Just In
- 10 min ago 10 പേര്‍ക്ക് സുഖമായി പോകാം, കിലോമീറ്ററിന് ചെലവ് വെറും 3.5 രൂപ! 'മാജിക്' തുടരാന്‍ ടാറ്റ വാന്‍
- 45 min ago ഹൈലക്സിനെ ആണിയടിച്ച് ചുവരിൽ തൂക്കുമോ ഇസൂസു? 2024 V -ക്രോസിന്റെ പുത്തൻ വിശദാംശങ്ങൾ പുറത്ത്
- 1 hr ago മകൾക്ക് 3 കോടിയുടെ പോർഷ കാർ സമ്മാനിച്ച് മലയാളി വ്യവസായി; ഹൈലൈറ്റായ അച്ഛനെയും മകളെയും മനസിലായോ
- 2 hrs ago ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
Don't Miss
- Movies അമ്മ ആദ്യം പേടിപ്പിച്ചു, പിന്നെ കാര്യമില്ലെന്ന് മനസിലായി; കുടുംബത്തിലെ ആരും ചെയ്യാത്തത് ഞാന്‍ ചെയ്തു!
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Lifestyle വെള്ളത്തില്‍ ഇട്ടുവെക്കാതെ മാങ്ങ കഴിച്ചാല്‍ എന്താണ് പ്രശ്നം, ഇങ്ങനെ പറയാനുള്ള കാരണമെന്ത്?
- News 'തിരഞ്ഞെടുപ്പിന് ശേഷം ഹർജി നൽകൂ'; രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി തള്ളി
- Sports IPL 2024: ഇനി ആറു മല്‍സരം, പ്ലേഓഫ് കളിക്കാന്‍ മുംബൈ എന്തു ചെയ്യണം?
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോൾ കേൾക്കുന്ന 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തിന് പിന്നിലെ കാരണം
കാറില്‍ ഇന്‍ഡിക്കേറ്റര്‍ (ടേണ്‍ സിഗ്നല്‍) പ്രവര്‍ത്തിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ മിന്നിത്തെളിയുന്ന ഇന്‍ഡിക്കേറ്റര്‍ ചിഹ്നത്തിന് ഒപ്പമുള്ള 'ക്ലിക്ക്-ക്ലിക്ക്' ശബ്ദം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
കാറുകളില്‍ ശബ്ദം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുന്ന നിര്‍മ്മാതാക്കള്‍ എന്തേ ഈ ഇന്‍ഡിക്കേറ്റര്‍ ശബ്ദം മാത്രം കേള്‍ക്കാതെ പോയി എന്ന് ആലോചിച്ചിട്ടുണ്ടോ? ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്.
ഇന്ഡിക്കേറ്ററിടുമ്പോള് നിങ്ങള്‍ കേള്‍ക്കുന്ന ക്ലിക്ക്-ക്ലിക്ക് ശബ്ദം രൂപം കൊണ്ടത് 1930 കളുടെ തുടക്കത്തിലാണ്. എന്നാല്‍ 1920 കളുടെ ആരംഭത്തില്‍ തന്നെ കാറുകളില്‍ വ്യത്യസ്ത തരത്തിലുള്ള മെക്കാനിക്കല്‍ ഇന്‍ഡിക്കേറ്റര്‍ സിഗ്നലുകള്‍ ഒരുങ്ങിയിരുന്നു.
1920 കളിൽ തന്നെ ബള്‍ബുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഇന്‍ഡിക്കേറ്റര്‍ സിഗ്നലുകള്‍ കാറുകളില്‍ ഇടംപിടിച്ചിരുന്നെങ്കിലും, ഇപ്പോഴുള്ള ഈ ക്ലിക്ക്-ക്ലിക്ക് ശബ്ദത്തിനുള്ള തുടക്കം 1930 കള്‍ മുതലാണ്.
Trending On DriveSpark Malayalam:
കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം
കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം
ജോസഫ് ബെല്ലാണ് കാറുകളില്‍ മിന്നിത്തെളിയുന്ന ഫ്ളാഷറുകളെ ഉപയോഗിക്കാമെന്ന ആശയം മുന്നോട്ട് വെച്ചത്. 1930 കളുടെ അവസാനത്തോടെ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ബ്യൂയിക്ക്, തങ്ങളുടെ കാറുകളില്‍ ഫ്ളാഷിംഗ് ടേണ്‍ സിഗ്നലുകളെ പതിവായി നല്കി തുടങ്ങി.
ബ്യൂയിക്കിന് പിന്നാലെ മറ്റ് കാര്‍ നിര്‍മ്മാതാക്കളും ഇതേ രീതി പിന്തുടരുകയായിരുന്നു. തുടര്‍ന്ന് 1950 ഓടെ ഇന്‍ഡിക്കേറ്റര്‍/ടേണ്‍ സിഗ്നലുകള്‍ കാറുകളില്‍ നിര്‍ബന്ധമായി മാറി. അന്ന് മുതല്‍ ഇന്ന് വരെ ഇന്‍ഡിക്കേറ്ററുകള്‍ക്ക് ഈ 'ക്ലിക്ക്-ക്ലിക്ക്' ശബ്ദം കൂട്ടായുണ്ട്.
Recommended Video
തെര്‍മല്‍ സ്റ്റൈല്‍ ഫ്ളാഷറുകള്‍
ഇന്‍ഡിക്കേറ്റര്‍ ബള്‍ബുകളിലേക്ക് വൈദ്യുതി കടത്തി വിടുന്നതിനായി തെര്‍മല്‍ സ്റ്റൈല്‍ ഫ്ളാഷറുകളെയാണ് തുടക്കകാലത്ത് കാറുകളില്‍ ഉപയോഗിച്ചിരുന്നത്.
ബള്‍ബിലേക്ക് ചെറിയ ഇടവേളകളില്‍ വൈദ്യുതി കടത്തി വിടാന്‍ ഫ്ളാഷറില് ബൈ-മെറ്റാലിക് സ്പ്രിങ്ങാണ് ഒരുങ്ങിയിരുന്നതും. സ്പ്രിങ്ങ് ചൂടാവുകയും തണുക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഇന്‍ഡിക്കേറ്ററില്‍ ക്ലിക്ക്-ക്ലിക്ക് ശബ്ദം കേള്‍ക്കുന്നത്.
ഇലക്ട്രോണിക് സ്റ്റൈല്‍ ഫ്ളാഷറുകള്‍
എന്നാല്‍ തെര്‍മല്‍ സ്റ്റൈല്‍ ഫ്ളാഷറുകളില്‍ നിന്നും ഇലക്ട്രോണിക് സ്റ്റൈല്‍ ഫ്ളാഷറുകളിലേക്ക് കാര്‍ നിര്‍മ്മാതാക്കള്‍ അതിവേഗം ചുവട് മാറി.
നിങ്ങള്‍ ഇന്ന് കേട്ട് വരുന്ന ഈ ക്ലിക്ക്-ക്ലിക്ക് ശബ്ദത്തിന് കാരണം ഇലക്ട്രോണിക് സ്റ്റൈല്‍ ഫ്ളാഷറുകളാണ്. ചെറിയ ചിപ്പ് മുഖേനയാണ് ഈ ഫ്ളാഷറുകള്‍ പ്രവര്‍ത്തിക്കുന്നത്.
അതേസമയം ഇന്നത്തെ ആധുനിക കാറുകളില്‍ ഈ ശബ്ദം ഒഴിവാക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് നിമിഷനേരം മതി. പക്ഷെ, ജനതയുടെ മനസില്‍ പതിഞ്ഞ ഈ 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തെ ഉപേക്ഷിക്കാന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഒരുക്കമല്ലെന്ന് മാത്രം.
Trending On DriveSpark Malayalam:
ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍
കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here