Just In
- 9 min ago കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- 11 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 13 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 14 hrs ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
Don't Miss
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- News 7 ദിവസം കൊണ്ട് ജീവിതം അടിമുടി മാറും; 3 രാശിക്കാരെ കാത്തിരിക്കുന്നത് സ്വപ്നം കണ്ട വീടും, കൈനിറയെ പണവും
- Sports IPL 2024: ടീം ആലോചിച്ചത് ബദോനിയെ, ഹൂഡ മതിയെന്ന് രാഹുല്‍; കളി ജയിപ്പിച്ച തീരുമാനം ഇതാ
- Movies 'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
തൊട്ടാൽ വിവരമറിയുമെന്ന് ട്രംപ്; ഐഎസ് ഭീകരെ കൊന്നൊടുക്കിയ ബോംബറടക്കം കൂട്ടിനുള്ളതോ ഉഗ്രശക്തികൾ!!!
അമേരിക്ക ലോകരാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് സ്വായത്തമാക്കിയിട്ടുള്ള രഹസ്യ പോർ വിമാനങ്ങൾ. നിർമാണരീതിയിലും ആണവശക്തിയിലും മറ്റോതൊരു വിമാനങ്ങളും അടിയറവു പറയും.
ലിബിയയിൽ
ഭീകര
ക്യാമ്പുകൾക്ക്
നേരെ
അമേരിക്കൻ
സൈന്യം
നടത്തിയ
വ്യോമാക്രമണത്തിൽ
80
ഐഎസ്
ഭീകർ
കൊല്ലപ്പെട്ടതായുള്ള
റിപ്പോർട്ട്
ലോകത്താകമാനമായി
ഒരു
കാട്ടൂതീപോലെ
പടർന്നു
പിടിച്ചിരിക്കുന്ന
വേളയിൽ
അമേരിക്ക
സ്വായത്തമാക്കിയിട്ടുള്ള
ഉഗ്രശക്തിയുള്ള
രഹസ്യ
പോർവിമാനങ്ങളാണ്
ഇന്നിവിടെ
ചർച്ച
ചെയ്യപ്പെടുന്നത്.
യുദ്ധവിമാനങ്ങളുടെ നിർമാണത്തിലും ആണവ രംഗത്തും അമേരിക്ക കൈവരിച്ച അത്രയ്ക്ക പുരോഗതിയൊന്നും ഇന്നേവരെ ഒരു രാജ്യങ്ങൾക്കും നേടാൻ സാധിച്ചിട്ടില്ല. ലോകത്തെ തന്നെ തകർക്കാൻ ശേഷിയുള്ള ഉഗ്രശക്തികളായ വിമാനങ്ങൾ സ്വായത്തമാക്കിയിട്ടുള്ള രാജ്യമാണ് അമേരിക്ക. അതുകൊണ്ട് തന്നെ ഭീതിയോടെയാണ് ലോകം നോക്കികാണുന്നതും.
ബി2 ബോംബർ
അമേരിക്കയുടെ ബി2 ബോംബർ വിമാനം ഉപയോഗിച്ചു നടത്തിയ അക്രമണത്തിലാണ് ഐഎഎസ് ഭീകർ കൊല്ലപ്പെട്ടിരിക്കുന്നത്. ഭൂമിയിലേയിലേയും കടലിലേയും ലക്ഷ്യങ്ങളെയും ബോംബുകൾ, ടോർപിഡോകൾ, അല്ലെങ്കിൽ മിസൈലുകൾ ഉപയോഗിച്ച് ആക്രമിക്കുന്ന ഒരു തരം സൈനികവിമാനമാണിത്.
ആണവശേഷിയുള്ള ഒരു ബോംബറാണ് അമേരിക്കയുടെ ബി2. 2,400 പൗണ്ട് ഭാരമുള്ള പതിനാറോളം വരുന്ന ന്യൂക്ലിയാർ ബോംബുകൾ വഹിക്കാനുള്ള ശേഷി ഈ പോർവിമാനത്തിനുണ്ട്.
1999-ൽ സോവിയറ്റ് യൂനിയനും അമേരിക്കയും തമ്മിലുണ്ടായ കോൾഡ് വാറിലായിരുന്നു ബി2 വിമാനങ്ങൾ ആദ്യ സാന്നിധ്യമറിയിച്ചത്.
1997ലാണ് അമേരിക്കൻ നാവികസേനയുടെ ഭാഗമായി തീർന്നത്. ചിറകുകളുടെ ആകൃതിയിലുള്ള ബി-2ന് 21മീറ്റർ നീളവും 52.4മീറ്റർ വിങ്സ്പാനുമാണുള്ളത്.
ചിറകിന്റെ ഉള്ളിലായി ഘടിപ്പിച്ചിട്ടുള്ള 4 ജനറൽ ഇലക്ട്രിക് എഫ്118-ജിഇ-100 ടർബോഫാൻ എൻജിനാണ് ബോംബറിൽ ഉപയോഗിച്ചിട്ടുള്ളത്. 1,010km/h ആണിതിന്റെ പരമാവധി വേഗത.
പതിവ് യുദ്ധവിമാനങ്ങളിൽ നിന്നു വ്യത്യസ്തമായി റഡാറുകളുടെ കണ്ണിൽപ്പെടാൻ സാധിക്കാത്തൊരു പരന്നരൂപമാണ് വിമാനത്തിനുള്ളത്.
റഡാർ തരംഗങ്ങളെ തടുത്തുനിർത്താൻ സാധിക്കുന്ന അയേൺ ബാൾ പെയിന്റുപയോഗിച്ചാണ് ഈ വിമാനത്തിന്റെ ആവരണമുണ്ടാക്കിയിരിക്കുന്നത്. ഇരുണ്ട നിറമായതിനാൽ രാത്രിക്കാലങ്ങളിൽ ഇവയുടെ സാന്നിധ്യവും തിരിച്ചറിയാൻ വളരെ പ്രയാസമാണ്.
എഫ്-117 നൈറ്റ്ഹോക്ക്
1983-ൽ അമേരിക്കൻ നാവികസേനയുടെ ഭാഗമായ ആദ്യത്തെ വിവിധോദ്ദേശ പോർ വിമാനമാണ് എഫ്-117 നൈറ്റ്ഹോക്ക്. രണ്ട് ജനറൽ ഇലക്ട്രിക് ടർബോഫാൻ എൻജിനാണ് ഈ വിമാനത്തിന്റെ കരുത്ത്.
20.09മീറ്റർ നീളവും 13.2മീറ്റർ വിംഗ്സ്പാനുമാണുള്ളത്. 993km/h വേഗതയുള്ള ജെറ്റിന് 1,720 കിലോമീറ്റർ റേഞ്ചിൽ സഞ്ചരിക്കാനുള്ള കഴിവുണ്ട്.
1970കളിലെ കമ്പ്യൂട്ടർ സാങ്കേതികത ഉപയോഗിച്ചാണ് ഈ വിമാനത്തിന്റെ പ്രവർത്തനരീതി. റഡാറിൽ പെടാത്ത തരത്തിൽ ഡയമണ്ട് ഷേപ്പിലാണ് ഈ വിമാനത്തിന്റെ നിർമിതി.
മാനുവലായി നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളൊരു വിമാനംകൂടിയാണിത് അതിനാൽ കമ്പ്യൂട്ടർ സഹായത്താലാണ് ഈ വിമാനത്തിന്റെ പൂർണ നിയന്ത്രണം.
എഫ്-35
അമേരിക്കൻ സേന പുതിയതായി വികസിപ്പിച്ചിട്ടുള്ള പോർ വിമാനമാണ് എഫ്-35. ഒരേയൊരു എൻജിൻ മാത്രമാണിതിൽ ഉപയോഗിച്ചിട്ടുള്ളത്. ടേക്ക് ഓഫിന് ചെറിയ റൺവേകൾ മാത്രം ആവശ്യമുള്ളതും ലംബമായി ലാന്റിംഗ് സാധ്യമാക്കാവുന്ന ഒരേയൊരു ഫൈറ്റർ ജെറ്റാണിത്.
1988km/h വേഗതയുള്ള ജെറ്റിന് 15.5 മീറ്റർ നീളവും 10.7 മീറ്ററിനും 13.4മീറ്ററിനുമിടയിലാണ് വിംഗ്സ്പാൻ. റഡാറിൽ പെടാതിരിക്കാനുള്ള സവിശേഷതകളുമായിട്ടാണ് ഈ വിമാനത്തിന്റേയും നിർമിതി.
റഡാർ തരംഗങ്ങളെ ഛിന്നഭിന്നമാക്കാൻ ശേഷിയുള്ള ഇൻഡിയം ടിൻ ഡയോക്സൈഡ് വാപ്പർ ഡെപോസിറ്റഡ് ഗോൾഡ് എന്നിവയുടെ നേർത്ത പാളി ഉപയോഗിച്ചാണ് കോക്പിറ്റിനു മുന്നിലുള്ള സ്ക്രീനിന്റെ നിർമിതി.
വേഗത, ഓൾറ്റിറ്റ്യൂഡ് എന്നിവ സംബന്ധിച്ച് വിവരങ്ങൾ നൽകുന്ന ഹെൽമറ്റ് മൗണ്ടണ്ട് ഡിസ്പ്ലെ സിസ്റ്റവും ഈ വിമാനത്തിലുണ്ട്. ആശ്യമായിട്ടുള്ള എല്ലാ വിവരങ്ങളും ഇൻഫ്രാറെഡ് ക്യാമറകളിലൂടെ പൈലറ്റിന്റെ കൺമുന്നിൽ എത്തിച്ചുകൊടുക്കും ഈ ഡിസ്പ്ലെ സിസ്റ്റം.
വിമാനത്തിന്റെ പുറംഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന മിസൈലുകളെ റഡാറുകൾക്ക് എളുപ്പം കണ്ടെത്താൻ സാധിക്കുമെന്നാൽ നാല് ഹിഡൻ വെപ്പൻ ബെകളാണ് ഈ വിമാനത്തിലുള്ളത്.
രണ്ട് എയർ-ടു എയർ മിസൈലുകൾ, രണ്ട് എയർ-ടു സര്‍ഫേസ് മിസൈലുകൾ എന്നിവയ്ക്കൊപ്പം ഗൺ പോഡുകളും ഈ പോർവിമാനത്തിലുൾപ്പെടുത്തിയിട്ടുണ്ട്.
എഫ്-22 റാപ്‌ടർ
2005-ൽ പ്രാബല്യത്തിൽ വന്ന പോർ വിമാനമാണ് എഫ്-22 റാപ്‌ടർ. 2,410 km/h വേഗത കൈവരിക്കാൻ കഴിയുന്ന രണ്ട് എഫ്119-പിഡബ്ല്യൂ-100 ടർബോഫാൻ എൻജിനാണിത് നല്കിയിട്ടുള്ളത്.
ഈ പട്ടികയിൽ പെടുത്തിയിട്ടുള്ള മറ്റ് ജെറ്റുകളേക്കാൾ വേഗമേറിയ ജെറ്റ് വിമാനമാണിത്. 3,220 കിലോമീറ്റർ റേഞ്ചിൽ സഞ്ചരിക്കാനുള്ള ശേഷിയുണ്ട് ഈ വിമാനത്തിന്.
ഇന്ത്യയെ തകർക്കാൻ പാക് ബാബറത്രെ; ഓല പാമ്പുകാട്ടിയാൽ പേടിക്കില്ലെന്നും ഇന്ത്യയും വിധിയെഴുതി
ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചതാക്കട്ടെ ഇന്ത്യയെ