെരിയാലെ 400; നാളിതുവരെ നിരത്തിലെത്തിയത് 2,500 -ല്‍ അധികം യൂണിറ്റുകള്‍
വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം, കമ്പനികൾ പ്രാദേശികമായി ഘടകങ്ങളുടെ ഉത്പാദനം കൂടുതൽ വർധിപ്പിക്കുന്നതിനും ചൈനീസ് വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള പ്രക്രിയകൾ ആരംഭിച്ചു കഴിഞ്ഞു.
വോക്കൽ ഫോർ ലോക്കൽ കാമ്പെയിൻ ഉണ്ടായിരുന്നിട്ടും, സ്മാർട്ട്ഫോൺ, ഇലക്ട്രോണിക് വ്യവസായങ്ങളിൽ ചൈനീസ് ബ്രാൻഡുകളുടെ സാന്നിധ്യം ശരിക്കും ഉയർന്നതാണ്.
MOST READ: ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ
ഇൻറർനെറ്റിൽ അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് ആഗോള കമ്പനികളായ അലിബാബ, ഹുവാവേ എന്നിവ ചൈനീസ് സൈന്യവുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കം പുലർത്തുന്നുണ്ട്.
പീപ്പിൾസ് ലിബറേഷൻ ആർമി (PLA) യുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഏഴ് ചൈനീസ് ബ്രാൻഡുകളെ ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങൾ ലിസ്റ്റു ചെയ്തിട്ടുണ്ട്.
MOST READ: ബിഎസ്-VI മോജോയുടെ പുതിയ രണ്ട് കളർ ഓപ്ഷനുകൾ കൂടി പരിചയപ്പെടുത്തി മഹീന്ദ്ര
ഹുവാവേ, അലിബാബ, ടെൻസെന്റ്, സിൻഡിയ സ്റ്റീൽസ്, സിൻസിംഗ് കാതേ ഇന്റർനാഷണൽ, ചൈന ഇലക്ട്രോണിക്സ് ടെക്നോളജി ഗ്രൂപ്പ്, ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള SAIC മോട്ടോർ കോർപ്പറേഷൻ എന്നിവയാണ് ഇവയിൽ ഉൾപ്പെടുന്നത്.
കഴിഞ്ഞ വർഷം ഹെക്ടറുമായിട്ടാണ് എംജി ബ്രാൻഡ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. വാഹനം ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു.
MOST READ: കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്
എംജി മോട്ടോറിന് ബ്രിട്ടീഷ് ഉത്ഭവമാണുള്ളത്, ആ രീതിയിൽ തന്നെ വിപണനം നടക്കുന്നുണ്ടെങ്കിലും ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഷെയ്ഖായി തലസ്ഥാനമായ ഓട്ടോമോട്ടീവ് ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് കമ്പനിയായ SAIC -ന്റെ ഉടമസ്ഥതയിലുള്ളതാണെന്നത് രഹസ്യമില്ല.
ഈ കമ്പനികൾക്ക് ഭാവിയിൽ നടപടി നേരിടേണ്ടിവന്നേക്കാം, അവ നിലവിൽ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. SAIC -യുടെ ഉപസ്ഥതയിലുള്ള നാൻജിംഗ് ഓട്ടോമൊബൈൽ മുമ്പും PLA -യുടെ ഒരു വാഹന സേവന യൂണിറ്റായി പ്രവർത്തിച്ചിരുന്നു.
മോറിസ് ഗാരേജസിന്റെ ഇന്ത്യൻ പ്രവർത്തനങ്ങളിൽ SAIC ദശലക്ഷക്കണക്കിന് നിക്ഷേപം നടത്തിയിട്ടുണ്ട്. ജനറൽ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങിയതിനെ തുടർന്ന് ഗുജറാത്തിലെ ഹാലോൽ ഉത്പാദന പ്ലാന്റ് എംജി ഏറ്റെടുത്തിരുന്നു.
നിർമ്മാതാക്കൾ അടുത്തിടെ ഹെക്ടർ പ്ലസ് ആറ് സീറ്റർ ഇന്ത്യയിൽ അവതരിപ്പിച്ചു, കൂടാതെ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലുമാണ്.
അതിർത്തി പ്രശ്നങ്ങൾക്ക് ഭാവിയിൽ എംജിയുടെ പ്രാദേശിക പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച മൂന്ന് പ്രധാന കരാറുകൾ മഹാരാഷ്ട്ര സർക്കാർ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ചൈനയിലെ ഏറ്റവും വലിയ എസ്യുവി നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോർസിനൊപ്പം 3,770 കോടി രൂപ വിലമതിക്കുന്ന കരാറും ഇതിൽ ഉൾപ്പെടുന്നു.