Just In
- 6 min ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- 1 hr ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- 2 hrs ago ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- 3 hrs ago ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
Don't Miss
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Movies 'നീ കാരണം എനിക്കും ചീത്തപ്പേരായി... അഭിനയം മടക്കി കെട്ടിവെച്ച് പഠിച്ച് മുന്നേറാൻ നോക്കൂ'
- Sports IPL 2024: മുംബൈക്ക് പുതിയ തലവേദന, ഹാര്‍ദിക്കിനെതിരേ ബുംറ! ഒപ്പം നബിയും; പ്രശ്നം രൂക്ഷം
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- News പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കാനുള്ള ശ്രമമെന്ന് മുരളീധരൻ;സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി
രാജ്യത്ത് ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് വാദം കേള്‍ക്കുന്നത് നീട്ടിയതായി സുപ്രീം കോടതി. 2020 ഓഗസ്റ്റ് 13 -ലേക്കാണ് നീട്ടിയിരിക്കുന്നത്.
ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കോടതി നൽകിയ ഉത്തരവ് 2020 ജൂലൈ 8 -ന് പിൻവലിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലയളവ് കഴിഞ്ഞ് 10 ദിവസത്തെ സമയമാണ് വിൽപ്പനയ്ക്ക് അനുവദിച്ചത്. എന്നാല്‍ വാഹന ഡീലര്‍മാര്‍ക്ക് ഈ ഉത്തരവ് ദുരുപയോഗം ചെയ്തു എന്ന് മനസ്സിലാക്കിയതോടെ സുപ്രീം കോടതി പിന്‍വലിക്കുകയും ചെയ്തു.
1.05 ലക്ഷം ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാനായിരുന്നു അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ 2.55 ലക്ഷം വണ്ടികള്‍ വിറ്റതായി സുപ്രീംകോടതി പറഞ്ഞു.ഇതോടെയാണ് ഈ ഉത്തരവ് പിന്‍വലിച്ചത്.
MOST READ: C5 എയര്‍ക്രോസ് എസ്യുവിയുടെ ട്രയല്‍ പ്രൊഡക്ഷന്‍ ആരംഭിച്ച് സിട്രണ്‍
വിറ്റുപോകാത്ത 10 ശതമാനം ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാനായിരുന്നു കോടതി അനുമതി നല്‍കിയത്. എന്നിരുന്നാലും, ഓട്ടോമൊബൈല്‍ അസോസിയേഷനുകള്‍ നല്കുന്ന വിവരങ്ങള്‍ കോടതി പരിശോധിക്കുകയും അതിനുശേഷം മാത്രമേ ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്ക്ഡൗണ്‍ സമയത്ത് അമിത വില്‍പ്പന നടന്നത് എങ്ങനെയെന്ന് സുപ്രീം കോടതി അധികാരികളില്‍ നിന്ന് വിശദീകരണം തേടും. മാര്‍ച്ചില്‍ ധാരാളം ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിച്ചതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
MOST READ: ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്; മികച്ച അഞ്ച് മാറ്റങ്ങള്‍
നേരത്തെ നല്കിയ വിധി മുതലെടുക്കരുതെന്ന് സുപ്രീംകോടതി വാഹന ഡീലര്‍മാരോട് പറഞ്ഞു. ഉത്തരവില്ലാതെ ഒരു വാഹനവും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
2020 മാര്‍ച്ച് 27 -ന് ഉത്തരവ് പ്രാബല്യത്തില്‍ വന്ന ശേഷം വിറ്റ ബിഎസ് IV വാഹനങ്ങളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന് (FADA) നിര്‍ദേശം നല്കി.
MOST READ: യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ബിഎസ് IV വാഹനങ്ങള്‍ നിരോധിച്ചത്. 2020 ഏപ്രില്‍ 1 മുതല്‍ ബിഎസ് VI ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങള്‍ മാത്രമേ വില്ക്കാന് സാധിക്കൂ. നഗരങ്ങളില്‍ വായു മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബിഎസ് VI വാഹനങ്ങലിലേക്ക് രാജ്യം കടന്നത്.