Just In
- 21 min ago മാരുതി സുസുക്കിയുടെ തലപ്പത്ത് അഴിച്ചുപണി, ശശാങ്ക് ശ്രീവാസ്തയ്ക്ക് പകരം വരുന്നത് ഇദ്ദേഹമോ
- 55 min ago നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- 1 hr ago ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- 2 hrs ago സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
Don't Miss
- Sports IPL 2024: ടീം ഒന്നാകെ ജയിക്കാന്‍ കളിച്ചു, പക്ഷെ നായകന്! ഹാര്‍ദിക്കിനെ വിമര്‍ശിച്ച് ഇര്ഫാന്
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Movies എനിക്ക് അന്ന് തന്നെ ഏതാണ്ട് കിട്ടിയിരുന്നു, ഇന്ദ്രന്റെയും പൃഥ്വിയുടെയും പ്രണയത്തെക്കുറിച്ച് മല്ലിക
- Lifestyle നിഗൂഢമായ ജീവിതങ്ങള്‍! ലോകം ഇന്നും അറിയാത്ത കാശി നഗരത്തിന്റെ ചില രഹസ്യങ്ങള്‍
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
ഒരു കൈയ്യില്‍ ബൊലേറോ; തെലുഗു സൂപ്പര്‍സ്റ്റാറിനെ 'ട്രോളി' ആനന്ദ് മഹീന്ദ്ര, പ്രതിഷേധം അണപ്പൊട്ടുന്നു!
Recommended Video
മഹീന്ദ്ര ഗ്രൂപ്പ് തലവന്‍ ആനന്ദ് മഹീന്ദ്രയുടെ നര്‍മ്മ ബോധം ട്വിറ്ററില്‍ ഏറെ പ്രസിദ്ധമാണ്. നര്‍മ്മത്തിന്റെ മേമ്പൊടി ചാര്‍ത്തിയുള്ള മഹീന്ദ്ര തലവന്റെ ട്വീറ്റുകള്‍ക്ക് വലിയ ആരാധക ശൃഖലയാണ് ഇന്ത്യയിലുള്ളത്.
'ഉരുളയ്ക്ക് ഉപ്പേരി' പോലുള്ള മറുപടികള്‍ കൊണ്ട് കൈയ്യടി വാങ്ങാറുള്ള ആനന്ദ് മഹീന്ദ്ര പക്ഷെ ഇത്തവണ പുകിലില്‍ പെട്ടിരിക്കുകയാണ്. റിലീസാകാനിരിക്കുന്ന തെലുഗു ചിത്രവുമായി ബന്ധപ്പെട്ടു ആനന്ദ് മഹീന്ദ്ര കുറിച്ച ട്വീറ്റാണ് പുതിയ കോലാഹലങ്ങള്‍ക്ക് കാരണം.
സംഭവം എന്താണെന്നല്ലേ? ആനന്ദ് മഹീന്ദ്രയുടെ നര്‍മ്മ ബോധം നന്നായി അറിയുന്ന ഒരു ട്വിറ്റര്‍ വിരുതന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ തെലുഗു ചിത്രത്തില്‍ നിന്നുള്ള സംഘട്ടന രംഗം പരാമര്‍ശിച്ച് ആനന്ദ് മഹീന്ദ്രയ്ക്ക് ട്വീറ്റ് ചെയ്യുകയായിരുന്നു.
തെലുഗു സൂപ്പര്‍സ്റ്റാര്‍ നന്തമൂരി ബാലകൃഷ്ണ നായകനായി അഭിനയിക്കുന്ന ജയ്സിംഹ എന്ന ചിത്രത്തില്‍ നിന്നുമുള്ള സംഘട്ടന രംഗമാണ് ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്തത്.
രോഷം പൂണ്ട നന്ദമൂരി ബാലകൃഷ്ണയുടെ കഥാപാത്രം ഒരു കൈകൊണ്ട് പൊലീസ് വാഹനമായ മഹീന്ദ്ര ബൊലേറോ ഉയര്‍ത്തുന്നതാണ് രംഗം. ബൊലേറോയ്ക്ക് കീഴിൽ പോയ പാൽക്കുപ്പി എടുക്കുന്ന വീട്ടമ്മയുടെ കഥാപാത്രവും സംഘട്ടന ദൃശ്യങ്ങളിലുണ്ട്.
'1,600 കിലോഗ്രാമോളം ഭാരമേറിയ മഹീന്ദ്ര ബൊലേറോയെ തെലുഗു സൂപ്പര്‍സ്റ്റാര്‍ ഒരു കൈകൊണ്ട് ഉയര്‍ത്തുന്നു' നര്‍മ്മ ബോധം തെളിയിക്കാന്‍ ഇതിലും മികച്ച അവസരം ആനന്ദ് മഹീന്ദ്രയ്ക്ക് കിട്ടാനില്ല.
Trending On DriveSpark Malayalam:
ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!
പിന്നാലെ എത്തി മഹീന്ദ്ര തലവന്റെ രസികന്‍ ട്വീറ്റ്! ഇനി മുതല്‍ മഹീന്ദ്രയുടെ സര്‍വീസ് സെന്ററുകളില്‍ ഹൈഡ്രോളിക് ലിഫ്റ്റുകളുടെ ആവശ്യമുണ്ടാകില്ലെന്നാണ് ആനന്ദ് മഹീന്ദ്ര 'ട്രോളിയത്'.
|
മഹീന്ദ്ര തലവന്റെ ട്വീറ്റ് വന്നതോട് കൂടി ബാലകൃഷ്ണയുടെ ആരാധകര്‍ ഇളകി. തെലുഗു നടന് നന്ദമൂരി ബാലകൃഷ്ണയെ മഹീന്ദ്ര തലവന്‍ അധിക്ഷേപിച്ചുവെന്നാണ് ആരാധകരുടെ പരാതി.
ആനന്ദ് മഹീന്ദ്രയെ ട്വിറ്ററില്‍ നിന്നും നിരോധിക്കണമെന്നാണ് ആരാധകരുടെ പ്രധാന ആവശ്യം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ #BoycottMahindra, #BanMahidra ടാഗുകളും ട്വിറ്ററില്‍ സജ്ജീവമായി കഴിഞ്ഞു.
തെലുഗു സിനിമാലോകത്തെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് എന്‍ടിആറിന്റെ മകനായ നന്ദമൂരി ബാലകൃഷ്ണ. ആരാധകര്‍ക്ക് ഇടയില്‍ 'ബാലയ്യ' എന്നും താരം അറിയപ്പെടുന്നുണ്ട്. ആരാധകരുടെ രോഷം കണക്കിലെടുത്ത് ട്വിറ്ററില്‍ നിന്നും വിവാദ സംഘട്ടന വീഡിയോ നീക്കം ചെയ്തിരിക്കുകയാണ്.
അതേസമയം മഹീന്ദ്ര ഗ്രൂപ്പ് തലവന്‍ ആനന്ദ് മഹീന്ദ്ര വാര്‍ത്തകളിലെ നിറസാന്നിധ്യമാണ്. വ്യത്യസ്തമായ ആശയങ്ങള്‍ക്കും ബിസിനസ് സംരങ്ങള്ക്കും ആനന്ദ് മഹീന്ദ്ര എന്നും പൂര്‍ണ പിന്തുണ അര്‍പ്പിക്കാറുണ്ട്.
ഓട്ടോറിക്ഷയില്‍ സ്കോര്‍പിയോയെ പ്രതിഷ്ഠിച്ച പത്തനംതിട്ട സ്വദേശിക്ക് സുപ്രോ വാന്‍ സമ്മാനിച്ചതോടെയാണ് ആനന്ദ് മഹീന്ദ്രയുടെ പ്രവൃത്തികള്‍ ശ്രദ്ധിക്കപ്പെടുന്നത്.
അടുത്തിടെ കര്‍ണാടകയില്‍ ചലിക്കുന്ന ഭക്ഷണശാല നടത്തുന്ന ശില്പ എന്ന വീട്ടമ്മയ്ക്കും മഹീന്ദ്ര തലവന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!
റോഡില്‍ ചിന്നിച്ചിതറിയ വിന്‍ഡ്ഷീല്‍ഡ് ഗ്ലാസിനും തവിടുപൊടിയായ ബോഡി പാനലുകള്‍ക്കും മുമ്പില്‍ ജയിച്ചതാരാണെന്ന ചോദ്യം മാത്രം ബാക്കി. ഞായറാഴ്ച രാത്രി പുരി-കൊണാര്‍ക്ക് മറൈന്‍ ഡ്രൈവില്‍ നടന്ന അതിവേഗ അപകടത്തിന്റെ നടുക്കത്തില്‍ നിന്നും ഒഡീഷ ഇപ്പോഴും വിട്ടുണര്‍ന്നിട്ടില്ല.
'ഏത് കാറിനാണ് വേഗത കൂടുതല്‍ ബിഎംഡബ്ല്യുവിനോ, ഔഡിക്കോ?' സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം വാശിക്ക് വഴിമാറിയപ്പോള്‍ പൊലിഞ്ഞത് ഒരു ജീവന്.
ദൃഢതയേറിയ ജര്‍മ്മന്‍ കാറാണ് ഓടിക്കുന്നതെന്ന അഹങ്കാരത്തില്‍ ആക്സിലറേറ്ററില്‍ കാലമര്‍ത്തി കുതിച്ച യുവാക്കളെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു.
ഔഡിയെ കീഴടക്കാന്‍ ശ്രമിച്ച ബിഎംഡബ്ല്യു 320d സെഡാന് നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. പുലര്‍ച്ചെ മൂന്നരയോടെ മറൈന്‍ ഡ്രൈവിലുള്ള ചികിന മേല്‍പ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടം.
മുന്നില്‍ പോയ ഔഡിയെ എന്തുവിധേനയും മറികടക്കണമെന്ന കാറോടിച്ച യുവാവിന്റെ വാശിയാണ് ബിഎംഡബ്ല്യു 320d അപകടത്തില്‍പ്പെടാന്‍ കാരണമായത്. അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബിഎംഡബ്ല്യു റോഡിന് സമീപമുള്ള ഭീമന് മരത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.
സംഭവ സമയത്ത് കാറില്‍ നാലു പേരാണുണ്ടായിരുന്നത്. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
അപകടത്തിന് ശേഷമുള്ള ബിഎംഡബ്ല്യു 320d യുടെ ചിത്രങ്ങള്‍ സംഭവത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. അക്ഷരാര്‍ത്ഥത്തില്‍ തവിടുപൊടിയായ ജര്‍മ്മന്‍ കാറിനെയാണ് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം അതിദാരുണമായി തകര്‍ന്നു. മുന്‍വശം ഉള്ളിലേക്ക് ഇടിച്ചിറങ്ങിയ നിലയിലാണുള്ളത്. പൂര്‍ണമായും തകര്‍ന്നടിഞ്ഞ A-Pillar ഉം, എഞ്ചിനും മുന്‍ടയറുകളും, ബോണറ്റും ഇടിയുടെ ഭീകരത വെളിപ്പെടുത്തുന്നു.
കാര്‍ അമിത വേഗതയിലായിരുന്നതിനാല്‍ ഇടിയുടെ ആഘാതം ക്രമ്പിള്‍ സോണുകളും കടന്നു ക്യാബിന് സീറ്റുകള്‍ വരെ എത്തി. കാറിന്റെ ആദ്യ നിര സീറ്റുകളും ഡോറുകളും പുറത്തേക്ക് തെറിച്ച നിലയിലാണ് കാണപ്പെടുന്നത്.
അപകടത്തില്‍ എയര്‍ബാഗുകളെല്ലാം പുറത്ത് വന്നിട്ടുണ്ട്. അപകടത്തിന് ശേഷം ഫയര്‍ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
ബിഎംഡബ്ല്യുവിനൊപ്പം മത്സരയോട്ടം നടത്തിയ ഔഡി കാറിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. പൊതു നിരത്തിലൂടെയുള്ള മത്സരയോട്ടം എത്ര വലിയ ദുരന്തം ക്ഷണിച്ചു വരുത്തും എന്നതിന്റെ മറ്റൊരു ഉദ്ദാഹരണമാണ് ഒഡീഷ അപകടം.
കരുത്തും ദൃഢതയും വാഗ്ദാനം ചെയ്യുന്ന കാറുകള്‍ക്ക് പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ സാധിക്കണമെന്നില്ല. പൊതു നിരത്തില്‍ മത്സരയോട്ടം നടത്തുന്നത് നിയമലംഘനം കൂടിയാണ്.
Image Source: Odisha Sun Times